Thursday, May 31, 2012

വിഎസിനെ അധിക്ഷേപിച്ച് എം.എം. മണി


വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ചും സിപിഐയെ ഭീഷണിപ്പെടുത്തിയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി വീണ്ടും രംഗത്ത്. മേയ് 25നു ചിന്നക്കനാലില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ എം.എം. മണി നടത്തിയ പ്രസംഗമാണു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. 
ടി.പി. ചന്ദ്രശേഖരന്‍ വധം വിവാദമാക്കുന്നതില്‍ "വിഎസ് കാരണവര്‍' പങ്കു വഹിച്ചു. കൊല്ലപ്പെട്ടത് വിഎസിന്‍റെ അമ്മായിയപ്പനാണോ? കുടിവെളളത്തില്‍ മോശപ്പണി കാണിക്കുന്ന ഏര്‍പ്പാടാണു വിഎസിന്‍റേത്. ചെറ്റത്തരം കാണിക്കുന്നവനാണോ ഉത്തമന്‍ എന്നും മണി ചോദിച്ചു.

ചിന്നക്കനാലില്‍ സിപിഎം- സിപിഐ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഐയ്ക്കെതിരെയും മണി ആഞ്ഞടിച്ചു. സിപിഎമ്മുകാര്‍ തല്ലാല്‍ തുനിഞ്ഞാല്‍ സിപിഐക്കാര്‍ ഇവിടെയുണ്ടാകില്ല. ചുവന്ന കൊടി പിടിക്കുന്നവരാണെന്നൊന്നും നോക്കില്ല. അടിച്ചാല്‍ തീരുമാനിച്ചാല്‍ അടിക്കും. എല്‍ഡിഎഫിനെ ഓര്‍ത്താണു സിപിഎം ഇതിനു തുനിയാത്തതെന്നും മണി.

ഇന്ത്യ സാമ്പത്തിക മാന്ദ്യ ഭീതിയില്‍


2011-2012 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ സാമ്പത്തിക വളര്‍ച്ചാനിരക്കില്‍ വന്‍ കുറവ്. സാമ്പത്തിക വിദഗ്ധരെല്ലാം തന്നെ ആറുശതമാനത്തിനു മുകളില്‍ വളര്‍ച്ചാനിരക്ക് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദന(ജിഡിപി) വളര്‍ച്ചാ നിരക്ക് 5.3 ശതമാനം രേഖപ്പെടുത്തിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ സമയത്ത് 7.8 ശതമാനമായിരുന്നു നിരക്ക്. പത്തുവര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഏതെങ്കിലും ഒരു പാദത്തില്‍ വളര്‍ച്ചാനിരക്ക് ഇത്രയധികം താഴോട്ടിറങ്ങുന്നത്. മൂന്നു വര്‍ഷത്തെ കണക്കു പരിശോധിക്കുകയാണെങ്കില്‍ ഏറ്റവും വേഗത കുറഞ്ഞ കാലയളവും ഇതാണ്.
അതേ സമയം പുതിയ കണക്കുകള്‍ ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണോയെന്ന ആശങ്കകള്‍ സജീവമാക്കുന്നു. ധനക്കമ്മി, പണപ്പെരുപ്പം, രൂപയുടെ മൂല്യശോഷണം, ആഗോള പ്രതിസന്ധികള്‍ എന്നിവയെല്ലാമാണ് വളര്‍ച്ചാനിരക്കിനെ താഴോട്ട് വലിക്കുന്നത്.

അതേ സമയം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇക്കാര്യം മുന്‍കൂട്ടി കണ്ടുവെന്നു വേണം കരുതാന്‍. ഗോള്‍ഡ്മാന്‍ സാച്ച്‌സും മോര്‍ഗന്‍ സ്റ്റാന്‍ലിയും ഈയിടെ പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ ഇന്ത്യന്‍ വളര്‍ച്ചാനിരക്കിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിറ്റൊഴിവാക്കുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നു കൂടിയാണിത്.

Tuesday, May 29, 2012

ബിബിസിയിലും 'മണി'യെത്തി


വിവാദ പ്രസംഗത്തിലൂടെ വെട്ടിലായി ഇടുക്കി സിപിഎം സെക്രട്ടറി എംഎം മണിയെപ്പറ്റിയുള്ള വാര്‍ത്ത ബിബിസിയിലും. കേരളത്തിന് പുറമെ ദേശീയമാധ്യമങ്ങളിലും വാര്‍ത്തയായതിന് പിന്നാലെയാണ് മണി ബിബിസിയിലും താരമായത്. 

'എതിരാളികളെ പാര്‍ട്ടി വധിച്ചുവെന്ന എന്ന് കേരള കമ്മ്യൂണിസ്റ്റ് നേതാവ്' എന്ന തലക്കെട്ടിലാണ് മണിയുടെ പ്രസംഗവിവാദത്തെപ്പറ്റി വാര്‍ത്ത വന്നത്. മണിയുടെ വിവാദമായ തൊടുപുഴ പ്രസംഗത്തിന്റെ പിടിഐ ചിത്രവും ബിബിസി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മണിക്കെതിരെ പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തു എന്നതാണ് വാര്‍ത്ത. എതിരാളികളെ പാര്‍ട്ടി കൊന്നിട്ടുണ്ട് എന്നും ഭാവിയിലും അത് ആവര്‍ത്തിക്കുമെന്നും മണി പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ഏറെ തലവേദന സൃഷ്ടിച്ച മണിയുടെ പരാമര്‍ശങ്ങളോട് സിപിഎം അകലം പാലിയ്ക്കുകയാണെന്നും ബിബിസി പറയുന്നു. അതേസമയം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂം മണിയുടെ വിവാദപ്രസംഗത്തെപ്പറ്റിയുള്ള ചര്‍ച്ച കൊഴുക്കുകയാണ്. മണിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഫേസ്ബുക്ക് പോലുള്ള സൈറ്റുകളില്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിയ്ക്കുന്നുണ്ട്. എ്ന്തായാലും ബിസിസിയിലും പ്രത്യക്ഷപ്പെട്ടതോടെ മണി പ്രസിദ്ധനായെന്നാണ് ചിലര്‍ കമന്റിട്ടിരിയ്ക്കുന്നത്.

അതേസമയം എം.എം. മണിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ആറു കൊലപാതക ക്കേസുകളുടെ പുനരന്വേഷണം തുടങ്ങി. ഒരു ബിജെപി പ്രവര്‍ത്തകനും അഞ്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസുകളാണ് അന്വേഷിക്കുന്നത്.

മാധവേട്ടന്റെ നിലപാട് നിര്‍ണായകം


ടിപിചന്ദ്രശേഖരന്റെ ഭാര്യാപിതാവ് കെകെ മാധവന്റെ രാഷ്ട്രീയനിലപാട് നിര്‍ണായകമാകും. സിപിഎമ്മിന്റെ മുന്‍ ഏരിയ സെക്രട്ടറിയും കൗണ്‍സില്‍ അംഗവുമായിരുന്ന മാധവന്‍ ഇപ്പോള്‍ സിപിഎം ഏരിയ കമ്മിറ്റി അംഗമാണ്.
 tp chandrasekharan kk madhavan decision cpm trouble
തന്റെ മരുമകന്റെ കൊലപാതകത്തില്‍ സ്വന്തം പാര്‍ട്ടിയുടെ പങ്കിനെ കുറിച്ച് തീവ്രമായ ചര്‍ച്ചകള്‍ പുറംലോകത്ത് നടക്കുമ്പോഴും നിശ്ശബ്ദമായി അതെല്ലാം വീക്ഷിക്കുകയായിരുന്നു കെകെ മാധവന്‍.

ഭര്‍ത്താവിന്റെ വിയോഗത്തില്‍ തളര്‍ന്ന മകള്‍ രമയെ ആശ്വസിപ്പിക്കാനും വീട്ടിലെത്തുന്ന രാഷ്ട്രീയ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും സ്വീകരിക്കാനും അദ്ദേഹം മുമ്പിലുണ്ടായിരുന്നുവെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് ഇന്നുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകത്തില്‍ വ്യക്തമായ പങ്കുണ്ടെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ പലതും തുറന്നു പറയേണ്ടി വരും എന്നു മാത്രമാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. അതേ സമയം ടിപി ചന്ദ്രശേഖരന്‍ അനുസ്മരണപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം കൊയിലാണ്ടിയില്‍ സ്‌കൂള്‍ ഓഫ് മാക്‌സിയന്‍ ഡെമോക്രസി സംഘടിപ്പിച്ച യോഗത്തില്‍ ടിപിയുടെ മകന്‍ നന്ദുവിനോടൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നെങ്കിലും തന്റെ നിലപാടില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

പക്ഷേ, കെകെ മാധവന്റെ നിശ്ശബ്ദത സിപിഎം നേതൃത്വത്തെ വല്ലാതെ ആശങ്കപ്പെടുത്തുന്നുണ്ട്. അന്വേഷണ റിപ്പോര്‍ട്ടുകള്‍ സിപിഎം പ്രാദേശികനേതാക്കളുടെ പങ്കിലേക്ക് വിരല്‍ ചൂണ്ടുകയും പല നേതാക്കളും പിടിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ മാധവന്‍ പാര്‍ട്ടിക്കെതിരേ നിലപാടെടുത്താല്‍ അതി ശക്തമായ അടിയൊഴുക്ക് അണികള്‍ക്കിടയില്‍ ഉണ്ടാകുമെന്നത് ഉറപ്പാണ്.

ലളിതമായ ജീവിതശൈലിയും മാക്‌സിയന്‍ വീക്ഷണവും പുലര്‍ത്തിപോന്ന കെകെ മാധവന്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അത്ര കണ്ട് സ്വീകാര്യനാണ്. തന്റെ നാലുമക്കളെയും സ്വന്തം രാഷ്ട്രീയ ആദര്‍ശനത്തിനൊത്ത് വളര്‍ത്തുകയായിരുന്നു അദ്ദേഹം. മൂത്ത മകള്‍ പ്രേമ എസ്എഫ്‌ഐയുടെ അഖിലേന്ത്യ കമ്മിറ്റി അംഗമായിരുന്നു. രണ്ടാമത്തെ മകള്‍ തങ്കം എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ഇപ്പോള്‍. മൂന്നാമത്തെ മകളാണ് രമ. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗമായിരിക്കെയാണ് അന്ന് ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റി അംഗമായ ടിപി ചന്ദ്രശേഖരനെ വിവാഹം കഴിക്കുന്നത്. ഇളയമകന്‍ സുരേഷും എസ്എഫ്‌ഐയുടെ നേതൃനിരയില്‍ തന്നെയുണ്ടായിരുന്നു.

രമയുടെ സഹോദരി തങ്കം വൈസ് പ്രസിഡന്റായ മൂടാടി ഗ്രാമപഞ്ചായത്തിലെ ഭരണം നഷ്ടമാകുമോ എന്ന ആശങ്കയും സിപിഎമ്മിനുണ്ട്. കാരണം ടിപിയുടെ മരണത്തില്‍ സിപിഎം പ്രാദേശികനേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ഉറച്ചുവിശ്വസിക്കുന്ന തങ്കം ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സീറ്റുകളാണുള്ളത്. നറുക്കെടുപ്പിലാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്.

വിവാഹത്തിനിടെ ആടിപ്പാടിയതിന് 6പേര്‍ക്ക് വധശിക്ഷ


 Pakistani Villagers Face Death Wedding Dance
ഇസ്ലാമാബാദ്: വിവാഹച്ചടങ്ങില്‍ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് ആടിപ്പാടിയതിന് പാകിസ്ഥാനിലെ ഒരു ഗോത്രകോടതി നാല് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഖൈബര്‍പക്തുന്‍ക്വ മേഖലയിലെ ഹസാരെ ഡിവിഷനിലാണ് ദുരഭിമാനഹത്യയുടെ ഭാഗമായി പാക് 'ജിര്‍ഗ' വധശിക്ഷ വിധിച്ചത്.

വിവാഹച്ചടങ്ങുകളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ഇടം എന്ന ഗോത്രാചാരം ലംഘിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രണ്ട് മാസം മുമ്പ് ബാന്‍ഡോ ബൈദറില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇവര്‍ ഒന്നിച്ച് ആടുകയും പാടുകയും ചെയ്യുന്ന രംഗങ്ങള്‍ ആരോ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇത് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് ഗോത്രകോടതി ഇവര്‍ക്ക് കടുത്തശിക്ഷ വിധിച്ചത്.

പുരുഷന്മാരെ ആദ്യം കൊല്ലാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇവര്‍ ഒളിച്ചോടിയതോടെ വിവാഹിതരായ സ്ത്രീകളെ ഭര്‍തൃവീടുകളില്‍നിന്ന് വിളിച്ചിറക്കി കുഹിസ്ഥാന്‍ ജില്ലയിലെ ഗ്രാമത്തിലെ ചില വീടുകളില്‍ പൂട്ടിയിട്ടിരിക്കുകയാണ്. പുരുഷന്മാരെ കണ്ടുകിട്ടാത്തതിനാല്‍ സ്ത്രീകളുടെ വധശിക്ഷ നീളുമെന്നാണ് സൂചന. ഇവരെ രക്ഷിയ്ക്കാനായി ജില്ലാ പൊലീസ് മേധാവി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വധശിക്ഷ നടപ്പാക്കാന്‍ നാല്‍പ്പതോളം ചെറുപ്പക്കാരെ ജിര്‍ഗ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Monday, May 28, 2012

ജഗനെ ജയിലിലടച്ചു


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ കഡപ്പ എം.പി.യും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് അധ്യക്ഷനുമായ ജഗന്‍മോഹന്‍ റെഡ്ഡിയെ പ്രത്യേക സി.ബി.ഐ. കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച വൈകിട്ടോടെ ജഗനെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍ ജയിലില്‍ അടച്ചു.


ജഗനെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടണമെന്ന സി.ബി.ഐ.യുടെ ഹര്‍ജിയും ജഗന്റെ ജാമ്യഹര്‍ജിയും കോടതി തള്ളി. അറസ്റ്റില്‍ പ്രതിഷേധിച്ച് വൈ.എസ്. ആര്‍. കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തിയ ആന്ധ്രാ ബന്ദ് സമാധാനപരമായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജഗനെ ഹാജരാക്കിയ നമ്പള്ളി കോടതിപരിസരത്ത് സി.സി.ടി.വി.കള്‍ സ്ഥാപിച്ചിരുന്നു. കുഴപ്പക്കാരെ കണ്ടുപിടിക്കാനാണ് ഇതെന്ന് പോലീസ് പറഞ്ഞു. 


ക്രിമിനല്‍ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന, അക്കൗണ്ട് തിരിമറി തുടങ്ങിയ കുറ്റങ്ങളാണ് ജഗനു മേല്‍ ചുമത്തിയത്. 
കൈക്കൂലിയായി വാങ്ങുന്ന പണം ജഗന്‍ വിദേശത്ത് നിക്ഷേപിച്ച്, ഹവാല മാര്‍ഗത്തിലൂടെ സ്വന്തം വ്യവസായങ്ങളില്‍ തിരികെ നിക്ഷേപിക്കുകയാണെന്ന് സി.ബി.ഐ. ആരോപിച്ചു. മൂന്നുദിവസത്തെ ചോദ്യം ചെയ്യലുമായി ജഗന്‍ സഹകരിച്ചില്ലെന്ന് സി.ബി.ഐ. അഭിഭാഷകന്‍ അശോക് ഭാന്‍ കോടതിയില്‍ പറഞ്ഞു.


ജഗന്‍ അനുകമ്പ അര്‍ഹിക്കുന്നില്ല. പാവങ്ങളെ കൊള്ളയടിക്കുകയും അവര്‍ക്ക് അപരിഹാര്യമായ നഷ്ടം വരുത്തിവെക്കുകയുമാണ്. കുത്സിതമാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് പണം അയച്ച് അത് സ്വന്തം കമ്പനികളില്‍ നിക്ഷേപിച്ച് ആസ്തി വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത് -ഭാന്‍ ആരോപിച്ചു.


1234 കോടി രൂപയുടെ നിക്ഷപമാണ് ജഗന്റെ കമ്പനികളില്‍ നടന്നിരിക്കുന്നത്. 300 കോടി രൂപയുടെ സ്വത്ത് അദ്ദേഹത്തിന്റെ പേരിലുണ്ട്. സി.ബി.ഐ. അഭിഭാഷകന്‍ ആരോപിച്ചു. കേസില്‍ ജഗനുള്‍പ്പെടെ 74 പ്രതികളുണ്ട്. ഇവരില്‍ 24 പേര്‍ക്ക് കുറ്റപത്രം നല്‍കിക്കഴിഞ്ഞു. കസ്റ്റഡിയിലുള്ള പ്രതികളെല്ലാം കേസുമായി ബന്ധപ്പെട്ട സുപ്രധാന വസ്തുതകള്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജഗനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ജഗന്റെ കമ്പനിയായ സന്തൂര്‍ വൈദ്യുത പദ്ധതിയിലേക്ക് മൗറീഷ്യസ്, ലക്‌സംബര്‍ഗ് എന്നീ രാജ്യങ്ങളില്‍നിന്ന് വന്‍തോതില്‍ നിക്ഷേപം വന്നിട്ടുണ്ട്. ഇതേക്കുറിച്ച് വിശദീകരണം തേടി ഇരുരാജ്യങ്ങള്‍ക്കും സി.ബി.ഐ. കത്തയച്ചിട്ടുണ്ട്. ലക്‌സംബര്‍ഗ് ആസ്ഥാനമായുള്ള ഏഷ്യന്‍ ഇന്‍ഫ്രയാണ് സന്തൂര്‍ വൈദ്യുത പദ്ധതിയുടെ യഥാര്‍ഥ ഉടമകളെന്നാണ് സംശയിക്കുന്നതെന്ന് സി.ബി.ഐ. കോടതിയില്‍ ബോധിപ്പിച്ചു.


വൈ.എസ്.ആര്‍. കോണ്‍ഗ്രസ്സിന്റെ ബന്ദ് ആഹ്വാനത്തെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. ബന്ദിനോട് ആന്ധ്രാജനത സമ്മിശ്രമനോഭാവമാണ് പുലര്‍ത്തിയത്. സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന റോഡ് കോര്‍പ്പറേഷന്റെ ബസ്സുകള്‍ ഓടി. ആന്ധ്ര-രായലസീമ മേഖലകളിലും ബന്ദ് ഭാഗികമായിരുന്നു. തെലുങ്കാനയെ ബന്ദ് ബാധിച്ചില്ല. 
അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പലയിടങ്ങളിലും പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.


ജഗന്റെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മയും എം.എല്‍.എ.യുമായ വൈ.എസ്. വിജയയും കുടുംബാംഗങ്ങളും ലോട്ടസ് പോണ്ടിലെ വീടിനു മുമ്പില്‍ ധര്‍ണയിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ ധര്‍ണ അവസാനിപ്പിച്ച വിജയമ്മ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുമെന്ന് പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കും ജൂണ്‍ 12-ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജഗന്റെ അറസ്റ്റ്. വൈ.എസ്.ആര്‍. സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയാണ് ജഗന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 

ധാത്രി-ഇന്ദുലേഖ; താരങ്ങള്‍ക്കെതിരെ നടപടിയില്ല


പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിയ്ക്കുന്നുവെന്ന ആരോപണം നേരിടുന്ന ധാത്രി, ഇന്ദുലേഖ, ശ്രീധരീയം എന്നീ ഉത്പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ച സിനിമാതാരങ്ങള്‍ക്കെതിരെ നടപടി സ്വീകരിയ്ക്കാവുന്നതാണെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതായി റിപ്പോര്‍ട്ട്. എന്നാലിപ്പോള്‍ അത്തരമൊരു നീക്കമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സി എസ് സതീഷ് കുമാര്‍ പറഞ്ഞു.

അനൂപ് മേനോന്‍, പ്രിയാമണി, സംവൃത സുനില്‍, സജിത മഠത്തില്‍, ശരത് എന്നിങ്ങനെ സിനിമയിലും സീരിയലുകളിലും പ്രശസ്തരായ ഒട്ടേറെ അഭിനേതാക്കളാണ് ഈ ഉത്പന്നങ്ങളുടെ ടിവി, പത്രപ്പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.

പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നവിധം പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്നത് നിയമവിരുദ്ധമാണ്. ഇതു ചൂണ്ടിക്കാട്ടിയാണ് താരങ്ങള്‍ക്കെതിരേയും നിയമനടപടിയാകാമെന്ന നിയമോപദേശം ലഭിച്ചത്. എന്നാല്‍ മനപ്പൂര്‍വം തട്ടിപ്പിന് താരങ്ങള്‍ കൂട്ടുനിന്നതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കരുതുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ നടപടിക്കു തയ്യാറാകാത്തതെന്ന് പറയപ്പെടുന്നു.

ഇന്ദുലേഖ, ധാത്രി, ശ്രീധരീയം എന്നീ ബ്രാന്‍ഡുകളുടെ വിവിധ ഉത്പന്നങ്ങളെക്കുറിച്ചു വരുന്ന പരസ്യ വാചകങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇവയ്‌ക്കൊന്നിനും പരസ്യത്തില്‍ അവകാശപ്പെടുന്ന ഗുണനിലവാരമില്ലെന്നുമാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായത്.

ധാത്രി ഡൈവിറ്റാ പ്ലസ് കാപ്‌സ്യൂള്‍സ്, ഇന്ദുലേഖ സ്‌കിന്‍ കെയര്‍ ഓയില്‍, ഇന്ദുലേഖ കംപ്ലീറ്റ് ഹെയര്‍കെയര്‍ ഓയില്‍, ഇന്ദുലേഖ കംപ്ലീറ്റ് സ്‌കിന്‍ ക്രീം, ശ്രീധരീയം സ്മാര്‍ട്ട്‌ലീന്‍, ധാത്രി ഫെയര്‍ സ്‌കിന്‍ ക്രീം, ധാത്രി ഹെയര്‍ കെയര്‍ ഹെര്‍ബല്‍ ഓയില്‍, ധാത്രി ഹെയര്‍ കെയര്‍ കാപ്‌സ്യൂള്‍സ് എന്നീ ഉത്പന്നങ്ങള്‍ക്ക് ഗുണനിലവാരമില്ലെന്നായിരുന്നു കണ്ടെത്തിയത്.

അതേസമയം കമ്പനികളില്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായി കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെ കമ്പനികള്‍ ഈ ഉത്പന്നങ്ങളുടെ ലേബലുകള്‍ മാറ്റിയിട്ടുണ്ട്. ഇതിന് പുറമെ ടിവി പരസ്യങ്ങള്‍ തല്‍ക്കാലത്തേയ്ക്കു പിന്‍വലിക്കുകയും ചെയ്തു. മാറ്റി ചിത്രീകരിച്ച പരസ്യങ്ങള്‍ കഴിഞ്ഞദിവസംമുതല്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

വന്‍തുകയുടെ പരസ്യം ലഭിക്കുന്നതിനാല്‍ ചാനലുകളും പത്രങ്ങളും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കണ്ടെത്തലുകളെ തമസ്‌കരിച്ചത് വന്‍വിവാദമായി മാറിയിരുന്നു.

രാജ്കപൂറിന്റെ ആവാര മികച്ച 100 ചിത്രങ്ങളുടെ ലിസ്റ്റില്‍


ടൈം മാഗസിന്‍ തയ്യാറാക്കിയ എക്കാലത്തെയും മികച്ച 100 സിനിമകളുടെ പട്ടികയില്‍ രാജ്കപൂറിന്റെ ആവാരയും ഇടം നേടി. 1923 മുതലുള്ള സിനിമകളുടെ പട്ടികയുടെ പുതുക്കിയ ലിസ്റ്റിലാണ് 1951ല്‍ റിലീസ് ചെയ്ത ആവാര ഉള്‍പ്പെടുത്തിയത്. സ്വതന്ത്രഭാരതത്തിലെ ആദ്യ ഹിറ്റുകളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ആവര അറബ് നാടുകളിലും ഇന്‍ഡൊനീഷ്യയിലും വടക്കന്‍ ആഫ്രിക്കയില്‍ പോലും വലിയ ഹിറ്റായിരുന്നുവെന്ന് ടൈം സിനിമാ വിമര്‍ശകന്‍ റിച്ചാര്‍ഡ് കോര്‍ലിസിസ് അഭിപ്രായപ്പെട്ടു.

ചാര്‍ളി ചാപ്ലിന്റെ ദി ട്രാംപിന്റെ പിന്‍പറ്റിയാണ് രാജ്കപൂര്‍ ആവാര ഒരുക്കിയത്. ഇതിലെ, ശങ്കര്‍ജയ്കുഷന്‍ ഈണം നല്‍കി മുകേഷ് പാടിയ ആവാരാ ഹൂന്‍ എന്ന ഗാനം ഇന്ത്യയില്‍ മാത്രമല്ല, റഷ്യയിലും ചൈനയില്‍ പോലും എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാണെന്നും ടൈം വിലയിരുത്തി.

ആദ്യം 2005ല്‍ തയ്യാറാക്കിയ ലിസ്റ്റില്‍ സത്യജിത് റേയുടെ അപുത്രയവും മണിരത്‌നത്തിന്റെ നായകനും ഗുരുദത്തിന്റെ പ്യാസയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. മികച്ച പത്ത് സൗണ്ട്ട്രാക്കുകളില്‍ റോജയിലെ എ.ആര്‍. റഹ്മാന്റെ സംഗീതവും ഇടം നേടിയിട്ടുണ്ട്.

Sunday, May 27, 2012

കലാഷ്‌നികോവ് ബ്രാന്‍ഡിനായി റഷ്യന്‍ കമ്പനിയുടെ ശ്രമം



ലോകത്തിലെ ഏറ്റവും മികച്ച യന്ത്രത്തോക്കായ കലാഷ്‌നികോവിന്റെ ബ്രാന്‍ഡ് നെയിം അതിന്റെ അവകാശിയില്‍ നിന്നു നേടാന്‍ റഷ്യന്‍ സര്‍ക്കാര്‍ കമ്പനി ഇസ്്മാഷ് ശ്രമമാരംഭിച്ചു.1947ല്‍ എകെ 47 തോക്കിനു രൂപം നല്‍കിയ മിഖായേല്‍ കലാഷ്‌നികോവും കുടുംബവുമാണു ബ്രാന്‍ഡിന്റെ ഉടമകള്‍. ഈ പേരില്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അവകാശം പൂര്‍ണമായി നല്‍കുകയാണെങ്കില്‍ കുടുംബത്തിനു സ്ഥിരം വരുമാനമാണു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. വില കുറഞ്ഞ പ്രസിദ്ധീകരണങ്ങളില്‍ കലാഷ്‌നികോവിന്റെ പരസ്യം നല്‍കില്ലെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.

പി.ഡി.പി തിരുവനന്തപുരം നേതൃത്വത്തില്‍ നിന്നും കൂട്ട രാജി



പി.ഡി.പി തിരുവനന്തപുരം നേതൃത്വത്തില്‍ നിന്നും കൂട്ടരാജി. നെടുമങ്ങാട് മണ്ഡലം ട്രഷറര്‍ പായ്ച്ചിറ സുധീറിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ രാജിവച്ചത്.
കഴക്കുട്ടം നിയോജകമണ്ഡലം ട്രഷറര്‍ അന്‍വര്‍ഷാ, തിരുവനന്തപുരം ജില്ലാ ട്രഷറര്‍ നൗഷാദ് മൗലവി പനവൂര്‍, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വെഞ്ഞാറമൂട് മുനീര്‍ മുസലിയാര്‍ എന്നിവരും നാല്‍പ്പതോളം പാര്‍ട്ടിപ്രവര്‍ത്തകരുമാണ് പി.ഡി.പിയില്‍ നിന്നും രാജിവച്ചത്.
പി.ഡി.പി. ജില്ലാ സെക്രട്ടറി പായ്ചിറ സലാഹുദ്ദീന്റെ രാഷ്ട്രീയ ഗുണ്ടായിസവും അതിരുവിട്ട പ്രവര്‍ത്തനങ്ങളും സാമ്പത്തിക ക്രമക്കേടുകളും ചോദ്യം ചെയ്തതിന്റെ പേരില്‍ പ്രവര്‍ത്തകരെ ശാരീരിക മര്‍ദ്ദനമേല്‍പ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ അടിമകളായി കഴിയാന്‍ ആഗ്രഹിക്കാത്തതാണ് തങ്ങള്‍ രാജിവയ്ക്കുന്നതെന്ന് നേതാക്കള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അബ്ദുള്‍ നാസര്‍ മദ്‌നിയുടെ മോചന സമരങ്ങളില്‍ അനുഭാവികളെന്ന നിലയിലും മാനുഷിക പരിഗണന വച്ചും പങ്കെടുക്കുമെന്നും രാജിവച്ചവര്‍ അറിയിച്ചു.
ഇനിയും ജില്ലാ നേതൃത്വത്തില്‍ നിന്നും നേതാക്കളുടെയും അണികളുടെയും പുറത്തുവരല്‍ ഉണ്ടാകുമെന്നും അവര്‍ അറിയിച്ചു.

മണി പറഞ്ഞതു ശരിയെങ്കില്‍ സി.പി.എം. കൊന്നത്‌ ഇവരെ


സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗം വെളിച്ചം വീശുന്നത്‌ നാലു രാഷ്‌ട്രീയ കൊലപാതകങ്ങളുടെ ഉള്ളറകളിലേക്ക്‌. കോണ്‍ഗ്രസ്‌ നേതാക്കളായിരുന്ന ബാലു, അഞ്ചേരി ബേബി, മുട്ടുകാട്‌ നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകത്തില്‍ സി.പി.എമ്മിനു പങ്കുണ്ടെന്ന സൂചനയാണു മണിയുടെ പ്രസംഗത്തിലുള്ളത്‌.

ഇതില്‍ ബാലു വധക്കേസില്‍ മാത്രമാണു പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്‌. മറ്റുള്ള കേസുകള്‍ എങ്ങുമെത്തിയില്ല. തെളിവില്ലാത്തതാണെന്നും അതല്ല, രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ തേച്ചുമായ്‌ച്ചു കളയുകയായിരുന്നെന്നും ആരോപണമുണ്ട്‌. ബാലു വധക്കേസില്‍ പിടിയിലായവര്‍ യഥാര്‍ഥ പ്രതികളല്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. 2004 ഒക്‌ടോബര്‍ 20 നാണ്‌ പട്ടുമല ചൂളപ്പുരത്ത്‌ ഐ.എന്‍.ടി.യു.സിയുടെ യോഗത്തിനിടെ രാത്രി ഏഴോടെ ജീപ്പിലെത്തിയ അക്രമിസംഘം ബാലുവിനെ വെട്ടിവീഴ്‌ത്തിയത്‌. വണ്ടിപ്പെരിയാറിലെ സി.പി.എം. നേതാവ്‌ അയ്യപ്പദാസ്‌ കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ ബാലുവാണെന്ന്‌ ആരോപിച്ചായിരുന്നു കൊലപാതകം. അയ്യപ്പദാസിന്റെ മരണത്തിന്‌ ഒരു വര്‍ഷത്തിനു ശേഷമായിരുന്നു ബാലുവിന്റെ വധം. ഈ കേസില്‍ ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്‌ സാബു, പശുമല ലോക്കല്‍ സെക്രട്ടറി അജിത്‌, വാളാര്‍ഡി ലോക്കല്‍ സെക്രട്ടറി എം.കെ. മോഹനന്‍, അജയഘോഷ്‌, ബിജു, ബെന്നി, രാജപ്പന്‍ എന്നിവരെ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.

ബാലുവിന്റെ ഡ്രൈവര്‍ ബാബു പോളിന്റെ മൊഴിയാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്‌. ബാലുവിനോടൊപ്പം സംഭവസ്‌ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ സണ്ണി ജേക്കബ്‌, ശങ്കര്‍ എന്നിവര്‍ വിചാരണയ്‌ക്കിടെ കൂറുമാറി. ഇവര്‍ ഇപ്പോള്‍ സി.പി.എം. പ്രവര്‍ത്തകരാണ്‌.

1982 നവംബര്‍ 13 നാണു മേലേ ചെമ്മണ്ണാര്‍ അഞ്ചേരി ബേബി (25)യെ ഏലക്കാടിനുള്ളിലെ വഴിയില്‍ നാടന്‍ തോക്കിനു വെടിവച്ചു കൊന്നത്‌.

സി.ഐ.ടി.യുവുമായുള്ള തൊഴില്‍ തര്‍ക്കങ്ങളാണു കാരണമെന്നു പറയപ്പെടുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തനം കഴിഞ്ഞ്‌ രാത്രിയില്‍ തനിച്ചു വീട്ടിലേക്കു പോകുമ്പോഴാണു വെടിയേറ്റത്‌.

ദൃക്‌സാക്ഷികളുടെ അഭാവവും തെളിവില്ലായ്‌മയും മൂലം കേസ്‌ എങ്ങുമെത്താതെപോയി.

സി.പി.എം-കോണ്‍ഗ്രസ്‌ സംഘര്‍ഷത്തിനിടെയാണ്‌ മുട്ടുകാട്‌ നാണപ്പന്‍ കൊല്ലപ്പെട്ടത്‌. രാഷ്‌ട്രീയ ഏറ്റുമുട്ടല്‍ പതിവായിരുന്ന 1983 കാലയളവിലാണ്‌ ഈ കൊലപാതകം നടന്നത്‌. ജൂണ്‍ ആറിന്‌ മുട്ടുകാട്‌ ടൗണില്‍ ചിലര്‍ ചേരിതിരിഞ്ഞു പോരടിക്കുകയായരുന്നു. പ്രാദേശിക തലത്തില്‍ മികച്ച നേതൃപാടവം കാഴ്‌ചവച്ചിരുന്ന കോണ്‍ഗ്രസുകാരനായ നാണപ്പന്‍ സംഘര്‍ഷത്തിനിടെ വെട്ടേറ്റാണു മരിച്ചത്‌. ഈ കേസും എങ്ങുമെത്തിയില്ല.

കുളപ്പനച്ചാല്‍ മുള്ളന്‍ചിറ മത്തായിയെ 1983 ജനുവരി 15 ന്‌ കുറുവടികളും തൂമ്പാക്കൈയും ഉപയോഗിച്ച്‌ തല്ലിക്കൊല്ലുകയായിരുന്നു. നേരത്തേ സി.പി.ഐയിലായിരുന്ന ഇയാള്‍ സി.പി.എമ്മിന്റെ കണ്ണിലെ കരടായിരുന്നു.

യൂണിയന്‍ പ്രശ്‌നങ്ങള്‍ മൂലമാണു സി.പി.ഐ. വിട്ട്‌ കോണ്‍ഗ്രസിലെത്തിയത്‌.

പന്നിപ്പടക്കമെറിഞ്ഞു കൊല്ലാനുള്ള ശ്രമം വിഫലമായതോടെ ഇരുപതോളം പേര്‍ ഒളിച്ചിരുന്ന്‌ ചാടിവീണു തല്ലിക്കൊല്ലുകയായിരുന്നു. തെളിവുകളുടെ അഭാവത്തില്‍ ഈ കേസും തള്ളിപ്പോയി.

Saturday, May 26, 2012

മണിയില്‍ തട്ടിയും സി.പി.എം. വെട്ടിലായി


രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തി പാര്‍ട്ടിയെ വളര്‍ത്തുകയെന്ന സമീപനം തങ്ങള്‍ക്കില്ലെന്ന സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങള്‍ പൊളിയുന്നു.

ഇടുക്കിയിലെ തോട്ടംമേഖലയില്‍ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിച്ചവരെ പ്രത്യേകം പട്ടികയുണ്ടാക്കി ഒന്നൊന്നായി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണി പറഞ്ഞത്.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകക്കേസില്‍ ഏരിയാ സെക്രട്ടറിയടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ അനുദിനം അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.എമ്മിന്റെ മുഖം നഷ്ടമാകുന്നതാണ് എം.എം. മണിയുടെ തുറന്നുപറച്ചില്‍.

ടി.പി. ചന്ദ്രശേഖരനടക്കം ഒഞ്ചിയത്ത് പാര്‍ട്ടിവിട്ടവര്‍ കുലംകുത്തികളാണെന്ന പാര്‍ട്ടി നിലപാട് തള്ളി ടി.പി. ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

പാര്‍ട്ടിയെ വെട്ടിലാക്കുന്ന വി.എസ്. അച്യുതാനന്ദന് തിരിച്ചടി നല്‍കാന്‍ രംഗത്തിറങ്ങിയ എം.എം. മണിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ കൂടുതല്‍ കുളത്തിലാക്കി എന്നതാണ് സത്യം. എം.എം. മണിയുടെ വാക്കുകള്‍ ആയുധമാക്കി സി.പി.എമ്മിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല തുടങ്ങിയ യു.ഡി.എഫ്. നേതാക്കള്‍ രംഗത്തുവന്നിട്ടും അതിനോട് പ്രതികരിക്കാന്‍പോലും സി.പി.എമ്മിനായിട്ടില്ല. ശനിയാഴ്ച വൈകീട്ട് നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ്. മേഖലാ റാലി ഉദ്ഘാടനം ചെയ്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മണിയുടെ പ്രഖ്യാപനങ്ങള്‍ സംബന്ധിച്ച് മൗനം പാലിച്ചു.

അതേസമയം വിവാദപ്രസ്താവനയുടെ വിശദാംശങ്ങള്‍ എം.എം. മണിയോട് സി.പി.എം. സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

രാഷ്ട്രീയ പ്രതിയോഗികളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞ എം.എം. മണി അവരെ കൊലപ്പെടുത്തിയ രീതിയും തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചിരുന്നു. ഇത് സി.പി.എമ്മിനെ മറ്റൊരു നിയമക്കുരുക്കിലാണ് കൊണ്ടുചാടിച്ചിരിക്കുന്നത്. എം.എം. മണിയുടെ പ്രസ്താവന പരിശോധിക്കാനും നിയമപരമായി വിലയിരുത്താനും പോലീസ് ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മണിക്കെതിരെ പോലീസ് കേസെടുക്കുമെന്നും സൂചനയുണ്ട്. എം.എം. മണി പരാമര്‍ശിച്ച മൂന്ന് കേസുകളില്‍ പുനരന്വേഷണ സാധ്യതയും പോലീസ് പരിശോധിക്കുന്നതായും സൂചനകളുണ്ട്.

മണിയുടെ തുറന്നുപറച്ചില്‍ സി.പി.എമ്മിലും ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് അറിയുന്നത്. പാര്‍ട്ടിയില്‍ ഒരുകാലത്ത് വി.എസ്. അച്യുതാനന്ദന്റെ അടുത്ത അനുയായി ആയിരുന്ന എം.എം. മണി ഇന്ന് ഔദ്യോഗികപക്ഷത്തെ പ്രമുഖനാണ്. വി.എസ്സിന്റെ ഉറച്ച കോട്ടയായിരുന്ന സി.പി.എം. ഇടുക്കി ജില്ലാകമ്മിറ്റിയെ ഔദ്യോഗികപക്ഷത്തെത്തിച്ചത് എം.എം. മണിയുടെ നീക്കങ്ങളാണ്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെകാലത്ത് വി.എസ്. മുന്‍കൈയെടുത്തുനടത്തിയ നീക്കങ്ങളാണ് എം.എം. മണിയെ വി.എസ്സില്‍നിന്നും അകറ്റിയത്. കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗത്തിലും വി.എസ്സിനെതിരെ കടുത്ത വിമര്‍ശനം നടത്തിയ എം.എം. മണി, പിണറായി വിജയനെ പിന്തുണച്ചിരുന്നു. ഈ സാഹചര്യത്തില്‍ മണിയുടെ വെളിപ്പെടുത്തലിനെ തള്ളാനും കൊള്ളാനുമാവാത്ത നിലയിലാണ് സി.പി.എം. സംസ്ഥാന നേതൃത്വം.

സിപിഎം കൊലനടത്തിയിട്ടുണ്ടെന്ന് എംഎം മണി



ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിരോധത്തിലായ സിപിഎമ്മിനെ വെട്ടിലാക്കി ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിയുടെ പ്രസംഗം. പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടത്തിയ പ്രസംഗത്തിലാണ് മണിയുടെ ഭാഗത്തു നിന്നുള്ള വിവാദപരാമര്‍ശങ്ങളുണ്ടായത്. 

ടി.പി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. കൊലപാതകം നടത്തിയാല്‍ അത് തുറന്നു പറയാനുളള ആര്‍ജവം പാര്‍ട്ടിക്കുണ്ട്. പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന ബാലുവിന്റെ കൊലപാതകം ഇതിനുദാഹരണമാണ്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്ക് എതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണ് വകവരുത്തിയത്. മൂന്ന് പേരെ വെടിവച്ചും കുത്തിയും അടിച്ചുമാണ് കൊലപ്പെടുത്തിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നത് എന്നും മണി പറഞ്ഞു.

വിവാദ പ്രസംഗത്തില്‍ മണി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തി. ചന്ദ്രശേഖരന്‍ ഉത്തമനായ കമ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. ചന്ദ്രശേഖരന്റെ സംസ്‌കാര ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയല്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമനായ കമ്യൂണിസ്റ്റാകുംഅദ്ദേഹം ചോദിച്ചു.

വി.എസ് തിരുത്താത് തെറ്റാണ്. കേന്ദ്രനേതൃത്വത്തിന് വി.എസ് അയച്ചുവെന്ന് പറയുന്ന വ്യാജ കത്തിനെ തിരുത്താന്‍ അദ്ദേഹം തയാറായില്ല. വി.എസ് സി.പി.എം വിട്ട് വരണമെന്ന് രമേശ് ചെന്നിത്തലയും കെ.എം മാണിയും സ്വാഗതം ചെയ്യുന്നു. വി.എസ് ഇതിനോട് പ്രതികരിക്കാത്തതും തെറ്റ്. ഗാന്ധിയെക്കാള്‍ വലിയ മഹാനായി ടി.പിയെ സി.പി.ഐ അടക്കമുള്ളവര്‍ കാണുന്നു.

രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായിട്ടാണ് സി.പി.എം നേരിടാറുള്ളതെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും അടക്കമുള്ളവര്‍ ആവര്‍ത്തിക്കുമ്പോഴാണ് പാര്‍ട്ടിയുടെ ഒരു ജില്ലാ സെക്രട്ടറി തന്നെ പ്രതിയോഗികളെ വകവരുത്തി ശീലമുണ്ടെന്ന് പരസ്യമായി പറയുന്നത്.

Friday, May 25, 2012

സി.പി.എമ്മില്‍ അണിയറ നീക്കങ്ങള്‍ സജീവം; ഗതിയറിയാതെ അണികള്‍


വി.എസ്. അച്യുതാനന്ദന്‍െറ നിലപാടുകളെത്തുടര്‍ന്ന് ജില്ലയിലെ സി.പി.എമ്മില്‍ അണിയറ നീക്കങ്ങള്‍ സജീവം. അച്യുതാനന്ദനെ അനുകൂലിക്കുന്നവര്‍ രഹസ്യയോഗങ്ങള്‍ ചേരുന്നത് ഔദ്യാഗിക നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിഭാഗീയ പ്രവര്‍ത്തനമില്ലെന്നാണ് ഔദ്യാഗിക നേതൃത്വം പറയുന്നത്. ജില്ലയിലെ ഒന്നാംനിര നേതാക്കള്‍ വി.എസിനെ തള്ളിപ്പറയുമ്പോഴും താഴെക്കിടയിലെ നേതാക്കളും അണികളും ഒപ്പമുണ്ട്. എന്ത് കടുത്ത നിലപാടും എടുക്കാന്‍ സന്നദ്ധരാവാനാണ് ജില്ലയില്‍ വി.എസ് അനുകൂലികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. പുറമെ ശാന്തമെങ്കിലും നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ വി.എസിന്‍െറ നിലപാടുകള്‍ സജീവ ചര്‍ച്ചയാണ്.


വി.എസ് കടുത്ത നിലപാടുകളെടുത്താല്‍ അതിനൊപ്പം നില്‍ക്കാന്‍ അണികളില്‍ വലിയൊരു വിഭാഗം ഉണ്ടാവുമെന്നാണ് സൂചനകള്‍. ഇതിനെ ചെറുക്കാനുള്ള പദ്ധതിയൊന്നുമില്ലാതെ ഔദ്യാഗിക വിഭാഗം നിരീക്ഷിച്ചുവരികയാണ്. പാര്‍ട്ടി നേതാക്കളും അണികളും എന്താവും സ്ഥിതിയെന്നറിയാതെ അനിശ്ചിതത്വത്തിലാണ്. കാമ്പയിനുകള്‍ ഏറ്റെടുക്കാനാവാത്ത വിധം അനിശ്ചിതത്വം പാര്‍ട്ടിയില്‍ വ്യാപിച്ചിട്ടുണ്ടെന്ന് നേതാക്കളും സമ്മതിക്കുന്നു. വ്യാഴാഴ്ച നടന്ന ഹര്‍ത്താലിന്‍െറ ഭാഗമായി കവലകളില്‍ സംഘടിപ്പിച്ച പ്രകടനങ്ങളില്‍ അണികളുടെ പങ്കാളിത്തം നന്നേ കുറവായിരുന്നു.


വി.എസിന് ഉറച്ച സ്വാധീനമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ നേതാക്കള്‍ ഭൂരിഭാഗവും ഔദ്യാഗികനേതൃത്വത്തിനൊപ്പമാണ്. അണികളില്‍ ഈവിധം മനംമാറ്റം ഉണ്ടായിട്ടില്ല. വി.എസിന്‍െറ വിമര്‍ശം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും പതിവുപോലെ അത് കെട്ടടങ്ങുമെന്നുമാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി വി.എസിനെതിരെ അച്ചടക്ക ലംഘനത്തിന് നടപടിയെടുക്കുമോ എന്നാണ് പ്രവര്‍ത്തകരും നേതാക്കളും ഉറ്റുനോക്കുന്നത്. നടപടി ഉണ്ടായാല്‍ വി.എസ് കടുത്ത നിലപാടുകളിലേക്ക് പോകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. വി.എസിനെ പിന്തുണക്കുന്നവര്‍ക്ക് മുന്‍തൂക്കമുണ്ടായിരുന്ന ജില്ലാ കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തോടെയാണ് പൂര്‍ണമായും ഔദ്യാഗികനേതൃത്വത്തിന് ഒപ്പമായത്. ഏരിയാ കമ്മിറ്റികള്‍ മുതല്‍ താഴെത്തട്ടിലോട്ട് വി.എസിനോട് കൂറുപുലര്‍ത്തുന്നവര്‍ ഇപ്പോഴും ഏറെയാണ്.


2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട അവസരത്തില്‍ ജില്ലാ കമ്മിറ്റി ഒന്നടങ്കം വി.എസിനൊപ്പം നിന്നിരുന്നു. അത്രത്തോളം സ്വാധീനം ജില്ലയിലെ നേതാക്കള്‍ക്കിടയില്‍ ഇപ്പോള്‍ വി.എസിനില്ല. വി.എസിനെ അനുകൂലിക്കുന്ന രണ്ടാംനിര നേതാക്കളുടെ നേതൃത്വത്തില്‍ ചിലയിടങ്ങളില്‍ രഹസ്യയോഗങ്ങള്‍ നടന്നു. തിരുവല്ല, ചിറ്റാര്‍ എന്നിവിടങ്ങളില്‍ യോഗം നടന്ന വിവരം പുറത്തായിട്ടുണ്ട്. ഇതേതുടര്‍ന്ന് ജില്ലാ നേതൃത്വം സ്ഥിതിഗതികള്‍ ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പഴകുളം സര്‍വീസ് സഹകരണബാങ്ക് മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തിയ വി.എസിനെ അണികള്‍ അത്യാവേശത്തോടെയാണ് വരവേറ്റത്. അണികളുടെ നിലപാട് നേതാക്കള്‍ക്ക് വ്യക്തമായി അറിയാമെങ്കിലും വി.എസിനെ പരസ്യമായി അനുകൂലിക്കുന്ന നിലപാടെടുക്കാന്‍ അവര്‍ മടിക്കുകയാണ്.


ഇപ്പോഴത്തെ വിവാദങ്ങള്‍ കെട്ടടങ്ങിയാല്‍ തങ്ങള്‍ പാര്‍ട്ടിയില്‍ നോട്ടപ്പുള്ളികളാവുമെന്നും വെട്ടിനിരത്തപ്പെടുമെന്നുമുള്ള ഭയമാണ് നേതാക്കളെ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുന്നത്. നേതൃനിരയിലുള്ളവരില്‍ ബഹുഭൂരിഭാഗവും പാര്‍ട്ടിയിലെ സ്ഥാനവും സ്വാധീനവും ഉപയോഗിച്ച് സാമ്പത്തികസ്രോതസ്സുകള്‍ ഉണ്ടാക്കി ഉപജീവനം നടത്തുന്നവരാണ്. അതിനാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ സാധ്യതപ്പെട്ടവരും നിര്‍ബന്ധിതരുമാണ്. ഇതുകൊണ്ടാണ് നേതാക്കള്‍ ഭൂരിഭാഗവും ഔദ്യാഗിക പക്ഷത്തെ തള്ളിപ്പറയാത്തതെന്ന് വി.എസിനോട് കൂറുപുലര്‍ത്തുന്ന ജില്ലയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു. പുതിയ പാര്‍ട്ടി എന്ന ചിന്ത ജില്ലയിലെ വി.എസ് അനുകൂലികളില്‍ ശക്തമായിട്ടുണ്ട്. എന്നാലും അത്തരം പ്രസ്ഥാനത്തിന് നിലനില്‍ക്കാനാവുമോ എന്ന ആശങ്കയും അവര്‍ക്കുണ്ട്.


ഈ ആശങ്കയാണ് ഔദ്യാഗിക പക്ഷം പ്രതീക്ഷ അര്‍പ്പിക്കുന്നത്. വി.എസിനെ കടുത്ത നിലപാടുകളിലേക്ക് പോകുംവിധം പ്രകോപിപ്പിക്കാതെ കുറേക്കാലം കൂടി കൊണ്ടുപോകാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയാറാവുമെന്നാണ് ഒരു വിഭാഗത്തിന്‍െറ കണക്കുകൂട്ടല്‍.

പാര്‍ട്ടിഗ്രാമങ്ങളില്‍ റെയ്ഡ്; വെടിമരുന്നുശേഖരം പിടികൂടി



സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വെടിമരുന്നുശേഖരമുള്‍പ്പെടെയുള്ള ബോംബ്‌നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു. സി.പി.എം. പ്രവര്‍ത്തകനായ ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ പ്രദീപ(42)ന്റെ വീട്ടില്‍നിന്നാണ് വെടിമരുന്ന്, സള്‍ഫര്‍, അമോണിയം ക്ലോറൈഡ് എന്നിവ പിടിച്ചത്. കോട്ടയില്‍, കോയ്യാറ്റില്‍, നരിക്കോട് മല, കണ്ണവം ഭാഗങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. 

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലുള്‍പ്പെട്ട പ്രതികളടക്കം കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങളിലുണ്ടെന്ന നിഗമനത്തിന്റെയും പല ഭാഗങ്ങളിലും ബോംബുകള്‍ ശേഖരിക്കുന്നുണ്ടെന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞദിവസങ്ങളില്‍ ചെറിയതോതില്‍ റെയ്ഡ് നടന്നിട്ടുണ്ടെങ്കിലും സംഘടിത സേനയായി പരിശോധനയ്‌ക്കെത്തിയത് വ്യാഴാഴ്ചയാണ്. ബോംബ്‌നിര്‍മാണത്തില്‍ വിദഗ്ധനാണ് പ്രദീപനെന്ന് പോലീസ് പറഞ്ഞു. നാടന്‍തോക്കുമായി ഇയാളെ ബുധനാഴ്ച രാത്രി പിടികൂടിയിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വീട്ടില്‍ റെയ്ഡ് നടത്തിയത്.

മാലൂര്‍ ഹൈസ്‌കൂളിനടുത്തുള്ള റോഡ്‌വഴി പുരളിമല ഭാഗത്തേക്ക് ബൈക്കില്‍ പോകുന്നതിനിടയിലാണ് പ്രദീപനും സുഹൃത്ത് വി.വിജേഷും(24) നാടന്‍തോക്കുമായി പിടിയിലായത്. ക്രിക്കറ്റ് ബാറ്റിന്റെ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു തോക്ക്. ഇതിന് ലൈസന്‍സുണ്ടായിരുന്നില്ല. ഇരുവരെയും അറസ്റ്റ്‌ചെയ്ത് തോക്ക് കസ്റ്റഡിയിലെടുത്തു. എസ്.പി. രാഹുല്‍ ആര്‍. നായര്‍, ഇരിട്ടി ഡിവൈ.എസ്.പി. എം.പ്രദീപ്കുമാര്‍, മാലൂര്‍ എസ്.ഐ. യു.യൂസഫ് എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്നാണ് റെയ്ഡില്‍ ചിറ്റാരിപ്പറമ്പിലെ പ്രദീപന്റെ വീടും ഉള്‍പ്പെടുത്തിയത്. എറിയുന്നതിനിടയില്‍ ബോംബ് പൊട്ടി മുമ്പ് പ്രദീപന്റെ കൈക്ക് പരിക്കേറ്റിരുന്നതായി പോലീസ് പറഞ്ഞു.

കണ്ണവം വനത്തിലും പോലീസ്‌സംഘം പരിശോധനയ്‌ക്കെത്തി. ആറ് മണിക്കൂറിലേറെ നീണ്ട വ്യാപകമായ റെയ്ഡാണ് വിവിധ സ്ഥലങ്ങളിലായി നടന്നത്. സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് ഇവിടം. വിജനമായ പ്രദേശങ്ങളും ആള്‍ത്താമസമില്ലാത്ത വീടുകളും അടച്ചിട്ട മുറികളും സംഘം പരിശോധിച്ചു. കണ്ണവം വനത്തിനുള്ളില്‍ ഒളിത്താവളമാക്കാന്‍ ഇടയുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്.

കൂത്തുപറമ്പ് സി.ഐ. കെ.വി.ബാബുവിന്റെ നേതൃത്വത്തില്‍ ഇരുനൂറിലേറെ പോലീസുകാരാണ് പരിശോധനയ്‌ക്കെത്തിയത്. പാര്‍ട്ടിഗ്രാമങ്ങളില്‍ പരിശോധനയ്‌ക്കെത്തുമ്പോഴുള്ള എല്ലാ മുന്നൊരുക്കങ്ങളും സംഘം നടത്തിയിരുന്നു. കണ്ണവം എസ്.ഐ. കല്യാടന്‍ സുരേന്ദ്രന്‍, കൂത്തുപറമ്പ് എസ്.ഐ. മധുസുദനന്‍, പാനൂര്‍ എസ്.ഐ. പി.ആര്‍.മനോജ്, കതിരൂര്‍ എസ്.ഐ. ശിവദാസ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വംനല്‍കി. 

എ.കെ-47 ഇന്ത്യന്‍ സുരക്ഷാ സേനയുടെ വിശ്വസ്‌തന്‍


തീവ്രവാദ-മാവോയിസ്‌റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്കു കരുത്തേകാന്‍ അര്‍ധസൈനിക വിഭാഗങ്ങള്‍ക്കു വിശ്വാസം എ.കെ-47 തോക്കുകളെ. ബി.എസ്‌.എഫ്‌, സി.ആര്‍.പി.എഫ്‌, എന്‍.എസ്‌.ജി. ഉള്‍പ്പെടെയുള്ള സുരക്ഷാ സേനകള്‍ക്കായി 29,000 എ.കെ-47 തോക്കുകളാണ്‌ മൂന്നുവര്‍ഷത്തിനിടെ വാങ്ങിക്കൂട്ടിയത്‌.

അമേരിക്ക, ഇസ്രയേല്‍ എന്നിവിടങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്‌ത അത്യാധുനിക ആയുധങ്ങള്‍ക്കു പുറമേയാണിത്‌.

ഐ.ടി.ബി.പി, സി.ഐ.എസ്‌.എഫ്‌, അസം റൈഫിള്‍സ്‌ തുടങ്ങിയ അര്‍ധസെനിക വിഭാഗങ്ങളുടെയെല്ലാം ഇഷ്‌ട ആയുധം എ.കെ-47 തോക്കുകളാണ്‌. 2010 നു ശേഷം 29,260 കലാഷ്‌നിക്കോവ്‌ തോക്കുകള്‍ വാങ്ങിയ സ്‌ഥാനത്ത്‌ എക്‌സ്-95, എസ്‌.ഐ.ജി. വിഭാഗത്തില്‍പ്പെടുന്ന 17,609 തോക്കുകള്‍ മാത്രമാണു വാങ്ങിയത്‌.

നക്‌സല്‍വേട്ടയ്‌ക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന സി.ആര്‍.പി.എഫ്‌. 18,000 എ.കെ-47 തോക്കുകള്‍ വാങ്ങി. സി.ഐ.എസ്‌.എഫ്‌ 7,921ഉം നേപ്പാള്‍ ഭൂട്ടാന്‍ അതിര്‍ത്തിയിലെ സശസ്‌ത്ര സീമാ ബല്‍ 2,719 തോക്കുകളും വാങ്ങി.

സാഹചര്യങ്ങള്‍ക്ക്‌ അനുയോജ്യമെന്നതിനൊപ്പം ഉപയോഗിക്കാനുള്ള എളുപ്പവുമാണ്‌ എ.കെ-47 തോക്കുകളെ ഇന്ത്യന്‍ സുരക്ഷാ സേനകളുടെ വിശ്വസ്‌ത ആയുധമാക്കിയത്‌.

മാവോയിസ്‌റ്റ്-തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളില്‍ എകെ ശ്രേണിയില്‍പ്പെട്ട തോക്കുകള്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നു സുരക്ഷാവൃത്തങ്ങള്‍ വ്യക്‌തമാക്കി.

ലക്ഷ്യമിട്ടതു തദ്ദേശവോട്ടിനു മുമ്പ്‌ ടി.പിയെ വധിക്കാന്‍

ടി.പി. ചന്ദ്രശേഖരനെ 2010-ലെ തദ്ദേശ സ്‌ഥാപന തെരഞ്ഞെടുപ്പിനു മുമ്പു വകവരുത്താന്‍ ലക്ഷ്യമിട്ടു. ഇതിനായി 2009-ല്‍ ക്വട്ടേഷന്‍ നല്‍കിയെന്നും ഇക്കാര്യത്തില്‍ സി.പി.എം. നേതാക്കളുടെ വ്യക്‌തമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെന്നും കഴിഞ്ഞദിവസം മൈസൂരില്‍ അറസ്‌റ്റിലായ മാഹി അരയാക്കൂല്‍ സിജിത്തിന്റെ കുറ്റസമ്മതമൊഴി. 

കണ്ണൂരിലെ കിര്‍മാണി മനോജിനായിരുന്നു 2009-ല്‍ ക്വട്ടേഷന്‍ കൊടുത്തത്‌. മനോജിന്റെ സംഘം അഞ്ചു തവണ വധിക്കാന്‍ ശ്രമിച്ചു. ശ്രമങ്ങള്‍ വിഫലമായപ്പോള്‍ ക്വട്ടേഷന്‍ കൊടി സുനിക്കു മറിച്ചുനല്‍കി. 

തദ്ദേശ തെരഞ്ഞെടുപ്പില്‍ ടി.പിയുടെ സാന്നിധ്യം സി.പി.എം. നേതാക്കള്‍ക്ക്‌ അസ്വസ്‌ഥതയുണ്ടാക്കുമെന്ന മുന്‍വിധിയായിരുന്നു ക്വട്ടേഷന്‍ കൊടുക്കാനുള്ള തീരുമാനത്തിനു പിന്നില്‍. അന്നും കൊലയാളി സംഘത്തിനു ടി.പിയെ കാട്ടിക്കൊടുത്തത്‌ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രനായിരുന്നു. 

നേരത്തേ അറസ്‌റ്റിലായ രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ നാടകീയമായിരുന്നു സിജിത്തിന്റെ ചോദ്യം ചെയ്യല്‍. ഇതോടെ രണ്ടുവര്‍ഷം പഴക്കമുള്ള 'തിരക്കഥ' മറനീക്കി പുറത്തുവന്നു. 

2010 ല്‍ ടി.പിയെ വധിക്കാന്‍ സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടത്തിയതിന്‌ ഇന്നലെ വൈകിട്ട്‌ ചോമ്പാല്‍ പോലീസ്‌ കേസെടുത്തു.

കൊലയാളി സംഘത്തിലുണ്ടായിന്നെങ്കിലും രാമചന്ദ്രനുമായി സിജിത്തിന്‌ അടുപ്പമുണ്ടായിരുന്നില്ല. പിന്നീട്‌ ഇരുവരും കൂടിക്കണ്ടിട്ടില്ല. കൊടി സുനിയുടെ സംഘത്തിലും സിജിത്ത്‌ പിന്നീടു ചേരുകയായിരുന്നു. 

2010-ലെ കൊലപാതകശ്രമത്തില്‍ രാമചന്ദ്രന്റെ പങ്ക്‌ വലുതായിരുന്നു. ഇത്തവണ ഗൂഢാലോചന നടത്തുകയും പ്രതികള്‍ക്കു വേണ്ട സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്‌ത നേതാക്കള്‍ക്ക്‌ അന്നത്തെ കൊലപാതകശ്രമത്തിലും പങ്കുണ്ടായിരിക്കാമെന്നാണു വിലയിരുത്തല്‍. അതേസമയം ക്വട്ടേഷന്‍ നല്‍കിയതാരെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വ്യക്‌തമായിട്ടില്ല. 

പ്രാദേശിക നേതാക്കള്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പം പോയതു ജില്ലാ-സംസ്‌ഥാന നേതാക്കളുടെ ആജ്‌ഞയനുസരിച്ചായിരിക്കാമെന്നാണു പറയുന്നത്‌. 2010 -ലെ കൊലപാതകശ്രമത്തിനു പുറമേ ഈ വര്‍ഷവും ആറു തവണ ടി.പിയെ വധിക്കാന്‍ ശ്രമം നടത്തിയിരുന്നതായി സിജിത്തിന്റെ മൊഴിയിലുണ്ട്‌. മേയില്‍ നടത്തിയ മൂന്നു ശ്രമങ്ങള്‍ കൂടാതെയും പദ്ധതി ആസൂത്രണം ചെയ്‌തിരുന്നു. ഈ വര്‍ഷത്തെ ക്വട്ടേഷന്‍ മാത്രമാണു കൊടി സുനിയെ ഏല്‍പ്പിച്ചത്‌. സുനിയുടെ ക്വട്ടേഷന്‍ സംഘത്തിലും മനോജുണ്ടായിരുന്നു. 

ഇത്തവണ കൊടി സുനിയുടെ നേതൃത്വത്തില്‍ ഒഞ്ചിയം ഏരിയാകമ്മിറ്റി ഓഫിസില്‍ വച്ചും ഗൂഢാലോചന നടന്നിട്ടുണ്ടെന്നു വ്യക്‌തമായി. സിജിത്താണ്‌ ഇതു സംബന്ധിച്ചു പോലീസില്‍ മൊഴി നല്‍കിയത്‌. മാഹിയിലെ ബാറിലും അന്ത്യേരി സുരയുടെ വീട്ടിലും സംഘാംഗങ്ങള്‍ ഒത്തുചേര്‍ന്നു ചര്‍ച്ച നടത്തിയതായും സിജിത്ത്‌ മൊഴി നല്‍കിയതായാണ്‌ അറിയുന്നത്‌. 

തന്നെ രക്ഷിക്കാന്‍ വാഹനസൗകര്യം ഒരുക്കിയതു പാര്‍ട്ടിയുടെ രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളാണെന്നും സിജിത്ത്‌ സമ്മതിച്ചു. ഫസല്‍ വധക്കേസില്‍ സി.ബി.ഐ. അന്വേഷിക്കുന്ന നേതാവിന്റെ കാറിലാണ്‌ സിജിത്ത്‌ തലശേരി ആശുപത്രിയിലെത്തിതെന്നാണു സൂചന. കണ്ണൂര്‍ രജിസ്‌ട്രേഷനുള്ള ഈ വാഹനത്തിന്റെ നമ്പര്‍ വെളിപ്പെടുത്താന്‍ അന്വേഷണസംഘം തയാറായിട്ടില്ല. കൂത്തുപറമ്പ്‌ ഏരിയാകമ്മിറ്റി ഓഫീസിനു സമീപത്തുനിന്നു സിജിത്തിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി നേരത്തെതന്നെ 'നേതാവിന്റെ കാര്‍' തയാറാക്കിയിരുന്നു. 

ഇതില്‍ സിജിത്ത്‌ തലശേരി ആശുപത്രിയിലെത്തി. ചികിത്സയ്‌ക്കു ശേഷം അന്നു രാത്രിതന്നെ പനോളിയിലുള്ള മറ്റൊരു പാര്‍ട്ടി അംഗത്തിന്റെ വാഹനത്തില്‍ കര്‍ണാടകയിലേക്കു കടന്നെന്നുമാണു സിജിത്ത്‌ നല്‍കിയ വിവരം.

ഹംസ ആനുകൂല്യം പറ്റാനെത്തിയവന്‍; ശുംഭത്തരത്തിന്‌ മറുപടിയില്ല: വി.എസ്‌‍‍‍

ടി.കെ ഹംസയ്‌ക്ക് വി.എസ്‌ അച്യുതാനന്ദന്റെ മറുപടി. ഹംസ നടത്തിയ പ്രസ്‌താവന താന്‍ കേട്ടു. ഹംസ കോലിട്ടിളക്കിലിനെ കുറിച്ച്‌ പറഞ്ഞുവല്ലോ. ഞങ്ങളെല്ലാം ആദരവോടെ വിളിച്ചുപോന്ന ഒരാളാണ്‌ മുസഫര്‍ അഹമ്മദ്‌. ഇന്ത്യയില്‍ കമ്മ്യുണിസ്‌റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍. മുസഫര്‍ അഹമ്മദും എ.കെജിയും ജോതിബസുവും മുതല്‍ ഇമ്പിച്ചീബാവ വരെയുള്ള 32 പേര്‍ ഡാങ്കെയുടെ ഏകാധിപത്യ, റിവിഷിണലിസ്‌റ്റ് നയത്തോട്‌ വിയോജിച്ച്‌ ഇറങ്ങിപ്പോന്നു. ഡാങ്കെ ഞങ്ങളെ വര്‍ഗവഞ്ചകരെന്ന്‌ വിളിച്ച്‌ പുറത്താക്കി. അങ്ങനെ ഞങ്ങള്‍ 32 പേര്‍ ചേര്‍ന്ന്‌ 64ല്‍ കൊല്‍ക്കൊത്തയില്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ ചേര്‍ന്നപ്പോള്‍ പാര്‍ട്ടിക്കിട്ട പേരാണ്‌ സിപിഐ(എം). ആ പാര്‍ട്ടി വളര്‍ന്ന്‌ കഴിഞ്ഞ കോഴിക്കോട്‌ സമ്മേളനമായപ്പോള്‍ 10 ലക്ഷം പേരാണ്‌ അണിനിരന്നത്‌. അതില്‍ ഒരുത്തനാണ്‌ ഈ ഹംസ. 

അമരാവതിയില്‍ കര്‍ഷകരെ അടിച്ചിറക്കിയതിനെതിരെ എ.കെ ഗോപാലന്‍ നിരാഹാര സമരം നടത്തിയപ്പോള്‍ 'കാലന്‍ വന്നു വിളിച്ചിട്ടും എന്തേ പോകാത്തൂ ഗോപാലാ, ഗോപാലാ ' എന്ന്‌ വിളിച്ച ഡിസിസി പ്രസിഡന്റായിരുന്നു ഹംസ. ഞങ്ങള്‍ ഉണ്ടാക്കിയ പാര്‍ട്ടി വളര്‍ന്നപ്പോള്‍ ഡിസിസിയില്‍ നിന്ന്‌ ആനുകൂല്യങ്ങളും അവസരങ്ങളും തേടി പാര്‍ട്ടിയില്‍ വന്നയാളാണ്‌ ഹംസ. പാര്‍ട്ടിയില്‍ വന്ന്‌ എംഎല്‍എയായി, എംപിയായി മന്ത്രിയായി. ഇനിയും എന്തൊക്കെ ആനുകൂല്യം കിട്ടുമെന്ന്‌ പ്രതീക്ഷിച്ചിരിക്കുന്ന മാന്യനാണ്‌ ഹംസ. അയാളുടെ ശുംഭത്തരത്തിന്‌ ഞാന്‍ എന്തു മറുപടി പറയണമെന്നാണ്‌ നിങ്ങള്‍ പറയുന്നതെന്ന്‌ വി.എസ്‌ മാധ്യമങ്ങളോട്‌ ആരാഞ്ഞു. 

പാര്‍ട്ടി അപകടത്തില്‍ പെടുമ്പോഴെല്ലാം കോലിട്ടിളക്കുന്നയാളാണ്‌ വി.എസ്‌ എന്ന്‌ ഹംസ കഴിഞ്ഞ ദിവസം മലപ്പുറത്ത്‌ നടത്തിയ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്ന്‌ വി.എസ്‌. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ പ്രതിയാക്കണമെങ്കില്‍ വി.എസിനെ തന്നെ പ്രതിയാക്കണമെന്നും അങ്ങനെയെങ്കില്‍ 'ഒരു എടങ്ങേറു മാറിക്കിട്ടു'മെന്നുമാണ്‌ ഹംസ പറഞ്ഞത്‌.

ടെക്കിയുടെ മരണം: ചതിച്ചത് കാമുകി തന്നെ


മലയാളി സോഫ്റ്റ്‌വേര്‍ എന്‍ജിനീയറുടെ മരണവുമായി ബന്ധപ്പെട്ട് കാമുകി അറസ്റ്റില്‍. ഇന്ദിരാനഗര്‍ സ്വദേശിനിയായ ഗായത്രി (21) ആണ് പിടിയിലായത്. ആത്മഹത്യാ പ്രേരണാകുറ്റവും ആള്‍മാറാട്ടവുമാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ശ്രീരാഗിന്റെ മരണം പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. 

ബാങ്ക് വായ്പ എടുപ്പിക്കുന്നതിനായി ഫോണ്‍ വിളിച്ചതിലൂടെയാണ് ശ്രീരാഗിന്റെ നമ്പര്‍ ഗായത്രിയ്ക്ക് ലഭിച്ചത്. പിന്നീട് ജെന്നിഫര്‍ എന്ന പേരില്‍ ഫോണിലൂടെ ശ്രീരാഗുമായി പരിചയം തുടങ്ങിയ യുവതി സ്വകാര്യ ബാങ്കിലെ ടെലികോളര്‍ ജീവനക്കാരിയാണ്. എസ്.എസ്.എല്‍.സി മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള ഇവര്‍ ഐബിഎമ്മിലെ ജീവനക്കാരിയാണെന്നാണ് ശ്രീരാഗിനോട് പറഞ്ഞത്.

യുവതിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട ശ്രീരാഗിന് മറ്റൊരു സുന്ദരിയായ യുവതിയുടെ ചിത്രം തന്റേതാണെന്ന വ്യാജേന ഗായത്രി അയച്ചു കൊടുത്തു. ഫോണിവിളിയും ചാറ്റിങ്ങും വഴി ശ്രീരാഗ് യുവതിയുമായി പ്രണയത്തിലായി. ജെന്നിഫര്‍ എന്ന പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ് ബുക്കിലും ഗായത്രി വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ ജനവരിയില്‍ പരിചയപ്പെട്ട ഇവര്‍ പരസ്പരം കണ്ടിരുന്നില്ല.

പിന്നീട് ജെന്നിഫറിനെ നേരിട്ട് കാണണമെന്ന് ശ്രീരാഗ് നിര്‍ബന്ധം പിടിച്ചു. കള്ളിവെളിച്ചത്താവുമെന്ന് കണ്ട യുവതി യുകെ സ്വദേശിയായ ഡേവിഡ് എന്ന യുവാവുമായി വീട്ടുകാര്‍ വിവാഹം നിശ്ചയിച്ചുവെന്നും താന്‍ ഡേവിഡിനൊപ്പം പോവുകയാണെന്നും കള്ളം പറഞ്ഞു. എന്നാല്‍, ആത്മാര്‍ഥ പ്രണയത്തില്‍ അകപ്പെട്ടു പോയ ശ്രീരാഗ് മനം നൊന്ത് ആത്മഹത്യയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ശ്രീരാഗിന്റെ ഇ മെയിലില്‍ നിന്നു പോയ സന്ദേശങ്ങളാണ് കേസില്‍ നിര്‍ണ്ണായമായത്. ചൊവ്വാഴ്ച രാത്രി 2.40നാണ് ശ്രീരാഗ് അവസാനമായി ജെന്നിഫറിന് മെയില്‍ അയച്ചത്. തന്റെ അവസാനത്തെ മെയിലാണ് ഇതെന്നും ഇനി തന്നെപ്പറ്റിയുള്ള വിവരങ്ങള്‍ പത്രങ്ങളിലൂടെ അറിയാമെന്നുമായിരുന്നു ഇതിന്റെ ഉള്ളടക്കം. തുടര്‍ന്ന് ഉറക്കഗുളിക കഴിച്ച് ശ്രീരാഗ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം

വിട പറഞ്ഞത് ഇംഗ്ലീഷ് വില്ലന്‍



Mollywood Baddie Gavin Packard Passes Away
മലയാളി പ്രേക്ഷകര്‍ക്കും ഇന്ത്യന്‍ സിനിമയ്ക്കും ഏറെ പരിചിതനാണ് കഴിഞ്ഞ ദിവസം അന്തരിച്ച ബ്രിട്ടീഷ് വംശജനായ ഗാവിന്‍ പക്കാര്‍ഡ് (48). ശ്വാസതടസ്സത്തെ തുടര്‍ന്ന് കുറേ ദിവസമായി മുംബൈയില്‍ ചികില്‍സയിലായിരുന്നു ഗാവിന്‍. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അഭിനയരംഗത്തുനിന്നു വിട്ടു നില്‍ക്കുന്ന ഗാവിന്‍ ബോഡിബില്‍ഡിംഗ് പരിശീലകനും വിവിധ ആയോധന കലകളില്‍ നിപുണനുമാണ്. 

പത്മരാജന്റെ സീസണ്‍ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷത്തിലാണ് ഗാവിന്‍ പ്രത്യക്ഷപ്പെടുന്നത്. മോഹന്‍ലാലുമൊത്തുള്ള മുഴുനീളവേഷമെന്നു പറയാം. അവര്‍ ഒരുമിച്ച് ജയില്‍ ചാടുന്നതും പരസ്പരം ഏറ്റുമുട്ടുന്നതും സിനിമയുടെ പ്രസക്തമായ ഭാഗമാണ്.

ജി. എസ്. വിജയന്റെ ആനവാല്‍ മോതിരത്തിലെ മയക്കുമരുന്നു കടത്തുന്ന ആളുടെ വേഷത്തിലാണ് ഗാവിന്‍ എത്തുന്നത്. കമലിന്റെ ആയുഷ്‌ക്കാലം, പ്രിയദര്‍ശന്റെ ആര്യന്‍ എന്നീ ചിത്രങ്ങളിലും ഗവിനെ വില്ലന്‍ വേഷത്തില്‍ കാണാം. ബോളിവുഡില്‍ ത്രിദേവ്, സദക്, മൊഹ്‌റ, കരണ്‍ അര്‍ജ്ജുന്‍ എന്നീ ചിത്രങ്ങളിലും ഗാവിന്‍ ശ്രദ്ധിക്കപ്പെടുന്ന വിധം നിറഞ്ഞു നിന്നിരുന്നു.

മുംബൈയില്‍ സ്ഥിര താമസമാക്കിയ ഗാവിന്‍ സഞ്ജയ് ദത്ത് , സുനില്‍ ഷെട്ടി എന്നിവരുടെ ബോഡിബില്‍ഡിംഗ് പരിശീലകനായ് പ്രവര്‍ത്തിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ സുരക്ഷ അംഗം ഷെരയുടെ പരിശീലകന്‍ കൂടിയാണ് ഗാവിന്‍. നല്ല കായിക ക്ഷമതയാര്‍ന്ന ശരീരവും കൂടിയ അളവിലുള്ള വയലന്‍സ് പ്രകടമാക്കുന്ന മുഖവുമായ് വില്ലന്‍ വേഷത്തില്‍ നിറഞ്ഞു നിന്ന ഗാവിന്‍ പക്കാര്‍ഡ് മലയാളിക്കു മറക്കാനാവാത്ത മുഖമാണ്.

പഴയ കാല സിനിമകളില്‍ പ്രത്യേകിച്ച് ഐ.വി.ശശി ചിത്രങ്ങളിലൊക്കെ ഉണ്ടായിരുന്ന ഒരു ആസ്‌ട്രേലിയന്‍ താരത്തേയും പ്രേക്ഷകര്‍ക്ക് അറിയാനിടയുണ്ട്. ബോബ് ക്രിസ്റ്റോ എന്ന മൊട്ട, അയാള്‍ക്കുശേഷം ഗാവിനാണ് തിളങ്ങിയത്.

Thursday, May 24, 2012

സഞ്ജയ് ജോഷിയെ ബലിയാടാക്കി, ബി‌ജെ‌പിയിൽ മോഡിയുടെ അപ്രമാദിത്തം


ؾí¼Ïí ç¼Þ×ß Ìßæ¼Éß çÆÖàÏ ÈßVÕÞÙµØÎßÄßÏßW ÈßKá øÞ¼ßÕ‚á. ÉÞVGßÏßW ·á¼ùÞJí Îá~cÎdLß ÈçødwçÎÞÁßÏáæ¿ ¥dÉÎÞÆßJ¢ æÄ{ßEá. çÆÖàÏ ÈßVÕÞÙµ ØÎßÄßÏßW çÎÞÁßÏáæ¿ ØÞKßÇc¢ ©ùMÞAÞÈÞÃí ç¼Þ×ßæÏ ÌÜßÏÞ¿ÞAßÏÄí.

øÞ¼ß ©ùMÞAßÏ çÖ×ÎÞÃá Îá¢ææÌÏßW §KæÜ ¦ø¢Íß‚ ÈßVÕÞÙµØÎßÄß çÏÞ·JßW ÉæC¿áAÞæÎKá çÎÞÁß çËÞÃßW ÉÞVGß ¥ÇcfX ·ÁíµøßæÏ ¥ùßÏß‚Äí. ÄàøáÎÞÈ¢ ÕKçÖ×¢ ÈÞÜá ÎÃßçÏÞæ¿ÏÞÃí ¥çgÙ¢ çÏÞ·JßæÈJßÏÄí.

Äæa ÌièÕøßÏÞÏ Ø¾í¼Ïí ç¼Þ×ßæÏ ÉÞVGßÏßW Äßøßæ‚¿áJ çÖ×¢ ÉÞVGß çÆÖàÏ ÈßVÕÞÙµ ØÎßÄß çÏÞ·B{ßÜᢠÎxá Ø¢ØíÅÞÈB{ᑚ ÄßøæE¿áMá dÉºÞøÃçÏÞ·B{ßÜᢠÈßKá çÎÞÁß ÕßGáÈßWAáµÏÞÏßøáKá.
ؾí¼Ïí ç¼Þ×ß ØbçÎÇÏÞ øÞ¼ß ØÎVMß‚ÄÞæÃKá ÉÞVGß ¥ÇcfX ÈßÄßX ·Áíµøß ¥ùßÏß‚á. Äæa çÉøßW ÉÞVGßAáUßW ÍßKÄÏáIÞµÞX ÉÞ¿ßæˆK µÞøÃÕᢠç¼Þ×ß øÞ¼ßAJßW ºâIßAÞGßÏßøáKá.

ÉÞVGßAá ÎÞdÄΈ ¦V®Øí®ØßÈᢠ¥ÄàÄÈÞÃá ÈçødwçÎÞÁßæÏKá æÕ{ßÕÞAáKÄÞÃí ç¼Þ×ßÏáæ¿ øÞ¼ß. ¦V®Øí®Øí ÈßVçÆÖÎÈáØøß‚ÞÏßøáKá ç¼Þ×ßÏáæ¿ ÉáÈ£dÉçÕÖÈ¢.

èÜ¢·ßµ ØßÁß ¥ÉÕÞÆæJ Äá¿VKá çÆÖàÏ ¼ÈùW æØdµGùß ØíÅÞÈJá ÈßæKÞÝßÕÞAæMG ç¼Þ×ßæÏ Äßøßæ‚¿áJÄßW dÉÄßç×Çß‚á ÈçødwçÎÞÁß ¯æùAÞÜÎÞÏß ÈßÄßX ·ÁíµøßÏáÎÞÏß Ø¢ØÞøß‚ßøáK߈. ÏáÉß, ©JøÞ~mí Äá¿Bß ¥Fá Ø¢ØíÅÞÈB{ᑚ ÈßÏÎØÍÞ dÉºÞøÃJßÈí §ùBÃæÎK ÉÞVGßÏáæ¿ ¥ÍcVÅÈÏᢠçÎÞÁß æºÕßæAÞI߈. øÞ¼cØÍÞ dÉÄßÉf çÈÄÞÕí ¥øáY ¼ÏíxíÜß È¿JßÏ ¥Èáø¾í¼È dÖÎJßÜÞÃí ç¼Þ×ßæÏ ²ÝßÕÞAÞæÎK ©ÉÞÇßÏßW çÎÞÁß çµdw çÈÄãÄbÕáÎÞÏß ØÙµøßAÞX ÄàøáÎÞÈß‚Äí.

ÎùÞÀßÏÞÏ ç¼Þ×ßAá Îá¢èÌÏᑚ çÆÖàÏ ÈßVÕÞÙµ ØÎßÄß çÏÞ·B{ÞÃí ÕßÈÏÞµáKÄí. 2005W Îá¢èÌÏßW çÆÖàÏ ÈßVÕÞÙµ ØÎßÄß çÏÞ·JßÈßæ¿ÏÞÃí ç¼Þ×ßæAÄßøÞÏ èÜ¢·ßµ ØßÁß ÕßÕÞÆÎáIÞÏÄí. ØßÁß µãdÄßÎÎÞæÃKá çËÞùXØßµí ÉøßçÖÞÇÈÏßW æÄ{ßæECßÜᢠçÎÞÁßÏáæ¿ ®ÄßVMá µÞøÃ¢ ÉÞVGßÏßçÜAá Äßøß‚á µÏùÞX ÕV×BZ µÞJßøßçAIß ÕKá. ØßÁß dɺøßMß‚ÄßW ÈçødwçÎÞÁßAᢠ·á¼ùÞJí æÉÞÜàØí ©çÆcÞ·ØíÅVAᢠÉCáæIKᢠæÕ{ßæMGßøáKá. µÝßE ÕV×ÎÞÃí ÏáÉß ÄßøæE¿áMá ºáÎÄÜ ÈWµß ç¼Þ×ßæÏ ÉÞVGßÏßçÜAá Äßøßæ‚¿áJÄí. ÕàIᢠÎá¢èÌÏßW çÆÖàÏ ÈßVÕÞÙµ ØÎßÄß çÏÞ·¢ ç¼Þ×ßÏáæ¿ ÉáùJÞµÜßÈá çÕÆßÏÞÏß.

ÈÞ·íÉâøßW ¦V®Øí®Øí dÉºÞøµÈÞÏßøáK ¥çgÙæJ ·á¼ùÞJßW Ø¢¸¿ÈÞ ºáÎÄÜÏáU Ø¢ØíÅÞÈ ¼ÈùW æØdµGùßÏÞÏß ÈßçÏÞ·ß‚ÄßÈá çÖ×ÎÞÃí çÎÞÁßÏáÎÞÏß ÖdÄáÄ ¦ø¢Íß‚Äí. çÆÖàÏ ¼ÈùW æØdµGùß ØíÅÞÈJá ÈßKá ·á¼ùÞJí Îá~cÎdLßÏÞÏß ÈçødwçÎÞÁß ºáÎÄÜçÏxçMÞZ ç¼Þ×ßæÏ Ø¢ØíÅÞÈ ¸¿µJßW ÈßæKÞÝßÕÞAÃæÎKí ©ÉÞÇß Õ‚á. Äá¿VKí ¥çgÙæJ çÆÖàÏ ¼ÈùW æØdµGùßÏÞAßÏßøáKá. ¼ßK ÕßÕÞÆæJ Äá¿VKí ®W.æµ.¥ÁbÞÈßæÏ ÉÞVGß ¥Çcf ØíÅÞÈJá ÈßKí §ùAßÕß¿ÞX µÞVÎßµÄb¢ ÕÙß‚ çÖ×¢ ¥çgÙJßæa ÕßçøÞÇJßÈᢠؾí¼Ïí ç¼Þ×ß §øÏÞÏßøáKá.

സി.പി.എം. വാദം പൊളിയുന്നു; ഔദ്യോഗികപക്ഷം പ്രതിക്കൂട്ടില്‍


റവലൂഷണറി മാര്‍ക്‌സിസ്‌റ്റ് പാര്‍ട്ടി നേതാവ്‌ ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ലെന്ന സി.പി.എമ്മിന്റെ വാദം പൊളിയുന്നു. ഒഞ്ചിയം ഏരിയാ കമ്മിറ്റി സെക്രട്ടറിയും പാര്‍ട്ടി ഔദ്യോഗികപക്ഷ നേതാവുമായ സി.എച്ച്‌. അശോകന്റെ അറസ്‌റ്റോടെയാണു സി.പി.എമ്മിന്റെ മുഖംമൂടി അഴിയുന്നത്‌.

പാര്‍ട്ടിയുടെ ഏതു നിര്‍ദേശമായാലും നടപ്പിലാക്കാനുള്ള നേതൃപാടവം അശോകനുണ്ടെന്നതായിരുന്നു ഇയാളെ ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്‌തനാക്കിയത്‌. അതുകൊണ്ടു പാര്‍ട്ടി നിര്‍ദേശമില്ലാതെ കൊലപാതകത്തിന്‌ അശോകന്‍ കൂട്ടുനില്‍ക്കില്ലെന്നാണ്‌ അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനപ്രകാരമാണ്‌ ഇത്തവണ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്‌. അശോകനെ ഏരിയാ സെക്രട്ടറിയാക്കിയതും ടി.പി.യെ ഇല്ലാതാക്കാനുള്ള പദ്ധതിയുടെ ഭാഗമാണോയെന്ന്‌ അന്വേഷിക്കുന്നുണ്ട്‌.

അന്വേഷണസംഘം പടയങ്കണ്ടി രവീന്ദ്രനെ അറസ്‌റ്റ് ചെയ്‌തതിനെത്തുടര്‍ന്ന്‌ അശോകന്റെ പങ്കും അന്വേഷിച്ചിരുന്നു. സി.പി.എമ്മിന്റെ സംഘടനാരീതിയനുസരിച്ച്‌ ഏരിയാ സെക്രട്ടറി അറിയാതെ ഏരിയാകമ്മിറ്റിക്കു സംഭവത്തില്‍ പങ്കുണ്ടാവില്ലെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തലാണു അന്വേഷണം അശോകന്റെ നേര്‍ക്കു തിരിയാനിടയാക്കിയത്‌. ടി.പി. മരിച്ച ദിവസം അശോകന്‍ സ്‌ഥലത്തുണ്ടായിരുന്നില്ല. കൊല്ലത്തു നടന്ന എന്‍.ജി.ഒ. യൂണിയന്‍ സംസ്‌ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ്‌ അശോകന്‍ പോയതെന്നായിരുന്നു പാര്‍ട്ടി നല്‍കിയ വിശദീകരണം. ഇത്‌ ആസൂത്രിതമാണെന്നാണു അന്വേഷണസംഘം നല്‍കുന്ന സൂചന. കേസില്‍നിന്ന്‌ അശോകനെ ഒഴിവാക്കുന്നതിനു ബോധപൂര്‍വം നടത്തിയ പദ്ധതിയായിരുന്നു കൊല്ലത്തെ പരിപാടിയിലെ ഇയാളുടെ പങ്കാളിത്തമെന്നാണ്‌ അറിയുന്നത്‌. പിടിയിലായ സി.പി.എം. പ്രാദേശിക നേതാക്കളില്‍നിന്നു മൊഴി ലഭിച്ചപ്പോഴും ഇയാളുടെ അടുത്തകാലത്തുണ്ടായ എല്ലാ ഇടപെടലുകളും പോലീസ്‌ നീരിക്ഷിച്ചു. കെ.സി. രാമചന്ദ്രനെ പോലീസ്‌ കസ്‌റ്റഡിയില്‍ ലഭിച്ച ശേഷം വിശദമായി ചോദ്യം ചെയ്‌തതില്‍നിന്ന്‌ അശോകന്റെ പങ്ക്‌ വ്യക്‌തമായതിനെത്തുടര്‍ന്നാണു കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്തത്‌.

മടപ്പള്ളി ഗവണ്‍മെന്റ്‌ കോളജില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ്‌ അശോകന്‍ സി.പി.എമ്മിലെത്തുന്നത്‌. പിന്നീട്‌ നാദാപുരവും ഒഞ്ചിയവും പ്രധാന പ്രവര്‍ത്തനമേഖലയാക്കി.

ഒഞ്ചിയത്ത്‌ സി.പി.എം. പിളര്‍ന്നു റവലൂഷണറി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ആര്‍. ഗോപാലനായിരുന്നു ഒഞ്ചിയം ഏരിയാ സെക്രട്ടറി. മേഖലയില്‍ പ്രശ്‌നം രൂക്ഷമായപ്പോള്‍ സി.പി.എം. ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റംഗമായ സി. ഭാസ്‌കരന്‌ ഏരിയാ കമ്മിറ്റിയുടെ ചുമതല കൊടുത്തു. ഇതിനു ശേഷമാണ്‌ അശോകനെ സെക്രട്ടറിയാക്കുന്നത്‌.

രണ്ടു തവണ എന്‍.ജി.ഒ. യൂണിയന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 35 വര്‍ഷത്തോളം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്‌തു വിരമിച്ച ശേഷമാണു സി.പി.എമ്മില്‍ സജീവമാകുന്നത്‌. വിരമിച്ചതിനെത്തുടര്‍ന്ന്‌ 2009 കാലഘട്ടത്തില്‍ അശോകനെ സി.പി.എം. കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയിലുള്‍പ്പെടുത്തി.

ആദ്യ കാലത്ത്‌ ലാന്‍ഡ്‌ ട്രിബൂണലിലായിരുന്നു ജോലി. പിന്നീടു വില്‍പന നികുതി വകുപ്പിലേക്കു മാറി. ഇക്കാലത്താണ്‌ എന്‍.ജി.ഒ. യൂണിയന്റെ പ്രവര്‍ത്തകനാകുന്നത്‌. യൂണിയന്റെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച്‌ അടുപ്പമുള്ള പലരേയും അവരുടെ സൗകര്യാര്‍ഥം സ്‌ഥലംമാറ്റുകയും മറ്റു അവകാശപ്പെട്ടവരുടെ സ്‌ഥലംമാറ്റം തടസപ്പെടുത്തുകയും ചെയ്‌തിരുന്നതായും ആരോപണമുയര്‍ന്നിരുന്നു.

അറസ്‌റ്റിലായ കൃഷ്‌ണന്‍ ഒഞ്ചിയം ഏരിയാകമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുവരികയാണ്‌. സി.പി.എമ്മിന്റെ ഔദ്യോഗികപക്ഷത്തോട്‌ ആഭിമുഖ്യം പുലര്‍ത്തുന്ന പ്രവര്‍ത്തകനാണു കെ.കെ. കൃഷ്‌ണന്‍.

ഫസല്‍ വധം: നേതാക്കന്മാരെ സി.ബി.ഐക്കു കൊടുക്കില്ല: പി. ജയരാജന്‍


എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ തലശേരിയിലെ ഫസലിനെ വധിച്ച കേസില്‍ സി.പി.എം. നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്ന്‌ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. രാഷ്‌ട്രീയ മേലാളന്‍മാരെ തൃപ്‌തിപ്പെടുത്താന്‍ സി.ബി.ഐ. കെട്ടിച്ചമച്ച കള്ളക്കഥയാണിത്‌. കൊലപാതകവുമായി ബന്ധമില്ലാത്ത പ്രതിചേര്‍ക്കപ്പെട്ട ഇവര്‍ക്കു സംരക്ഷണം നല്‍കും. സി.പി.എം. നേതൃത്വത്തെ ഒന്നായി കള്ളക്കേസില്‍ കുടുക്കുകയാണ്‌. മാധ്യമ വിചാരണയാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞ ആളുകളെയാണ്‌ ഇപ്പോള്‍ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്‌. സി.പി.എം. കണ്ണൂര്‍ ജില്ലാ നേതാക്കളേയും ഗൂഢാലോചനയില്‍ പ്രതിയാക്കുകയാണു പോലീസ്‌. പാര്‍ട്ടിക്കു പാര്‍ട്ടിയുടേതായ അന്വേഷണരീതിയുണ്ട്‌. കേസില്‍ ഉള്‍പ്പെട്ടതു യഥാര്‍ഥ പ്രതികളാണോയെന്ന്‌ അന്വേഷിക്കും. അന്വേഷണത്തില്‍ ഇവരുടെ പങ്കു തെളിഞ്ഞാല്‍ പാര്‍ട്ടി നടപടിയെടുക്കും. സി.പി.എം. ഒഞ്ചിയം ഏരിയ കമ്മിറ്റി സെക്രട്ടറി സി.എച്ച്‌. അശോകന്റെ പേരും നേരത്തെ ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞതാണ്‌. ഇതേ പ്രകാരമാണു പോലീസ്‌ പ്രതി ചേര്‍ത്തിട്ടുള്ളതെന്നും ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

അതേ സമയം, പോലീസ്‌ തെരയുന്ന കൊടി സുനിയെ തനിക്ക്‌ അറിയില്ലെന്നു പി. ജയരാജന്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പത്രത്തില്‍ ഫോട്ടോ കണ്ട പരിചയം മാത്രമാണുള്ളത്‌. അഞ്ചു മിനിറ്റ്‌ പോലും കൊടി സുനിയുമായി നേരിട്ടു സംസാരിച്ച ഓര്‍മ്മ പോലും തനിക്കില്ല. ടി.പി. ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ടു തന്റെ പേര്‌ രാഷ്‌ട്രീയ മേലാളന്‍മാര്‍ക്കു വേണ്ടി പോലീസാണു വലിച്ചിഴക്കുന്നത്‌. ചന്ദ്രശേഖരന്റെ വധത്തില്‍ സി.പി.എമ്മിന്‌ ഒരു പങ്കുമില്ല. ടി.പിയുടെ കൊലയ്‌ക്കു ശേഷമുണ്ടായ രാഷ്‌ട്രീയ സംഭവത്തില്‍ ഒരാശങ്കയും സി.പി.എമ്മിനില്ല. കേസിനെ രാഷ്‌ട്രീയപരമായും നിയമപരമായും പാര്‍ട്ടി നേരിടും.

ചന്ദ്രശേഖരനെ കമ്യൂണിസ്‌റ്റുകാരനായി കണക്കാക്കാനാകില്ല. പാര്‍ട്ടി പുറത്താക്കിയ ആളാണ്‌. ചന്ദ്രശേഖരന്‍ഗ്രൂപ്പിന്റെ വെല്ലുവിളി നേരിട്ട്‌ അവിടെ സി.പി.എം. കൊടിയുയര്‍ത്തിപ്പിടിച്ചു നാലു വര്‍ഷം പ്രവര്‍ത്തിച്ചവരാണ്‌ ഒഞ്ചിയത്തെ യഥാര്‍ഥ കമ്യൂണിസ്‌റ്റുകാര്‍. ചന്ദ്രശേഖരനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നെന്നും അദൃശ്യശക്‌തികള്‍ ഇതിനു തടസം നിന്നിരുന്നെന്നും ജയരാജന്‍ പറഞ്ഞു. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളെ കുറിച്ചു പറയുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു ലീഗിന്റെ പാര്‍ട്ടി ഗ്രാമത്തിലേക്കു പോലീസിനെ കയറ്റാനാകുമോയെന്നും പി. ജയരാജന്‍ ചോദിച്ചു

പാർട്ടി അങ്കലാപ്പിൽ



¿ß.Éß. ºdwçÖ~øX ÕÇæJJá¿VKí ØßÉß®¢ çÈÄÞAZ µâGçJÞæ¿ Éß¿ßÏßÜÞµáKÄßæa ¦¸ÞÄJßW ÉÞVGß ØíÄ¢Íß‚áçÉÞæÏKí ¥çÈb×à آ¸çJÞ¿í Øß.®‚í. ¥çÖÞµX. ¥ùØíxßÜÞµáK çÈÄÞAæ{ ÉÞVGß ®LáæµÞIá ÄUßMùÏáKßæˆK çºÞÆcçJÞ¿ÞÏßøáKá ¥çÖÞµæa §ì dÉÄßµøÃ¢. 
§ÄáçÉÞæÜÞøá dÉÄߨtß ÉÞVGßAí ÎáXÉáIÞÏßG߈. ®Láæº‡ÃæÎKí ÕcµíÄÎÞÏ øâÉ¢ ÉÞVGß çÈÄãçÏÞ·B{ßÜᢠ©IÞÏßGßæˆKᢠ¥çÖÞµX ÉùEá. æµÞÜÉÞĵæJAáùß‚í ¥ùßÏÞÎÞÏßøáKá ®Ká ÉùÏáKÄí ¼ÞÎcÎßˆÞ ÕµáMá dÉµÞø¢ çµæØ¿áçAI µáxÎæˆKᢠ¼ÞÎc¢ ¥ÈáÕÆßAÃæÎKᢠdÉÄßµZAáçÕIß ÙÞ¼øÞÏ ¥Áb. æµ. ø¸áÈÞÅí çµÞ¿ÄßçÏÞ¿í ¥ÍcVÅß‚á.

§øáÕøá¢ æµÞÜÉÞĵæJAáùß‚í ¥ùßEßGᢠĿÏÞX dÖÎ߂߿ˆKᢠ·âÂÞçÜÞºÈÏßW §øáÕVAᢠÉCáUÄßÈÞW æÉÞÜàØßÈí §Õæø µØíxÁßÏßW ÜÍßçAIÄáæIKᢠ¥Áà×ÈW Ɇߵí çdÉÞØßµcâGV ®¢. ©ÆÏ ÕÞÆß‚á. ¥çÖÞµæa ¥ùØíxí ÕßÕøÎùßEí ØßÉß®¢ Ø¢ØíÅÞÈ æØdµçGùßÏxí ¥¢·¢ ®{Îø¢ µøàÎßæa çÈÄãÄbJßW ÉÞVGß çÈÄÞAZ Õ¿µø ®ØíÉß ²ËߨßW ®Jß dÉÄßµæ{ µÞÃÃæÎKí ¦ÕÖcæMæGCßÜᢠ¥çÈb×à آ¸¢ ¥ÈáÕÆß‚ßˆ.

Äá¿VKí çÈÄÞA{ᢠdÉÕVJµøá¢ çºVKí Õ¿µø ¿ìÃßW dÉÄßç×Ç dɵ¿È¢ È¿Jß. ²XÉÄøçÏÞæ¿ dÉÄßµæ{ çµÞ¿ÄßÏßW ÙÞ¼øÞAßÏçMÞZ ÉáùJá dÉÕVJµV Ø¢¸¿ß‚í æÉÞÜàØßÈᢠÎÞÇcÎBZAᢠ®Äßæø ÎádÆÞÕÞµc¢ ÎáÝAß. ÄWØÎÏ ÕÞVJ ÈWµáµÏÞÏßøáK ºÞÈW dÉÕVJµVAá çÈæø µç‡xÕᢠµçˆùáÎáIÞÏß.

¥ÄßÈßæ¿, ¿ß.Éß. ºdwçÖ~X ÕÇçAØßW ¥ùØíxßÜÞÏß §çMÞZ æÉÞÜàØí µØíxÁßÏßÜáU ØßÉß®¢ çÜÞAW µNßxß ¥¢·B{ÞÏ æµ.Øß. øÞκdwæÈÏᢠɿÏCIß øÕàdwæÈÏᢠçÈøßW µÞÃÞÈᢠآØÞøßAÞÈᢠ§Õøáæ¿ ÍÞøcÎÞVAí §Kí ¥ÕØø¢ ÈWµá¢. æµ.Øß. øÞκdwæa ÍÞøc dɼßÜ, É¿ÏCIß øÕàdwæa ÍÞøc Îàù ®KßÕVAí øÞÕᑚ ÉJßÈᢠ11Èᢠ§¿ÏíAí 10 ÎßÈßxí ØÎÏ¢ Ø¢ØÞøßAÞÈÞÃí ¥ÈáÎÄß.

ഒടുവില്‍ തീരുമാനമായി...! ആധാര്‍ വഴിയാധാരം; എന്‍.പി.ആര്‍. നിര്‍ബന്ധം


ദേശീയ ജനസംഖ്യാ രജിസ്‌റ്ററി(എന്‍.പി.ആര്‍)ല്‍ എല്ലാ വിവരവും ഉള്‍ക്കൊള്ളിക്കുന്നതിനാല്‍ ആധാര്‍ രജിസ്‌ട്രേഷന്‍ ഒഴിവാക്കുന്നു. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ അപ്രസക്‌തമായതോടെ എന്‍.പി.ആര്‍. ക്യാമ്പില്‍ നിര്‍ബന്ധമായി കുടുംബസമേതമെത്തി രജിസ്‌റ്റര്‍ ചെയ്യേണ്ട അവസ്‌ഥയിലാണു ജനം. എന്‍.പി.ആറില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ ആധാര്‍ എടുക്കേണ്ടെന്നാണു പുതിയ തീരുമാനം.

ആധാറിന്റെ പേരില്‍ ജനത്തെ പരമാവധി ബുദ്ധിമുട്ടിച്ചശേഷം അതേ മാതൃകയിലുള്ള എന്‍.പി.ആര്‍. നിര്‍ബന്ധമാക്കിയതിനെതിരേ പ്രതിഷേധമുയര്‍ന്നു. എന്‍.പി.ആര്‍. ബയോമെട്രി എടുത്തയാള്‍ ആധാര്‍ നമ്പരിനായി മറ്റൊരു രജിസ്‌ട്രാറെ സമീപിക്കേണ്ടതില്ലെന്ന്‌ അപേക്ഷാഫോമില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്‌. ആധാര്‍ നമ്പരോടുകൂടിയ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന്‌ അവസരം നഷ്‌ടപ്പെടുത്തുന്നവര്‍ പിന്നീട്‌ താലൂക്ക്‌, ജില്ലാകേന്ദ്രങ്ങളില്‍ എത്തേണ്ടിവരും. സര്‍ക്കാര്‍ സംവിധാനത്തിനു കീഴില്‍ തയാറാക്കുന്ന എന്‍.പി.ആറിന്റെ വരവോടെയാണു വന്‍പ്രാധാന്യം നല്‍കി സ്വകാര്യ ഏജന്‍സികള്‍ മുഖേന നടപ്പാക്കുന്ന ആധാര്‍ ഉപേക്ഷിക്കുന്നത്‌. ഇഷ്‌ടമുള്ളവര്‍ മാത്രം ആധാര്‍ എടുത്താല്‍ മതിയെന്നാണ്‌ അധികൃതരുടെ വിശദീകരണം! ആധാറിലുള്ളതില്‍ കൂടുതല്‍ വിവരങ്ങള്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള എന്‍.പി.ആറില്‍ രജിസ്‌റ്റര്‍ ചെയ്യുന്നുണ്ട്‌. അഞ്ചുവയസിനുമേലുള്ളവരുടെ വിവരങ്ങളാണ്‌ ഇതില്‍ രേഖപ്പെടുത്തുന്നത്‌.

ജനസംഖ്യാപരമായ 14 കാര്യങ്ങള്‍ ഒന്നാംഘട്ട സെന്‍സസിന്റെ അടിസ്‌ഥാനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പിന്നീട്‌ ആധാറില്‍ ഉള്‍പ്പെടുന്ന വിവരവും ഇതിനു പുറമെ വിവിധ വകുപ്പുകള്‍ക്ക്‌ പ്രയോജനകരമായ ആറോളം നമ്പരുകളും ഉള്‍ക്കൊള്ളിക്കും. തൊഴിലുറപ്പുപദ്ധതി, തെരഞ്ഞെടുപ്പ്‌ തിരിച്ചറിയല്‍ കാര്‍ഡ്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌ നമ്പരുകളാണു ചേര്‍ക്കുന്നത്‌. സംസ്‌ഥാനത്താകെ ഇതുവരെ 40 ലക്ഷത്തോളം പേരുടെ വിവരം എന്‍.പി.ആറില്‍ രേഖപ്പെടുത്തി. 2011 മേയില്‍ കോട്ടയത്താരംഭിച്ച രജിസ്‌ട്രേഷന്‍ ഈവര്‍ഷം പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്‌.

മുംബൈ ആക്രമണമുണ്ടായപ്പോള്‍ കേരള തീരപ്രദേശത്തെ 32 ലക്ഷത്തോളം പേരെ പദ്ധതിയില്‍ ചേര്‍ത്തിരുന്നു. ഇവര്‍ക്കുള്ള കാര്‍ഡ്‌ വിതരണത്തിനു തയാറായി. 64 കിലോബൈറ്റ്‌സ് മെമ്മറിയോടുകൂടിയ കാര്‍ഡാണ്‌ അഹമ്മദാബാദ്‌ ആസ്‌ഥാനമായ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈന്‍ തയാറാക്കി നല്‍കുന്നത്‌. 

എട്ടാം വയസില്‍ പോറ്റമ്മ നഷ്ടപ്പെട്ടു; 30ല്‍ രാഷ്ട്രവും



ഭരണകൂടം ചവിട്ടിമെതിക്കുന്നതു ജനക്കൂട്ടത്തെയാകുമ്പോള്‍ ചരിത്ര രേഖയാകാറുണ്ട്. എന്നാല്‍ വ്യക്തികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ പലപ്പോഴും അറിയപ്പെടാതെ പോകുന്നു. അത്തരത്തിലൊരു കഥയാണു കോല്‍ക്കത്തയില്‍ ജനിച്ച അനാഥ കെയ്റി അബ്ഹ സ്റ്റെഫാര്‍ഡിന്‍റേത്. മതിയായ രേഖകളില്ലാത്തതിന്‍റെ പേരില്‍ യുഎസ് ഇന്ത്യയിലേക്കു നാടുകടത്താന്‍ നിശ്ചയിക്കുകയാണിവരെ. എന്നാല്‍ തനിക്കു തികച്ചും അപരിചിതമായ ഇന്ത്യയില്‍ എങ്ങനെ ജീവിക്കുമെന്ന ആശങ്കിലാണിവര്‍.

മൂന്നു മാസമെത്തിയ കെയ്റിയെ യുഎസ് സ്വദേശിനി എല്‍റീന്‍ ദത്തെടുക്കുകയായിരുന്നു. എന്നാല്‍ അക്കാലത്തു ദത്തെടുക്കലിനു വ്യക്തമായ രേഖകള്‍ തയാറാക്കിയിരുന്നില്ല. യുഎസ് പൗരത്വം നേടുന്നതിനുള്ള നടപടികളും സ്വീകരിച്ചില്ല. പോറ്റമ്മ എട്ടാം വയസില്‍ അര്‍ബുദ രോഗബാധിതയായി മരിച്ചതോടെ വീണ്ടും വിധി സ്റ്റെഫാനിയെ തോല്‍പ്പിച്ചു. 

തുടര്‍ന്ന് ഉറ്റവരുടെ സഹായത്തോടെ പൗരത്വം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടില്ല. 17ാം വയസില്‍ മയക്കുമരുന്നു കേസുമായി അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ തലപൊക്കയിത്. 1996ലെ അമെരിക്കന്‍ കുടിയേറ്റനിയമം അനുസരിച്ച് ഇവര്‍ അനധികൃത കുടിയേറ്റക്കാരിയാണെന്നു കോടതി വിധിച്ചു. തുടര്‍ന്നു ജയില്‍ വാസമനുഭവിച്ച ഇവര്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചതായി 2004ല്‍ കോടതി കണ്ടെത്തിയതോടെ ഇന്ത്യയിലേക്കു നാടുകടത്താന്‍ യുഎസ് തീരുമാനിച്ചു.

എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വിദേശികള്‍ക്കുള്ള 2000ലെ അമെരിക്കന്‍ നിയമഭേദഗതിയനുസരിച്ചുള്ള കെയ്റിക്കു പൗരത്വത്തിന് അവകാശമുണ്ടെന്നുള്ള വിധി നേടാനായെങ്കിലും യുഎസ് എമിഗ്രേഷന്‍ വിഭാഗം ഇതിനെതിരേ വിധി നേടുകയായിരുന്നു. കെയ്റിയുടെ പൗരത്വ പ്രശ്നത്തില്‍ ഇടപെടാനാകില്ലെന്നാണു കോടതി വ്യക്തമാക്കിയത്. 

യുഎസില്‍ ഇത്തരത്തില്‍ ഒരു കേസ് അപൂര്‍വമെന്നു കെയ്റിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ അലന്‍ സ്മിത്ത് പറയുന്നു. സ്മിത്തും സുഹൃത്തുക്കളും സൗജന്യനിയമസഹായം നല്‍കുകയാണിപ്പോള്‍. നാടുകടത്തല്‍ റദ്ദാക്കാന്‍ യുഎസ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് അവര്‍. 45 ദിവസത്തിനകം നാടു കടത്താനാണ് എമിഗ്രേഷന്‍ വിഭാഗം നീക്കം നടത്തുന്നത്. ഇതിനകം വിധി സമ്പാദിക്കുകയെന്നതു ശ്രമകരമാണെന്നു സ്മിത്ത് പറഞ്ഞു. 

ആരോരുമില്ലാത്ത ഇന്ത്യയില്‍ ഭാഷ പോലുമറിയാതെ എത്തിപ്പെടുന്നതു ജീവിതം വഴിമുട്ടിക്കുമെന്നറിയുന്നത് കെയ്റിയെ പരിഭ്രാന്തയാക്കുന്നു. അഭിഭാഷകരുമായി ഫോണും ഇ- മെയിലുകളും വഴി നിരന്തര സമ്പര്‍ക്കത്തിലാണു 30ാം വയസില്‍ ലോകത്ത് അഭയാര്‍ഥിയായ ഇവര്‍.

Wednesday, May 23, 2012

കണ്ണൂരില്‍ ബോംബുകള്‍ ശേഖരിക്കുന്നതായി സൂചന


ടി.പി. ചന്ദ്രശേഖരന്റെ വധത്തിലുള്‍പ്പെടെ പങ്കുള്ള പ്രതികള്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സുരക്ഷിതരായുണ്ടെന്ന വിലയിരുത്തല്‍ ശക്തമായതോടെ ഇവിടങ്ങളില്‍ പോലീസ് പിടിമുറുക്കുന്നു. ഇതുവരെ പോലീസിന്റെ കടുത്ത ഇടപെടല്‍ ഒന്നും ഏശാതിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ പരിശോധന തുടങ്ങിയത്. പല കേന്ദ്രങ്ങളിലും ബോംബുകള്‍ വ്യാപകമായി ശേഖരിക്കുന്നതായും പോലീസിന് സൂചന ലഭിച്ചു. അടുത്തിടെ കണ്ണൂരിലെ രണ്ട് സ്ഥലങ്ങളിലുണ്ടായ പൊട്ടിത്തെറി ഇതിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രധാന കേസ്സുകളില്‍ പ്രതികളായ പലരും സി.പി.എമ്മിന്റെ പാര്‍ട്ടിഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരം സ്ഥിരീകരിച്ചതോടെയാണ് പോലീസ് പരിശോധന തുടങ്ങിയത്. രാത്രിയും പകലുമായി രണ്ട് രീതിയിലാണ് പരിശോധന.

ക്രിമിനല്‍ കേസ്സുകളില്‍ പ്രതികളായവര്‍ ഏറ്റവും കൂടുതലുള്ള സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. രാത്രി പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇവിടം. ഷുക്കൂര്‍ വധക്കേസ്സിലുള്‍പ്പെട്ട പല സി.പി.എം. പ്രവര്‍ത്തകരുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഇവരാരും വീട്ടിലെത്താറില്ലെന്നാണ് പോലീസിന് ലഭിച്ച വിവരം. മിക്ക വീടുകളിലും പാര്‍ട്ടിയാണ് ചെലവ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. പയ്യന്നൂര്‍, തളിപ്പറമ്പ്, പാനൂര്‍, കൂത്തുപറമ്പ്, അഞ്ചരക്കണ്ടി, ബക്കളം മേഖലകളിലാണ് ഇപ്പോഴത്തെ പരിശോധന. എന്നാല്‍ എവിടെയൊക്കെയാണ് പരിശോധന നടത്തുന്നതെന്ന കാര്യം പോലീസിലെത്തന്നെ അധികമാരെയും മുന്‍കൂട്ടി അറിയിക്കുന്നില്ല.

ബോംബുശേഖരണം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പകല്‍ ബോംബ് സ്‌ക്വാഡിനെക്കൂടി ഉള്‍പ്പെടുത്തിയുള്ള തിരച്ചിലും നടക്കുന്നുണ്ട്. ഇരിട്ടി, കൊളവല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞദിവസം ബോംബുകള്‍ പിടിച്ചെടുത്തിരുന്നു. ഇവയില്‍ ചിലത് അടുത്ത ദിവസങ്ങളില്‍ നിര്‍മിച്ചതാണ്. ബോംബ്‌നിര്‍മാണത്തിനുള്ള സാമഗ്രികള്‍ പ്രത്യേകം കൊണ്ടുവരുന്നുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പടക്കനിര്‍മാണത്തിന്റെ മറവിലാണ് ഇവ കടത്തുന്നത്. ക്വാറികളില്‍നിന്ന് ബോംബ്‌നിര്‍മിക്കുന്നതിനായി 'നിയോജെല്‍' ശേഖരിക്കുന്നുണ്ടെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ പിടിച്ചെടുത്ത ബോംബുകളില്‍ അലൂമിനിയം പൊടിയും പൊട്ടാസ്യം ക്ലോറേറ്റും കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിമാറിയത്. ഇതോടെ ജില്ലയിലെ പടക്കസൂക്ഷിപ്പുകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണത്തിനായി എന്തെങ്കിലും സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നവരെ വലിയ കുറ്റംചുമത്തി പിടികൂടാനും തീരുമാനിച്ചിട്ടുണ്ട്.

പാര്‍ട്ടിഗ്രാമങ്ങളിലെ ബോംബ് നിര്‍മാണത്തിലും ശേഖരണത്തിലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ അതൃപ്തിയും പ്രതിഷേധവുമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ ഇവര്‍ക്ക് പരാതിപ്പെടാനാവാത്ത അവസ്ഥയാണ്. ഇവര്‍ക്ക് വിവരം നല്‍കാനായി പ്രത്യേക സംവിധാനം ഒരുക്കാനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഒരു എക്‌സ്‌പ്ലോസീവ് സെല്‍ രൂപവത്കരിക്കാനാണ് ശ്രമം. എസ്.പി., നാല് ഡിവിഷനിലുമുള്ള ഡിവൈ.എസ്.പി.മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകും സെല്‍. ഇവരുടെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തും. ബോംബ് നിര്‍മാണത്തെക്കുറിച്ചോ ശേഖരണത്തെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് ഈ ഫോണിലേക്ക് വിളിച്ച് വിവരം രഹസ്യമായി കൈമാറാം.

സി പി എം പരുങ്ങലിൽ, അന്വേഷണ ഗതിയിൽ അങ്കലാപ്പ്




çµÞÝßçAÞGá ÈßKí ²GᢠÖá͵øÎˆÞJ ÕÞVJµ{ÞÃá ØßÉß®NßæÈ çÄ¿ßæÏJáKÄí. ¿ß.Éß. ºdwçÖ~øX ÕÇÞçÈb×ÃJßæa ºáøá{áµZ ¥ÝßÏáçOÞZ ÉÞVGß µâ¿áÄÜÞÏß ¥ÈÞͿ̢ 溇æM¿áKá. ¥¿áJ ÄÜJßçÜAí ¥çÈb×â µÏùßÏÞW ²øá ØíçËÞ¿È¢ ÄæK ÉÞVGßÏßÜáIÞµÞ¢. ®BæÈ ¥Äá Ä¿ÏÞX µÝßÏáæÎK µÞøcJßW çÈÄãÄb¢ §øáGßÜÞÃí. æµÞÜÏÞ{ß Ø¢¸Jᑚ Øß¼ßJí æÉÞÜàØßÈá ÈWµßÏ æÎÞÝßæÏAáùß‚áU ÕßÕøBZ µHâV ÉÞVGßÏᑚ ºßÜ dÉÌÜøáæ¿ ÉCßçÜAá ÕßøWºâIáKÄÞÃí. µâJáÉùOí ¯øßÏÞ µNßxß ²ÞËߨßW dÉÄßµæ{Jß ®K ÕÞVJ çÈøæJ ÄæK ÉáùJáÕKßøáKá. ÎâKá ÉÞVGß ¥¢·BZ §Äßȵ¢ ¥ùØíxßÜÞÏß. 
²øá ¯øßÏÞ µNßxß ¥¢·æJAáùß‚á 'ÜáAí ´Gí çÈÞGàØí §ùBß. ÎæxÞøá çÈÄÞÕßæÈAáù߂ᢠ©¿æÈ ¥BæÈ ²Ká ÕçKAá¢. ÉÞVGß ¸¿È, dÉçÄcµß‚á µHâøßçÜÄí ¥ùßÏÞÕáK ¦øá¢ §Äí §ÕV ØbL¢ ÈßÜÏíAá ÄàøáÎÞÈß‚á È¿MÞAßÏÄÞÃí ®Ká µøáÄ߈. æÉÞÜàØí ©çÆcÞ·ØíÅVAá ÜÍ߂߸ßAáK ÕßÕøB{ᢠÎùß‚áU Ø¢ÖÏBZ ©ùMßAáKÄÞÃí.  §ÄßÈßæ¿, ËØW ÕÇçAØßW µHâV ¼ßˆÞ æØdµçGùßÏxí ¥¢·¢ µÞøÞÏß øÞ¼ÈᢠÄßøáÕBÞ¿ß çÜÞAW æØdµGùß µÞøÞÏß ºdwçÖ~øÈᢠ¯Äá ÈßÎß×ÕᢠØßÌßæ®Ïáæ¿ ¥ùØíxí Íà×ÃßÏßÜÞÃí.

§Õøáæ¿ ÎáXµâV ¼ÞÎcÞçÉf ¥¢·àµøßAæMGßG߈. ØßÌßæ® dÉÄßµ{ÞAæMG §ÕVæAÄßæø ²øá ȿɿßÏᢠÉÞVGß §ÄáÕæø ®¿áJßG߈. µHâøßW §AÝßE ÆßÕØ¢ ÉßÃùÞÏß ÉæC¿áJ ØçN{ÈJßW çdÖÞÄÞÕÞÏß ¼ÈAâGJßÈß¿ÏßW ©IÞÏßøáKá øÞ¼X. ×áAâV ÕÇçAØßÜᢠØßÌßæ® ¥çÈb×ÃæÎK ¦ÕÖc¢ ©ÏøáKá. ¿ß.Éß. ÕÇçAØßW  ÎáÝáÕX æµÞÜÏÞ{ßµæ{ÏᢠÉ߿ߵâ¿ßÏ çÖ×¢ ©KÄÄÜ ·âÂÞçÜÞºÈÏßçÜAá µ¿AÞÈÞÃá æÉÞÜàØí ÄàøáÎÞÈ¢.

¥ùØíxßÜÞÏçÄÞ, ÎáBßÏÕçøÞ ¦Ï ÉÞVGßAÞVæAÄßæø §ÈßÏᢠآ¸¿ÈÞ È¿É¿ßAá ØßÉß®¢ ÎáÄßVKßG߈. µØíxÁßÏßæÜ¿áAáKÕæø ÎVÆß‚á ØßÉß®NßæÈÄßæø ÉùÏßAáKá ®KÞÃá ÉÞVGß ÍÞ×c¢. ²M¢ ÕÜÄáÉf ·âÂÞçÜÞºÈæÏKá¢. µáøáAí ÎáùáµáK ¸GJßW ®dÄ ÉÞVGßAÞV ÄæK §Äá ÕßÖbØßAáæÎKá çÈÄÞAZAá Ø¢ÖÏßçAIßÕøá¢. ¼ÈÎÈTáµ{ßW ÉÞVGßçÏÞ¿áU ÕßÖbÞØ¢ §ì ¸GJßW ©ùMßAÞXçÉÞK çÈÄÞÕÞÏ Õß.®Øí. ¥ºcáÄÞÈwÈÞµæG, ¦Æc¢ ÎáÄW ÄæK ÉÞVGßæAÄßæø ÄßøßEßøßAáKá. ÕÇÕᢠÉÞVGßÏáÎÞÏáU ÌtæJAáùß‚áU Äæa ØçwÙBZ µâ¿ß Õß.®Øí. ÉøØcÎÞAáçÎÞ ®K ©ÄíµÃíÀÏᢠØßÉß®¢ ¥ÈáÍÕßAáµÏÞÃí. ¥LßÎæÎKá µøáÄáK §ì ©ZMÞVGß ÏáiJßW Õß®Øßæa Õd¼ÞÏáÇÕá¢ çµØçÈb×â ÄæK.  

മോഹന്‍ലാല്‍ ആക്രമിയ്ക്കപ്പെടുന്നു


ലാലിന്റെ കണ്ണുനീര്‍ വിറ്റതെങ്ങനെ?

കേരളത്തിന്റെ മനസാക്ഷിയെ നടുക്കിയ ടിപി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിന്റെ തന്റെ ബ്ലോഗിലൂടെ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധയോടെയാണ് മലയാളികള്‍ വീക്ഷിച്ചത്. രക്തമുറഞ്ഞുപോകുന്ന കൊലപാതകത്തില്‍ തന്റെ നടുക്കവും ദുഖവും രേഖപ്പെടുത്തിയ ലാലിന്റെ കുറിപ്പ് ഏറെ പ്രധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങള്‍ പോലും പ്രസിദ്ധീകരിച്ചത്.

എന്നാല്‍ തന്റെ പിറന്നാള്‍ ദിനത്തില്‍ നല്ലൊരു ഉദ്ദേശത്തോടെ ലാല്‍ പ്രസിദ്ധീകരിച്ച കുറിപ്പ് പക്ഷേ വിപരീതഫലമാണുള്ളവാക്കിയതെന്നാണ് യാഥാര്‍ഥ്യം. ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനത്തെയോ വ്യക്തിയെയോ കുറ്റപ്പെടുത്താതെ പ്രസിദ്ധീകരിച്ച ആ കുറിപ്പ് ചില രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുകയായിരുന്നു.

നാടെങ്ങുമുള്ള ഇടതുവിരുദ്ധ മാധ്യമങ്ങള്‍ ലാലിന്റെ കുറിപ്പിനെ ഒരാഘോഷമാക്കി മാറ്റി. ടിപി വധത്തില്‍ പ്രതിക്കൂട്ടിലായ സിപിഎമ്മിനെതിരെയുള്ള ആയുധമാക്കി മാറ്റാന്‍ ലാലിന്റെ കുറിപ്പിനെ ഉപയോഗപ്പെടുത്തുകയായിരുന്നു ഒട്ടുമിക്കവാറും മാധ്യമങ്ങള്‍ ചെയ്തത്. നേരത്തെ മോഹന്‍ലാല്‍ തന്നെ പരാമര്‍ശിച്ച വിവാദവ്യവസായികളായിരുന്നു കുറിപ്പിനെ കൊട്ടിഘോഷിച്ചത്. മലയാളിയ്ക്കിടയില്‍ ലാലിനുള്ള ജനപ്രിയതയും ഇതിന്റെ ഭാഗമായി ചൂഷണം ചെയ്യപ്പെട്ടു.

എന്തായാലും സമൂഹത്തെ ഞെട്ടിച്ച ഒരു സംഭവത്തില്‍ തന്റെ പ്രതികരണം തെറ്റായി ഉപയോഗിക്കപ്പെട്ടത് ലേശം വൈകിയാണെങ്കിലും നടന്‍ തിരിച്ചറിയുന്നുണ്ട്. ഓണ്‍ലൈന്‍ മാസികയായ നെല്ലിലൂടെ കണ്ണുനീരിനെ വില്‍പ്പനക്കു വെക്കരുതെന്ന എന്ന ലേഖനത്തിലൂടെ ലാല്‍ നടത്തുന്ന വിമര്‍ശനം ഇത്തരക്കാര്‍ക്കെതിരെയാണ്.

എന്റെ ചെറിയ ചിന്തയില്‍ വീണ ഒരു സങ്കടം ബ്ലോഗിലെഴുതിയതിന് എന്തൊക്കെ പുകിലാണ് നടക്കുന്നതെന്ന് ലാല്‍ ചോദിയ്ക്കുന്നു. ഞാന്‍ ആ ബ്‌ളോഗില്‍ കൊലപാതകരാഷ്ട്രീയത്തെയാണ് വിമര്‍ശിച്ചത്. കൊലപാതകം ആര്, എപ്പോള്‍ നടത്തിയതായാലും അത് പാതകമാണ്. തെറ്റാണ്. ഏത് കൊടിമരത്തിന്റെ ചുവട്ടില്‍ നിന്ന് ചെയ്താലും അത് നീതീകരണമില്ലാത്തതാണ്. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളു.

ഏത് രാഷ്ട്രയപാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ രക്തസാക്ഷിയായാലും അവരുടെ അമ്മമാരുടെ കണ്ണുനീരിന് ഒരേ സങ്കടമാണ്. ആ കണ്ണുനീര് വീണാല്‍ ഏത് കൊടിയിലെയും നിറക്കൂട്ടുകള്‍ ഇല്ലാതാവും. അത്രയ്ക്ക് നീറിപ്പിടിക്കുന്നതാണ് അത്. എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്‍മാരെയാണ് മുന്‍പ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ലാല്‍ തുറന്നടിയ്ക്കുന്നു.

ഓണ്‍ലൈനില്‍ മോഹന്‍ലാല്‍ ആക്രമിയ്ക്കപ്പെടുന്നു

കൈവിട്ട ആയുധം.. വാ വിട്ട വാക്ക്.... രണ്ടും തിരിച്ചെടുക്കാനാവില്ലെന്ന് പറഞ്ഞത് ലാലിന്റെ ആറാം തമ്പുരാനാണ്. വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലെങ്കിലും അതിനെ തിരിച്ചുവിടാന്‍ കഴിയുമെന്ന് ലാലിന് അറിയാമായിരിക്കണം. ടിപി വധത്തില്‍ തന്റെ പ്രതികരണം വിവാദമാക്കപ്പെട്ട സാഹചര്യത്തില്‍ ലാല്‍ ചെയ്യുന്നതും അതാണ്.

ടിപി വധത്തില്‍ പ്രതിക്കൂട്ടിലാക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവികള്‍ ശക്തമായ പ്രതികരണമാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെയും മറ്റും മോഹന്‍ലാലിനെതിരെ നടത്തുന്നത്. ഇത്രയും കാലം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മറ്റും മൗനം പാലിച്ചിരുന്ന താരം ഇപ്പോള്‍ നടത്തുന്നത് ചില രാഷ്ട്രീയഉദ്ദേശങ്ങളോടെയാണെന്ന് അക്കൂട്ടര്‍ കുറ്റപ്പെടുത്തുന്നു. ഒരുപടി കടന്ന് കോണ്‍ഗ്രസിന്റെ കയ്യടി വാങ്ങാനാണ് ലാല്‍ ഇത് ചെയ്യുന്നതെന്നും സിപിഎം അനുഭാവികളുടെ ഫേസ്ബുക്ക് പേജുകളില്‍ കാണാം.

ഇതുമാത്രമല്ല, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മോഹന്‍ലാലടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പാലിച്ച നിശബ്ദതയും ഇതിനോടൊപ്പം ഓണ്‍ലൈനിലെ ചൂടന്‍ ചര്‍ച്ചകളായി മാറിക്കഴിഞ്ഞു. തിലകനും സുരേഷ് ഗോപിയുമൊക്കെ പോലുള്ള പ്രതികരണം നടത്താന്‍ അന്നൊന്നും ലാല്‍ തുനിയാതിരുന്നത് എന്തുകൊണ്ടാണെന്നും വിമര്‍ശകര്‍ ചോദിയ്ക്കുന്നു.

ടിപി വധത്തില്‍ മോഹന്‍ലാലിന്റെ പ്രതികരണം സിപിഎമ്മിനെതിരെയാണെന്ന തരത്തില്‍ മാധ്യമങ്ങളിലും ഓണ്‍ലൈനിലും വ്യാഖ്യാനങ്ങളുണ്ടായതാണ് ലാലിനെതിരെ ഉണ്ടായ പ്രകോപനങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമാണ്.

എന്തായാലും തന്റെ പ്രതികരണം തെറ്റായ വിധത്തിലാണ് വ്യാഖ്യാനിയ്ക്കപ്പെട്ടതെന്ന കാര്യം ലാല്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. വ്യക്തമായ ഇടതുപക്ഷ ചായ്‌വുള്ള നെല്ല് ഓണ്‍ലൈന്‍ മാഗസിനിലെ ജീവിതനൗകയെന്ന കോളത്തിലൂടെ നല്‍കുന്ന വിശദീകരണത്തിലൂടെ ഡാമേജ് കണ്‍ട്രോളാണ് നടന്‍ ലക്ഷ്യമിടുന്നത്.

എന്റെ അമ്മയെ പോലുള്ള ഒരമ്മ കരഞ്ഞ് കണ്ടപ്പോള്‍ അതില്‍ ഞാന്‍ വേദനിച്ചുപോയി. അതിനര്‍ത്ഥം മറ്റുള്ള അമ്മമാരുടെ കരച്ചിലില്‍ ഞാന്‍ വേദനിക്കുന്നില്ല എന്നതാണോ? ഇത്തരത്തില്‍ അര്‍ത്ഥങ്ങള്‍ ചമക്കുന്ന വിശാരദന്‍മാരെയാണ് ഞാന്‍ നേരത്തെ വിമര്‍ശിച്ചത്. ടിപി വധത്തില്‍ പൊടിഞ്ഞ കണ്ണുനീരിനെ വില്‍പ്പനയ്ക്കുവെക്കുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പാത 'എല്ലാവരും' ഉപേക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്നതിലൂടെ വാ വിട്ടുപോയ വാക്കുകള്‍ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ലാല്‍ നടത്തുന്നത്. എന്നാല്‍ ലാലിന്റെ ബ്ലോഗെഴുത്തിനെ ആഘോഷമാക്കിയ മാധ്യമങ്ങള്‍ വിശദീകരണത്തെ മുക്കിയെന്നതും ശ്രദ്ധയമാണ്.

മോഹന്‍ലാലിന്റെ പ്രതിഷേധം സിപിഎമ്മിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി


Thiruvananthapuram,  CPM, Protest, Birthday, Actor, T.P Chandrasekhar Murder Case

ടിപി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ സ്വന്തം കൈപടയില്‍ കുറിച്ചിട്ട പ്രതിഷേധ വാക്കുകള്‍ സിപിഎം നേതൃത്വത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തി. കേരളത്തില്‍ ജീവിക്കാന്‍ തനിക്ക് പേടിയാകുന്നുവെന്നാണ് മോഹന്‍ലാല്‍ ബ്ലോഗില്‍ രേഖപ്പെടുത്തിയത്. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നതില്‍ തനിക്കുള്ള പ്രതിഷേധ സൂചകമായാണ് ലാല്‍ കടുത്തതും മനസില്‍ തട്ടുന്നതുമായ വാക്കുകളില്‍ പ്രതികരിച്ചത്. 52 വയസ് പൂര്‍ത്തിയാക്കുന്ന ലാല്‍ ജന്മദിനത്തിലാണ് പ്രതിഷേധം രേഖപ്പെടുത്തിയതെന്നത് ഗൗരവത്തോടെയാണ് മലയാളികള്‍ കണ്ടത്. അക്രമികള്‍ വെട്ടിക്കൊന്ന ടി.പി.ചന്ദ്രശേഖരന്റെ അമ്മയുടെ ദു:ഖത്തില്‍ താനും പങ്കു ചേരുന്നതായും മോഹന്‍ലാല്‍ ബ്ലോഗില്‍ എഴുതി.

പിറന്നാള്‍ദിനം ലാലിന് സന്തോഷം പകരുന്നതായിരുന്നില്ല. കാരണം അമ്മയുടെ അസുഖം തന്നെ. മസ്തിഷ്‌ക ആഘാതം സംഭവിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്‌ക്കൊപ്പമാണ് ലാല്‍ ഈ ദിവസം ചിലഴിച്ചത്.

'രണ്ട് അമ്മമാര്‍' എന്ന തലക്കെട്ടോടു കൂടി ലാല്‍ ബ്ലോഗില്‍ കുറിച്ചത് ഇങ്ങനെയാണ്: മെയ് 21ന് എന്റെ പിറന്നാളാണ്. ജീവിതയാത്രയില്‍ 52 നാഴികക്കല്ലുകള്‍ പിന്നിട്ടിരിക്കുന്നു. തീര്‍ച്ചയായും സന്തോഷം ഉണ്ടാകേണ്ട കാര്യം തന്നെയാണ്. എന്നാല്‍ ഈ വര്‍ഷം എന്റെ പിറന്നാള്‍ ദിനത്തിന് മുകളില്‍ സങ്കടത്തിന്റെ മഴക്കാറുകള്‍ മൂടിയിരിക്കുന്നു. രണ്ട് അമ്മാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആ മൂടലുകള്‍ക്കിടയില്‍ വിങ്ങി നില്‍ക്കുന്നു. ഒരു ബ്രെയിന്‍ അറ്റാക്ക് വന്ന് മൂന്ന് മാസമായി ബോധം മറഞ്ഞു കിടക്കുന്നു എന്റെ അമ്മ. പിന്നെ മുഖത്ത് അമ്പതിലധികം വെട്ടുകളേറ്റ് മരിച്ചു വീണ ടി.പി.ചന്ദ്രശേഖരന്റെ അമ്മ. അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി എനിക്കറിയില്ല. പത്രങ്ങളില്‍ വായിച്ച പരിമിതമായ അറിവേയുള്ളൂ. ജീവിച്ചിരുന്നെങ്കില്‍ എന്റെ അതേ പ്രായമായിരിക്കും അദ്ദേഹത്തിന്. ആ അമ്മയ്ക്കും എന്റെ അമ്മയുടെ വയസുണ്ടാകും.

എനിക്കൊന്ന് നോവുമ്പോള്‍ എന്റെ അമ്മയുടെ മനസ് പിടയ്ക്കുന്നത് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട് എത്രയോ തവണ. അപ്പോള്‍ കൊത്തി നുറക്കപ്പെട്ട ആ അമ്മയുടെ നെഞ്ചിലെ സങ്കടക്കടലും എനിക്ക് തൊട്ടറിയാന്‍ സാധിക്കും. കണ്ണീരിന്റെ ആ കടലില്‍ എന്റെ ജന്മദിന ആഹ്ലാദങ്ങള്‍ മുങ്ങിപ്പോകുന്നു.

അസുഖബാധിതയായ ശേഷം എന്റെ അമ്മ ഒന്നും വായിക്കാറില്ല. അല്ലെങ്കില്‍ ആ അമ്മയുടെ സ്ഥാനത്ത് നിന്ന് എന്റെ അമ്മയും കരയുമായിരുന്നു. ഞാന്‍ വെട്ടേറ്റ് മരിച്ചപോലെ തന്നെ. അമ്മമാര്‍ക്ക് അറിയാം അവര്‍ ജീവിച്ചിരിക്കെ മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന. നെഞ്ചില്‍ നന്ദിയും സ്‌നേഹവും കെട്ടു പോകാത്ത മക്കള്‍ക്കറിയാം അമ്മയെ തനിച്ചാക്കി പിരിയേണ്ടി വന്നതിന്റെ വേദന.

കഴിഞ്ഞ മൂന്ന് മാസമായി ഞാന്‍ അമ്മയോടൊപ്പം അമൃതാ ആശുപത്രിയിലാണ് താമസം. ആശുപത്രിയില്‍ താമസിക്കുമ്പോഴാണ് ജീവന്റെ വിലയും കനിവുകളും ഏറ്റവും ആഴത്തില്‍ അറിയുക. ഒരു മനുഷ്യനെ മനുഷ്യരെന്ന് പേരിട്ട് വിളിക്കാന്‍ പാടില്ലാത്ത ഒരു സംഘം നിഷ്ഠൂരമായി വെട്ടിക്കൊന്നത് വായിച്ചപ്പോള്‍ ആശുപത്രിയിലെ മുറിയ്ക്കുള്ളില്‍ എന്റെ അമ്മയുടെ കൈ പിടിച്ച് ഞാന്‍ സ്വയം ചോദിച്ചു പോയി ഒരു കുഞ്ഞുറുമ്പിന് ജീവന്‍ നല്‍കാന്‍ ഈ കൊലയാളികള്‍ക്ക് കഴിയുമോ?

ഇതിലെ രാഷ്ട്രീയമൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒന്നു പറയുന്നു, കൊല്ലുകയും കൊല്ലിക്കുകയും ചെയ്യുന്നവര്‍ പൊറുക്കുന്ന നാട്ടില്‍ ജീവിക്കാന്‍ മടി തോന്നുന്നു, പേടി തോന്നുന്നു.... കേരളം ഒരു ഭ്രാന്താലയമായി മാറുകയാണോ?

എന്റെ അമ്മയുടെ കിടപ്പും ആ അമ്മയുടെ ദു:ഖം കടിച്ചമര്‍ത്തി കൊണ്ടുള്ള ഇരിപ്പും ഓര്‍ക്കുമ്പോള്‍ ഗിരീഷ് പുത്തഞ്ചേരി എഴുതി ഞാന്‍ അഭിനയിച്ച പാട്ടിലെ വരിയാണ് മനസു നിറയെ....

'അമ്മ മഴക്കാറിന് കണ്‍ നിറഞ്ഞു

ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു'

മോഹന്‍ലാലിന്റെ ഈ പ്രതിഷേധ വാക്കുകള്‍ക്ക് സിപിഎം നേതൃത്വത്തിന് ഒരു മറുപടിയും നല്‍കാന്‍ കഴിയുന്നതല്ല. കേരളത്തിലെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാന്‍ അറച്ചുനിന്ന സ്ഥാനത്താണ് മോഹന്‍ലാലെന്ന കലാകാരന്‍ ഈ നെറികേടിനും ക്രൂരമായ കൊലപാതകത്തിനുമെതിരെ വരികള്‍ കുറിച്ചിട്ട് പ്രതിഷേധം ഉയര്‍ത്തിയത്. മോഹന്‍ലാലിനെ പോലുള്ള നൂറുകണക്കിന് സമാന ചിന്താഗതിക്കാരുടെ പ്രതിഷേധത്തിനിടയില്‍ തികച്ചും ഒറ്റപ്പെട്ടിരിക്കുകയാണ് സിപിഎം നേതൃത്വം. ചന്ദ്രശേഖരന്റെ മരണത്തിനു ശേഷം സിപിഎം നേതൃത്വം സ്വീകരിച്ച നിലപാടുകളില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍രുന്നുണ്ട്. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ വി.എസ് അച്യുതാനന്ദന്റെ അഭിപ്രായങ്ങള്‍ക്കാണ് പാര്‍ട്ടി അണികളില്‍ നിന്നുപോലും ശക്തമായ പിന്തുണ ഉണ്ടായിരിക്കുന്നത്. 

ഷാരൂഖിനെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു


ശിവസേനയുടെ ആജന്മ ശത്രുവായ ഷാരൂഖ് ഖാനെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ച് തടഞ്ഞ സ്റ്റേഡിയം ജീവനക്കാരനെ ശിവസേന ആദരിക്കുന്നു. വികാസ് ദാല്‍ വി എന്ന സുരക്ഷാ ഗാര്‍ഡിനെയാണ്‌ ശിവസേന ആദരിക്കുന്നത്. വികാസിന്റെ ചിത്രം വച്ചുള്ള പോസ്റ്ററുകള്‍ നഗരത്തിന്റെ നാനാഭാഗങ്ങളിലും പതിച്ചിട്ടുണ്ട്. വികാസിന്‌ അഭിവാദ്യം ചെയ്തുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പോസ്റ്ററുകളിലുണ്ട്. ഷാരൂഖിനെ അധിക്ഷേപിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത ശിവസേനയ്ക്ക് ഇത്തരമൊരവസരം വീണുകിട്ടിയതിന്റെ ആഹ്ലാദത്തിലാണ്‌ പ്രവര്‍ത്തകര്‍.

Tuesday, May 22, 2012

ബന്‍സാലിയുടെ 'ദേവദാസ്‌' ടൈം മാഗസിന്റെ പട്ടികയില്‍


സഞ്‌ജയ്‌ ലീലാ ബന്‍സാലിയുടെ ബോളിവുഡ്‌ ചിത്രം 'ദേവദാസ്‌' സഹസ്രാബ്‌ദത്തിലെ മികച്ച 10 ചിത്രങ്ങളുടെ ടൈം മാഗസിന്‍ പട്ടികയില്‍. ജയിംസ്‌ കാമറൂണ്‍, ബാസ്‌ ലൂര്‍മാന്‍ തുടങ്ങിയ വിഖ്യാതര്‍ക്കൊപ്പമാണ്‌ ബന്‍സാലി ഇടം നേടിയിരിക്കുന്നത്‌.

കാണികളെ ലഹരി പിടിപ്പിക്കുന്ന സംഗീതശില്‍പം എന്നാണ്‌ കോടികള്‍ ചെലവിട്ട്‌ 2002 ല്‍ പുറത്തിറക്കിയ ദേവദാസിനെ ടൈം മാഗസിന്‍ വിശേഷിപ്പിക്കുന്നത്‌. ഷാരുഖ്‌ ഖാനും ഐശ്വര്യാ റായിയും മാധുരി ദീക്ഷിതുമാണ്‌ പ്രണയവും പ്രണയ നഷ്‌ടവും ഇതിവൃത്തമായ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്‌.

പട്ടികയില്‍ എട്ടാമതാണു ദേവദാസ്‌. ലുര്‍മാന്റെ മൗളിന്‍ റോഷ്‌, ഓസ്‌കര്‍ നേടിയ നിശബ്‌ദചിത്രം ദി ആര്‍ട്ടിസ്‌റ്റ് എന്നിവയെ ദേവദാസ്‌ പിന്നിലാക്കി. 2008 ല്‍ പുറത്തിറങ്ങിയ 'വാള്‍ ഇ' ആണ്‌ ഒന്നാമത്‌. ദ ലോഡ്‌ ഓഫ്‌ ദ റിംഗ്‌സ്, ജയിംസ്‌ കാമറൂണിന്റെ അവതാര്‍, ക്രൗച്ചിംഗ്‌ ടൈഗര്‍ ഹിഡന്‍ ഡ്രാഗണ്‍, ദ വൈറ്റ്‌ റിബണ്‍, ദ ഹര്‍ട്ട്‌ ലോക്കര്‍, സിനക്‌ഡോക്‌ ന്യൂയോര്‍ക്ക്‌ എന്നിവയാണ്‌ പട്ടികയിലെ മറ്റു സിനിമകള്‍. 1923 നു ശേഷം പുറത്തിറങ്ങിയ മികച്ച 100 സിനിമകളുടെ പട്ടികയില്‍ രാജ്‌ കപൂറിന്റെ ആവാരാ സ്‌ഥാനം പിടിച്ചു.