Monday, April 30, 2012

സ്ത്രീകള്‍ക്ക് തുണ ഡോ. ഗൂഗിള്‍!


സ്ത്രീകള്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഡോക്ടറെ കാണുവാനല്ലാ, മറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് പരിഹാര കണ്ടെത്താനാണ് കൂടുതല്‍ ശ്രമിക്കുന്നതെന്ന് പഠനറിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡെയ്‌ലി മിററിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 
1000ളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്തെങ്കിലും ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നതിനോ മറ്റുള്ളവരോട് പറയുന്നതിനോ തയ്യാറാകാതെ ഗൂഗിളില്‍ തെരഞ്ഞ് അസുഖലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയും ഇതില്‍ നിന്നു തന്ന പരിഹാരം കാണുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇവരില്‍ അഞ്ചോളം പേര്‍ ഗുരുതര രോഗ ലക്ഷണങ്ങളുള്ളവരുമായിരുന്നു.
ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെങ്കിലും ഇത്തരം പ്രവണത നല്ലതല്ലെന്നും പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നു. കാരണം ഇത് രോഗം കൂടുതല്‍ ഗുരുതരമാകാനും തനിയെ തെരഞ്ഞെടുക്കുമ്പോള്‍ തെറ്റായ ജീവിതരീതി സ്വീകരിക്കാനും കാരണമാകും. സ്ത്രീ സംബന്ധമായ പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നതിനുള്ള മടിയും ഇന്റര്‍നെറ്റ് സഹായത്തോടെ അസുഖം ചികിത്സിക്കാന്‍ കാരണമാകുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

കടല്‍ക്കൊല; ഒത്തു തീര്‍പ്പ് കരാര്‍ നിലനില്‍ക്കില്ല


കടലിലെ വെടിവെപ്പില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ച സംഭവവത്തില്‍ ഇറ്റാലിയന്‍ സര്‍ക്കാറും മല്‍സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളും ഉണ്ടാക്കിയ ഒത്തു തീര്‍പ്പു കരാര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. കരാറിലെ പല വ്യവസ്ഥകളും ഇന്ത്യന്‍ നിയമത്തിന് അനുസരിച്ചുള്ളതല്ലെന്നും ഇന്ത്യന്‍ നിയമത്തെ പരാജയപ്പെടുത്താനാണ് കരാറെന്നും കോടതി കുറ്റപ്പെടുത്തി. ഇറ്റാലിയന്‍ കപ്പല്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം.

കരാര്‍ നിയമപരമായി അതിശയിപ്പിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു കോടി രൂപ നല്‍കി വായ മൂടിക്കെട്ടുകയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ ചെയ്തത്. ഇത്തരം കേസുകള്‍ ലോക് അദാലത്തിന്റെ പരിഗണനക്ക് വിടാനാവില്ല. സംഭവം നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്ന് പറയാതിരുന്നതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റീസുമാരായ ആര്‍.എം. ലോധയും എച്ച്.എല്‍. ഗോഖലയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം കര്‍ശനമായ ഉപാധികളോടെ കപ്പല്‍ വിട്ടുനല്‍കുന്നതിന് എതിര്‍പ്പില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. അന്വേഷണത്തിന് ആവശ്യമായ ഏത് സമയത്തും കപ്പലും ജീവനക്കാരെയും ഹാജരാക്കാമെന്നുള്ള ഉറപ്പും നിശ്ചിത തുകയുടെ ബാങ്ക് ഗ്യാരണ്ടിയും വാങ്ങി കപ്പല്‍ വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി വാങ്ങിയാണ് കേസ് ഒത്തു തീര്‍ത്താക്കാന്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും ബന്ധുക്കള്‍ തീരുമാനിച്ചത്. വെടിവെപ്പ് നടന്ന ബോട്ടുടമ ഫ്രെഡ്ഡിക്ക് 17 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കിയിരുന്നു. ഈ ഒത്തു തീര്‍പ്പിനെ നേരത്തെ ഹൈക്കോടതിയും വിമര്‍ശിച്ചിരുന്നു. സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നെന്നാണ് അന്ന് ഹൈകോടതി വിമര്‍ശിച്ചത്
.

ടൈറ്റാനിക് രണ്ട് ഒരുങ്ങുന്നു


ആസ്‌ത്രേലിയന്‍ കോടീശ്വരനായ ക്ലൈവ് പാല്‍മര്‍  പുതിയൊരു ടൈറ്റാനിക് കപ്പല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക്കിന്റെ രൂപത്തിലാണ് പുതിയതും നിര്‍മ്മിക്കുന്നത്. പക്ഷേ, ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങളോടെയായിരിക്കും പുതിയ ടൈറ്റാനിക്കിന്റെ വരവ്.
അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാനാണ് പാല്‍മര്‍ പദ്ധതിയിട്ടുള്ളത്. 2016ഓടെ കപ്പല്‍ വെള്ളത്തിലിറങ്ങും.

ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ സിഎസ്‌സി ജിന്‍ലിങ് ഷിപ്പ്‌യാര്‍ഡും പാല്‍മറുടെ കമ്പനിയും ഒപ്പുവെച്ചുകഴിഞ്ഞു. ആദ്യത്തെ ടൈറ്റാനിക്കിനെ പോലെ ഓരോ ഇഞ്ചിലും ആഡംബരം. അതാണ് വിഭാവനം ചെയ്യുന്നത്. ടൈറ്റാനിക് കടലില്‍ മുങ്ങിയതിന്റെ നൂറാം വാര്‍ഷികം കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം എന്ന പ്രത്യേകതയുമുണ്ട്.

1912 ഏപ്രില്‍ 15നാണ് കപ്പല്‍ മുങ്ങിയത്. അക്കാലത്തെ ഏറ്റവും വലിയ ആഡംബരകപ്പലായിരുന്നു അത്. 1500 പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള കന്നിയാത്രയില്‍ തന്നെയായിരുന്നു അപകടം. 2016ല്‍ ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കാണ് ടൈറ്റാനിക് രണ്ടിന്റെ യാത്ര പ്ലാന്‍ ചെയ്തിട്ടുള്ളത്.

Sunday, April 29, 2012

ലിഫ്റ്റില്‍ കയറിയ യുവതി സ്നേഹം നടിച്ച് പഴ്സ് അടിച്ചുമാറ്റി; തട്ടിപ്പ് വീണ്ടും സജീവമാകുന്നു


ദുബൈ: ലിഫ്റ്റില്‍ കയറി സ്നേഹം നടിച്ച് കെട്ടിപ്പിടിച്ച സുന്ദരി പണവും രേഖകളുമടങ്ങിയ പഴ്്സ് കവര്‍ന്നു. മലയാളിക്ക് ആയിരം ദിര്‍ഹം നഷ്ടമായി. പണം കവര്‍ന്ന ശേഷം വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് അടുത്തുള്ള ടൈപിങ് സെന്‍ററില്‍ ഏല്‍പിച്ചത് ഇയാള്‍ക്ക് വലിയ ആശ്വാസമായി. ഷാര്‍ജ ബുത്വീനയിലെ ഫ്ളാറ്റില്‍ ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലെ പുറത്തു പോയി സ്വന്തം മുറിയിലേക്ക് പോവുകയായിരുന്ന ഇയാള്‍ക്കൊപ്പം മുഖം മറയുന്ന രീതിയില്‍ പര്‍ദ ധരിച്ച യുവതിയും കയറിയിരുന്നു. ലിഫ്റ്റില്‍ ഈ സമയം മറ്റാരും ഉണ്ടായിരുന്നില്ല. ഇംഗ്ളീഷ് അറിയുമോയെന്ന് ചോദിച്ച യുവതി മുകളിലേക്ക് പോകുന്നതിനിടെ യുവാവിനെ കയറിപ്പിടിച്ചു. ഇതിന് ശേഷം ഇവര്‍ ആറാം നിലയില്‍ ഇറങ്ങി. അവിടെയുള്ള ഒരു മുറി കാണിച്ച് താന്‍ താമസിക്കുന്നത് ഇവിടെയാണെന്ന് യുവതി അറിയിച്ചിരുന്നു. ഇതിന് ശേഷം സ്വന്തം മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടതായി മലയാളി യുവാവ് അറിയുന്നത്. ഉടന്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നതിനിടെ, പഴ്സ് ലഭിച്ചതായി അറിയിച്ച് ഇയാള്‍ക്ക് ടൈപിങ് സെന്‍ററില്‍ നിന്ന് ഫോണ്‍ വന്നു. അടുത്തു നിന്ന് കളഞ്ഞുകിട്ടിയതാണെന്ന് പറഞ്ഞ് യുവതി പഴ്സ് ടൈപിങ് സെന്‍ററില്‍ ഏല്‍പിക്കുകയായിരുന്നുവത്രെ.
ആയിരം ദിര്‍ഹം, തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സ്, ബന്ധുവിന്‍െറ വാഹനത്തിന്‍െറ ഉടമാവകാശ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവയാണ് പഴ്്സില്‍ ഉണ്ടായിരുന്നത്. ഇതില്‍ പണം മാത്രമാണ് യുവതി കൈക്കലാക്കിയത്. ഇതിന് മുമ്പും ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ അരങ്ങേറിയിരുന്നു.
തൃശൂര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്.

വിദ്യാഭ്യാസ വായ്പ ലഭിച്ചില്ല; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു


വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത നിരാശയില്‍ ആത്മഹത്യക്കു ശ്രമിച്ച നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു. കുടമാളൂര്‍ ഗോപികയില്‍ ശ്രീകാന്തിന്റെയും ബിന്ദുവിന്റെയും മകള്‍ ശ്രുതി(ആതിര-20) ആണു മരിച്ചത്. വിദ്യാഭ്യാസ വായ്പക്ക് രണ്ടു വര്‍ഷം മുമ്പ് അപേക്ഷ നല്‍കിയിട്ടും കുടമാളൂര്‍ എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ ഓരോ തവണയും ഓരോ കാരണം പറഞ്ഞു വായ്പ നിഷേധിക്കുകയായിരുന്നെന്നാണു പരാതി. ഏപ്രില്‍ 17ന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച ശ്രുതി തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. ചെന്നൈയിലെ സ്വകാര്യ നഴ്സിങ് കോളജ് വിദ്യാര്‍ഥിനിയായിരുന്നു ശ്രുതി.

ശ്രുതിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് വിവിധ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ബാങ്കിനെതിരെ പ്രതിഷേധവുമായി സമരരംഗത്തിറങ്ങിയിരുന്നു.
വിദ്യാഭ്യാസ വായ്പാ നിഷേധത്തെ തുടര്‍ന്ന് എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥിനി രജനി എസ്. ആനന്ദ് ജൂലൈ 22ന് തലസ്ഥാന നഗരിയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കിയിരുന്നു.

പകുതി വിലക്ക് ‘സ്വര്‍ണ നാണയം’! പിച്ചള വാങ്ങി കുടുങ്ങിയവരില്‍ മലയാളികളും



പകുതി വിലക്ക് ‘സ്വര്‍ണ നാണയം’! പിച്ചള വാങ്ങി കുടുങ്ങിയവരില്‍ മലയാളികളും
മസ്കത്ത്: ‘സൂറില്‍ കെട്ടിട നിര്‍മാണത്തിനായി കുഴിയെടുത്തപ്പോള്‍ കിട്ടിയ നിധി! 10 മില്ലിഗ്രാം വീതം തൂക്കമുള്ള സ്വര്‍ണനായണങ്ങള്‍, ജ്വല്ലറിയില്‍ കൊടുത്ത് പണമാക്കാന്‍ നിയമതടസമുള്ളതിനാല്‍ നിലവിലെ സ്വര്‍ണവിലയുടെ പകുതി മതി. ഒന്നോ, രണ്ടോ കിലോ സ്വര്‍ണം തരാം’- മാസങ്ങള്‍ക്ക് മുമ്പ് മസ്കത്തില്‍ തമ്പടിച്ചിരുന്ന പാകിസ്താനി സംഘത്തിന്‍െറ വാഗ്ദാനം കേട്ട് പലരുടെയും കണ്ണ് മഞ്ഞളിച്ചു. സ്വര്‍ണത്തിന് വില കുതിച്ചുകയറുന്ന ഇക്കാലത്ത് പകുതി വിലക്ക് കിട്ടാനുള്ള അപൂര്‍വ അവസരം ‘മുതലാക്കാന്‍’ പലരും പണമെറിഞ്ഞു. പണം നഷ്ടപ്പെട്ടവരില്‍ ബിസിനസിലെ ‘ബുദ്ധി രാക്ഷസര്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാളികളുമുണ്ട്. പിച്ചള നാണയത്തില്‍ സ്വര്‍ണനിറം പൂശി ആളുകളെ കബളിപ്പിച്ച കേസില്‍ കഴിഞ്ഞദിവസം പാകിസ്താന്‍ സ്വദേശി റോയല്‍ ഒമാന്‍ പൊലീസിന്‍െറ പിടിയിലായ വാര്‍ത്ത പുറത്തുവന്നപ്പോഴാണ് തങ്ങളും കബളിപ്പിക്കപ്പെട്ടു എന്ന് ചിലര്‍ തുറന്നു പറയാന്‍ തുടങ്ങിയത്.
റൂവിയിലെ തൃശൂര്‍ സ്വദേശിയായ വ്യാപാരി 1250 റിയാല്‍ നല്‍കി അരക്കിലോ ‘സ്വര്‍ണ’മാണ് ഇവരില്‍ നിന്ന് സ്വന്തമാക്കിയത്. റൂവിയില്‍ കുറഞ്ഞവിലക്ക് മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന സംഘത്തില്‍പെട്ടവരാണ് സൗഹൃദത്തിലായപ്പോള്‍ കൈയില്‍ സ്വര്‍ണശേഖരമുണ്ടെന്ന് വെളിപെടുത്തിയതത്രെ. ‘തട്ടിപ്പാണെന്ന് മനസില്‍ തോന്നിയത് കൊണ്ട് അവരോട് സാമ്പിള്‍ കൊണ്ടുവരാന്‍ പറഞ്ഞു’- പേര് പ്രസിദ്ധീകരിക്കരുതെന്ന ഉറപ്പില്‍ വ്യാപാരി ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു തുടങ്ങി. സാമ്പിള്‍ എന്ന നിലയില്‍ കറുത്ത ചായമടിച്ച ഒരു നാണയം അവര്‍ എത്തിച്ചു. രാസവസ്തു ഉപയോഗിച്ച് കഴുകിയാല്‍ കറുത്ത ചായം മാറും. ഈ നാണയം റൂവിയിലെ ഏതാണ്ടെല്ലാ ജ്വല്ലറിയിലും കൊണ്ടുപോയി പരിശോധിച്ചെന്ന് വ്യാപാരി പറയുന്നു. തനി സ്വര്‍ണമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് അരക്കിലോക്ക് ഓര്‍ഡര്‍ നല്‍കിയത്. ഇടപാട് രഹസ്യമായതിനാല്‍ പണവുമായി എത്തേണ്ട സ്ഥലം അറിയിക്കാമെന്നേറ്റു. ആദ്യം റൂവിയില്‍ എത്തണമെന്ന് പറഞ്ഞു. സുരക്ഷിതമല്ലാത്തതിനാല്‍ ലൊക്കേഷന്‍ മാറ്റി, പിന്നീട് അസൈബയില്‍ വരാന്‍ പറഞ്ഞു. പക്ഷെ, അവിടെ വെച്ചും കൈമാറ്റം നടന്നില്ല. പിന്നീട്, ഗൂബ്രയിലെ ഒരു കേന്ദ്രത്തിലാണ് കറുത്തചായമടിച്ച് വികൃതമാക്കിയ അരക്കിലോ ‘സ്വര്‍ണം’ പണം നല്‍കി ഇദ്ദേഹം കൈപറ്റിയത്. പൊലീസ് കാണുമെന്നും സ്വര്‍ണം ലഭിച്ചാല്‍ ഉടന്‍ വണ്ടിയില്‍ കയറി സ്ഥലം വിടണമെന്നും മുന്നറിയപ്പുണ്ടായതിനാല്‍ വാങ്ങിയ സ്വര്‍ണത്തിന്‍െറ ഗുണമേന്‍മ പരിശോധിക്കാന്‍ അവസരമില്ലെന്ന് ഇദ്ദേഹം പറയുന്നു. പിന്നീട് വീട്ടിലെത്തി, കറുത്തചായം രാസവസ്തു ഉപയോഗിച്ച് കഴൂകിമാറ്റി. അപ്പോഴും സ്വര്‍ണതിളക്കമുണ്ടെന്ന് തോന്നിക്കുന്ന സ്വര്‍ണചായം പൂശിയിട്ടുണ്ടായിരുന്നു നാണയങ്ങളില്‍. സ്വര്‍ണം പണമാക്കാനുള്ള ശ്രമത്തില്‍ വിശദയമായി പരിശോധിച്ചപ്പോഴാണ് പിച്ചള നാണയങ്ങളില്‍ സ്വര്‍ണനിറം പുശി കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മനസിലായത്- ഇദ്ദേഹം പറഞ്ഞു. അപ്പോഴേക്കും തട്ടിപ്പ് സംഘം ബന്ധപ്പെട്ടിരുന്ന ഫോണ്‍നമ്പറും മറ്റും കളഞ്ഞ് സ്ഥലംവിട്ടിരുന്നു. തന്നെ പോലെ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടിരിക്കാനിടയുണ്ടെന്ന് വ്യാപാരി പറഞ്ഞു. തന്‍െറ അറവില്‍ മറ്റൊരു ഗോവ സ്വദേശി 2000 റിയാല്‍ മുടക്കി സ്വര്‍ണം വാങ്ങിയിട്ടുണ്ട്. കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായ ഉടനെ വ്യാപാരി റൂവി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താന്‍ സ്വദേശിയെ സമാനമായ രീതിയില്‍ കബളിപ്പിച്ചതിന് പിടിയിലായ അതേ നാട്ടുകാരനായ പ്രതി തന്നെയാണോ തന്‍െറ പണവും തട്ടിയത് എന്ന് അറിയാനായി പൊലീസിന്‍െറ സഹായം തേടിയിരിക്കുകയാണ് ഇദ്ദേഹമിപ്പോള്‍. നിരവധിപേര്‍ സമാനമായ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസും നല്‍കുന്ന സൂചന. എന്നാല്‍, നാണക്കേട് ഭയന്ന് പൊലീസില്‍ പരാതി നല്‍കാന്‍ പലരും തയാറായിട്ടില്ല.

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നു; വില കൂടിയേക്കും


ലോകത്തിലെ പ്രമുഖ സെന്‍ട്രല്‍ (കേന്ദ്ര) ബാങ്കുകള്‍ 2011ല്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടി. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കനുസരിച്ച് വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ചേര്‍ന്ന് 439.7 ടണ്‍ സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം തങ്ങളുടെ കരുതല്‍ ശേഖരത്തിലേക്ക് വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ, ഇത്രയധികം സ്വര്‍ണം ഒരു വര്‍ഷംകൊണ്ട് കേന്ദ്രബാങ്കുകള്‍ വാങ്ങുന്നത് ഇതാദ്യമാണ്. 

മെക്‌സികോ 16.8 ടണ്ണും റഷ്യ 16.5 ടണ്ണും ടര്‍ക്കി 11.5 ടണ്ണും വാങ്ങി. ഖസാക്കിസ്താന്‍, ഉക്രെയിന്‍, തജിക്കിസ്താന്‍ എന്നീ രാജ്യങ്ങളും ഔദ്യോഗിക സ്വര്‍ണശേഖരം വര്‍ധിപ്പിച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം മെക്‌സികോ, റഷ്യ, ടര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് 44.8 ടണ്‍ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. ഇതിന്റെ മൂല്യം ഏതാണ്ട് 240 കോടി ഡോളര്‍ വരും. അതായത്, 12,000 കോടി രൂപ. 

കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കാര്യത്തില്‍ ബുള്ളിഷ് ആയതോടെ വരും ആഴ്ചകളില്‍ സ്വര്‍ണവില വന്‍തോതില്‍ ഉയരുമെന്ന് സൂചനയുണ്ട്. ബ്ലൂംബെര്‍ഗിന്റെ സര്‍വേയില്‍ 28ല്‍ 14 പേരും അടുത്തയാഴ്ച സ്വര്‍ണവില കൂടുമെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

ബോട്ടുടമ ഫ്രെഡി സൈറണ്‍ കേട്ടു; ഫ്ലാഷ് ലൈറ്റ് കണ്ടു


വെടിവെപ്പിന്റെ ശബ്ദംകേട്ട് ഗാഢനിദ്രയില്‍ നിന്ന് ഉണര്‍ന്നപ്പോള്‍ ഹോണ്‍ അടിക്കുന്ന ശബ്ദവും സൈറണും ബോട്ടുടമ ഫ്രെഡി കേട്ടു. കപ്പലില്‍ നിന്നുള്ള ഫ്ലാഷ് ലൈറ്റും കണ്ടുവെന്നും നഷ്ടപരിഹാരം സംബന്ധിച്ച് ഇറ്റാലിയന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ പറയുന്നു. ഫ്രെഡിയുടെ ബോട്ടിലെ മത്സ്യത്തൊഴിലാളികളായ ജെലസ്റ്റിനും അജീഷ് പിങ്കും ഈ സംഭവത്തിലാണ് കൊല്ലപ്പെട്ടത്.

വെടിയൊച്ച കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ ബോട്ട് അതിവേഗം കപ്പലിനു നേരെ പോകുകയായിരുന്നുവെന്നാണ് കരാറില്‍ പറയുന്നത്. ഉടന്‍ ബോട്ടിന്റെ നിയന്ത്രണം ഏറ്റെടുത്ത് വഴിതിരിച്ചു വിട്ടു. ഇല്ലെങ്കില്‍ ബോട്ട് കപ്പലുമായി കൂട്ടിയിടിക്കുമായിരുന്നു. അപ്പോള്‍ ബോട്ട് പുറങ്കടലിലായിരുന്നു. പിന്നീടാണ് ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലേക്ക് കൊണ്ടുവന്നത്.

വെടിയുടെ ശബ്ദം കേട്ട് എണീറ്റ് വന്നപ്പോള്‍ ഡ്രൈവിങ് സീറ്റിലിരുന്ന ജെലസ്റ്റിന്‍ ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ലെന്ന് കണ്ടു. രാത്രി മുഴുവന്‍ മീന്‍പിടിത്തത്തിലേര്‍പ്പെട്ട കാരണം ജെലസ്റ്റിന്‍ ഉറങ്ങിയതായിരിക്കാം എന്ന് കരുതി. ജെലസ്റ്റിന് ബോട്ടോടിക്കാന്‍ ലൈസന്‍സില്ല എന്ന കാര്യം ഞെട്ടിച്ചു. ജെലസ്റ്റിന്‍ ബോട്ടിന്റെ മാസ്റ്റ് ഹെഡ് ലൈറ്റിട്ടിട്ടുണ്ടായിരുന്നില്ല. ഇതിനിടെ ജെലസ്റ്റിനും അജീഷ് പിങ്കിനും പരിക്കേറ്റതായി കണ്ടു.

72.6 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ നഷ്ടപരിഹാര ഹര്‍ജി നല്‍കിയത്. മനുഷ്യത്വപരമായ കാരണങ്ങളാല്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ 17 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച എല്ലാ പരാതികളും അവകാശവാദങ്ങളും ഫ്രെഡി നിരുപാധികം പിന്‍വലിക്കുകയാണെന്നാണ് കരാറില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കേസിലുള്‍പ്പെട്ടവരെ കുറ്റവിമുക്തരാക്കാനും ആരോപണങ്ങളില്‍ നിന്നും ബാധ്യതയില്‍ നിന്നും ഒഴിവാക്കാനുമുള്ള സത്യവാങ്മൂലം നല്‍കാന്‍ തയ്യാറാണെന്നും വ്യക്തമാക്കുന്നുണ്ട്.

ഇറ്റാലിയന്‍ സര്‍ക്കാരിനു വേണ്ടി കോണ്‍സല്‍ ജനറല്‍ ജിയാംപാലോ കുട്ടിലോ നഷ്ടപരിഹാര ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നാണ് അദാലത്തിലൂടെ ഒത്തുതീര്‍പ്പ് സാധ്യമാക്കിയത്. ഇതില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്നുവെന്നതുകൊണ്ട്, സംഭവം നടന്നത് ഇന്ത്യയുടെ അധികാരപരിധിയിലാണെന്ന് വരുന്നില്ലെന്നും കരാറില്‍ പറയുന്നുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ പഴകിയ ഭക്ഷണം പിടിച്ച ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ക്കു സ്‌ഥലമാറ്റം


കുമരകം: കവണാറ്റിന്‍കരയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ടാജ്‌ വിവാന്റയില്‍ പരിശോധന നടത്തി പൊതുജനാരോഗ്യത്തിനു ഹാനികരമായ ന്യൂനതകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹെല്‍ത്ത്‌ സൂപ്പര്‍വൈസര്‍ക്കു സ്‌ഥലംമാറ്റം. നടപടിക്കു പിന്നില്‍ ആരോഗ്യമന്ത്രിയുടെ ഓഫീസിന്റേതടക്കം ഉന്നതതല ഇടപെടലെന്ന്‌ ആരോപണം. റിപ്പോര്‍ട്ട്‌ കിട്ടിയിട്ടും ഡി.എം.ഒ. അനങ്ങിയില്ല.

കുമരകം ഹെല്‍ത്ത്‌ സൂപ്പര്‍വൈസറായിരുന്ന എം.എം. സോമിയെയാണ്‌ ഏറ്റുമാനൂരിലേക്കു 'നാടു കടത്തി'യത്‌. കുമരകത്തു ചുമതലയേറ്റ്‌ മൂന്നു മാസം തികയുന്നതിനു മുമ്പാണ്‌ സ്‌ഥലംമാറ്റം.

മാര്‍ച്ച്‌ അഞ്ചിനാണ്‌ സോമി കവണാറ്റിന്‍കരയിലെ 'വിവാന്റ ബൈ താജ്‌' ഹോട്ടലില്‍ പരിശോധന നടത്തിയത്‌. അടുക്കളയിലെയും റെസ്‌റ്റോറന്റിലെയും ജീവനക്കാര്‍ പകര്‍ച്ചവ്യാധികളില്‍നിന്നു മുക്‌തരാണെന്നു തെളിയിക്കുന്ന ഹെല്‍ത്ത്‌ കാര്‍ഡ്‌ സൂക്ഷിച്ചിട്ടില്ല, ഫ്രീസറില്‍ പഴകിയതും കേടായതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നു, ഭക്ഷണസാധനങ്ങള്‍ തുറന്നുവച്ച്‌ വില്‍പന നടത്തുന്നു, അടുക്കള മാലിന്യം ഉള്‍പ്പെടെലയുള്ള ഭക്ഷണാവശിഷ്‌ടങ്ങള്‍ സംസ്‌കരിക്കുന്നതിനുള്ള മാലിന്യനിര്‍മാര്‍ജന സൗകര്യങ്ങളില്ല തുടങ്ങിയ പോരായ്‌മകളാണു കണ്ടെത്തിയത്‌.

ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ ജില്ലാ മെഡിക്കല്‍ ഓഫീസിനു റിപ്പോര്‍ട്ട്‌ നല്‍കുകയും ഹോട്ടല്‍ അധികൃതരോടു വിശദീകരണം തേടുകയും ചെയ്‌തു. ഹെല്‍ത്ത്‌ കാര്‍ഡ്‌ സംബന്ധിച്ചത്‌ ഒഴികെയുള്ള കണ്ടെത്തലുകള്‍ തെറ്റാണെന്നായിരുന്നു ഹോട്ടലിന്റെ മറുപടി.

ചവറും ഖരമാലിന്യങ്ങളും പഞ്ചായത്ത്‌ ചുമതലപ്പെടുത്തിയ ആള്‍ക്കു കൈമാറുന്നുണ്ടെന്ന വാദം പിന്നീടു കുമരകം ഗ്രാമപഞ്ചായത്ത്‌ തള്ളിക്കളഞ്ഞു. റിസോര്‍ട്ടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയുടെ കത്ത്‌ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കു കൈമാറാന്‍ സോമി ഏപ്രില്‍ 13 നു നടപടി സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍ 16 ന്‌ സോമിയെ സ്‌ഥലംമാറ്റിക്കൊണ്ട്‌ ഡി.എം.ഒ. ഉത്തരവ്‌ ഇറക്കുകയായിരുന്നു. 'ഭരണപരമായ അനിവാര്യത' എന്നാണ്‌ കാരണമായി പറയുന്നത്‌.

മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി, രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയവര്‍ തങ്ങിയിട്ടുള്ള ഹോട്ടലാണ്‌ ഇത്‌. വന്‍കിട ഹോട്ടല്‍ ശൃംഖലയുടെ ഭാഗമായ വിവാന്റയ്‌ക്കെതിരായ നടപടികളാണ്‌ 'ഭരണപരമായ അനിവാര്യത'യ്‌ക്കു കാരണമെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ഇതിനു പിന്നില്‍ സംസ്‌ഥാന ആരോഗ്യമന്ത്രിയുടെ ഇടപെടലുണ്ടെന്നും ആരോപണമുണ്ട്‌.

സോമിയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടാകാതിരിക്കാനും സോമിയെ കൈക്കൂലിക്കാരനായി ചിത്രീകരിക്കാനും ഹോട്ടലിന്റെ ഭാഗത്തുനിന്നു നീക്കങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു.

കുമരകത്തെ ചില വന്‍കിട ഹോട്ടലുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന നാട്ടുകാരുടെ പരാതിക്ക്‌ ഏറെ പഴക്കമുണ്ട്‌. ഇപ്പോള്‍ ആരോപണവിധേയരായ ഹോട്ടലുകാര്‍ ആഴ്‌ചകള്‍ക്കു മുമ്പ്‌ സെപ്‌ടിക്‌ ടാങ്ക്‌ മാലിന്യം കായലിലേക്ക്‌ ഒഴുക്കിയതു വിവാദമായിരുന്നു. ഇതു സംബന്ധിച്ചു വ്യാപകമായി പരാതികള്‍ ഉയര്‍ന്നെങ്കിലും പഞ്ചായത്തധികൃതരോ മലിനീകരണ നിയന്ത്രണ ബോര്‍ഡോ നടപടിയെടുത്തിട്ടില്ല.

റഡാര്‍ വിരുദ്ധ മിസൈലുകള്‍ ഇന്ത്യ വികസിപ്പിക്കുന്നു


അഗ്‌നി-5 മിസൈലിന്റെ വിജയക്കുതിപ്പിനു ശേഷം ഇന്ത്യ വികിരണ വിരുദ്ധ മിസൈല്‍ (എ.ആര്‍.എം) വികസിപ്പിച്ചെടുക്കുന്നു.
റഡാറുകള്‍ ഉള്‍പ്പെടെ ശത്രുരാജ്യങ്ങളുടെ മുന്നറിയിപ്പു സംവിധാനങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ളതാകും ഈ മിസൈല്‍. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡി.ആര്‍.ഡി.ഒ) നേതൃത്വത്തിലാണ് ഏറ്റവും ആധുനിക തലമുറയില്‍പ്പെട്ട ഈ മിസൈല്‍ രൂപകല്പന ചെയ്യുന്നത്.

റഡാറില്‍ നിന്നുള്ള വൈദ്യുത കാന്തിക വികിരണം തിരിച്ചറിയാന്‍ ശേഷിയുള്ളതാണ് മിസൈല്‍. റഡാറിന്റെ തരംഗദൈര്‍ഘ്യത്തില്‍ നിന്ന് സ്വതന്ത്രമായതിനാല്‍ അവയുടെ ശ്രദ്ധയില്‍പ്പെടാതെ തകര്‍ക്കാനും കഴിയും. അമേരിക്കയുള്‍പ്പെടെയുള്ള വന്‍കിടരാജ്യങ്ങള്‍ എതിരാളികളുടെ റഡാര്‍ ആന്‍റിനകള്‍ കണ്ടെത്താനും ആക്രമിച്ച് തകര്‍ക്കാനും എ.ആര്‍.എം. മിസൈല്‍ ഉപയോഗിക്കുന്നുണ്ട്.

റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ സുഖോയ് യുദ്ധവിമാനങ്ങളില്‍ ഇത്തരം മിസൈല്‍ വിന്യസിക്കാന്‍ കഴിയും. ഡി.ആര്‍.ഡി.ഒ.യുടെ പദ്ധതികളില്‍ പ്രത്യേകപരിഗണന നല്‍കിയാണ് എ.ആര്‍.എം. മിസൈല്‍ വികസിപ്പിക്കുന്നത്.

ഫ്രെഡിയുടെ മൊഴിമാറ്റം :മര്‍ക്കന്റൈല്‍ വിഭാഗം വെട്ടില്‍


കടലിലെ വെടിവയ്‌പ് സംഭവത്തില്‍ ബോട്ടുടമ ഫ്രെഡി മൊഴിമാറ്റിയതോടെ കേന്ദ്ര ഏജന്‍സി മര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗം വെട്ടില്‍.

സംഭവസമയത്ത്‌ ഗാഢനിദ്രയിലായിരുന്നുവെന്ന്‌ ഫ്രെഡി തിരുത്തിപ്പറഞ്ഞതോടെ ഇതുവരെ അന്വേഷണം പൂര്‍ത്തിയാകാത്ത മര്‍ക്കന്റൈല്‍ വിഭാഗത്തിന്റെ നടപടിയാണ്‌ തിരിച്ചടിയാകുന്നത്‌.

കടലില്‍ ദുരന്തമുണ്ടായാല്‍ മര്‍ച്ചന്റ്‌ ഷിപ്പിംഗ്‌ നിയമപ്രകാരം അന്വേഷിക്കാന്‍ ചുമതലയുള്ള ഷിപ്പിംഗ്‌ മന്ത്രാലയത്തിന്റെ കീഴിലുള്ള മര്‍ക്കന്റൈല്‍ വിഭാഗത്തിന്‌ കുറ്റക്കാരെന്നു കരുതുന്ന നാവികരെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്ന്‌ കഴിഞ്ഞദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

നിയമപ്രകാരം മര്‍ക്കന്റൈല്‍ വിഭാഗം സമര്‍പ്പിക്കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ വിശദ അന്വേഷണം നടത്താന്‍ കേന്ദ്രത്തിന്‌ അധികാരമുണ്ട്‌. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചതായി പറയുന്നുണ്ടെങ്കിലും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ മൊഴി രേഖപ്പെടുത്തുക ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ 'എന്റിക്ക ലെക്‌സി'യുടെ കാര്യത്തില്‍ ഇതുവരെ പാലിച്ചിട്ടില്ല.

ഈ സാഹചര്യത്തിലാണ്‌ മല്‍സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച സെന്റ്‌ ആന്റണീസ്‌ ബോട്ടിന്റെ ഉടമയും ദൃക്‌സാക്ഷിയുമായ ഫ്രെഡിക്ക്‌ ഇറ്റലിക്കനുകൂലമായി മൊഴിമാറ്റാന്‍ അവസരം ലഭിച്ചത്‌. ഇറ്റാലിയന്‍ കപ്പലിലെ സുരക്ഷാ ഭടന്മാരെ കൊച്ചിയിലെ മര്‍ക്കന്റൈല്‍ വകുപ്പ്‌ ചോദ്യം ചെയ്‌തിട്ടില്ലാത്തതിനാല്‍ കൂടുതല്‍ വിവരം ലഭ്യമായിട്ടില്ലെന്ന്‌ കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്‌.

ടി. അഭിജിത്‌

മസിലുരുട്ടി സമുദായ നേതാക്കള്‍; കാലുതിരുമ്മി രാഷ്‌ട്രീയ നേതാക്കള്‍


മുഖ്യമന്ത്രിയാണെങ്കില്‍ പോലും 'തങ്ങളുടെ മണ്ഡലത്തില്‍' കാലു കുത്താന്‍ അനുവദിക്കില്ലെന്ന്‌ ഒരു സമുദായ നേതാവ്‌, ആഭ്യന്തര മന്ത്രി അങ്ങോട്ടു ചെന്നു കാണാന്‍ അനുമതി ചോദിച്ചപ്പോള്‍ ഇങ്ങോട്ടു വരേണ്ടെന്നു തിട്ടൂരമിറക്കിയ സമുദായ ഉന്നതന്‍, സ്വസമുദായത്തിലെ എം.എല്‍.എമാരെ വിളിച്ചുവരുത്തി നിര്‍ദേശങ്ങള്‍ നല്‍കുന്നവര്‍ വേറെ...

കേരള രാഷ്‌ട്രീയത്തെ സമുദായനേതൃത്വങ്ങള്‍ കൈപ്പിടിയിലാക്കുകയാണ്‌. അവരെ ഏതു വിധേനയും പ്രീണിപ്പിക്കാനായി രാഷ്‌ട്രീയ നേതാക്കള്‍ പിന്നാലെ കെഞ്ചി നടക്കുന്നു. പിന്നാലെ കൂടുന്ന നേതാക്കളുടെ എണ്ണവും ദൈന്യതയും കൂടുന്നതിനനുസരിച്ച്‌ താന്‍പോരിമ കാട്ടാന്‍ കിട്ടുന്ന ഒരവസരം പോലും സമുദായ നേതാക്കള്‍ കൈവിടുന്നില്ല. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഇവര്‍ക്കു 'മസിലു പിടിക്കാനുള്ള' സുവര്‍ണാവസരമാണ്‌.

ഇതെല്ലാം കണ്ട്‌ സഹികെട്ടാണ്‌, 'കേരളത്തിലെ ജനങ്ങളോടു യാതൊരു ഉത്തരവാദിത്തവും പറയേണ്ടാത്ത, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ലാത്ത ബാഹ്യശക്‌തികള്‍ രാഷ്‌ട്രീയത്തില്‍ അനാവശ്യ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നു' എന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം. സുധീരന്‍ അടുത്തിടെ തുറന്നടിച്ചത്‌.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ അടുത്തതോടെ സമുദായനേതാക്കള്‍ സടകുടഞ്ഞ്‌ എണീറ്റിരിക്കുന്നു. മുഖ്യമന്ത്രിയെ നെയ്യാറ്റിന്‍കരയില്‍ കാലുകുത്താന്‍ സമ്മതിക്കില്ലെന്നായിരുന്നു നാടാര്‍ സമുദായ പ്രാതിനിധ്യമുള്ള വി.എസ്‌.ഡി.പിയുടെ പ്രഖ്യാപനം. നെയ്യാറ്റിന്‍കരയിലെ യു.ഡി.എഫ്‌. യോഗത്തിനു പോകാതെ മുഖ്യമന്ത്രി കീഴടങ്ങി. തൊട്ടുപിന്നാലെ, കെ.പി.സി.സി. പ്രസിഡന്റ്‌ ഈ പ്രഖ്യാപനം നടത്തിയ നേതാവിന്റെ പടിവാതില്‍ക്കലെത്തി.

നെയ്യാറ്റിന്‍കരയില്‍ ഇടഞ്ഞുനിന്ന എല്ലാ സമുദായ നേതാക്കളെയും നേരില്‍കണ്ട്‌ അനുനയിപ്പിക്കുകയായിരുന്നു കെ.പി.സി.സി. പ്രസിഡന്റിന്റെ ലക്ഷ്യം. ഭീഷണിപ്പെടുത്തിയ എല്ലാവരെയും സുഖിപ്പിച്ച്‌ അവര്‍ പറഞ്ഞതൊക്കെ അംഗീകരിച്ചുകൊടുക്കാമെന്ന ഉറപ്പു നല്‍കിയാണ്‌ നേതാക്കള്‍ മടങ്ങിയത്‌.

മുസ്ലിം ലീഗിന്‌ അഞ്ചാം മന്ത്രിസ്‌ഥാനം നല്‍കിയപ്പോഴാണ്‌ നാടാര്‍ സമുദായത്തെ തഴഞ്ഞെന്നു പറഞ്ഞ്‌ വി.എസ്‌.ഡി.പി. ഇടഞ്ഞത്‌. ലീഗ്‌ അഞ്ചാം മന്ത്രിസ്‌ഥാനം നേടിയതു തന്നെ സമുദായത്തിന്റെ പേരുപറഞ്ഞായിരുന്നു. സമുദായ സംഘടനകളുടെ ഏറ്റവും മോശമായ മുഖമാണ്‌ അഞ്ചാംമന്ത്രി വിവാദത്തെത്തുടര്‍ന്നു കേരളം കണ്ടത്‌. ഈ തര്‍ക്കം കേരള സമൂഹത്തെ പലതായി വിഭജിക്കുകയായിരുന്നു. ഒരു മന്ത്രിയെക്കൂടി നേടിയെടുക്കാനായി തര്‍ക്കത്തെ ആദ്യം വര്‍ഗീയവത്‌കരിച്ചു. പുതിയ മന്ത്രി യാഥാര്‍ഥ്യമായപ്പോള്‍ അതും വര്‍ഗീയവത്‌കരിക്കപ്പെട്ടു.

ഈ പ്രശ്‌നത്തിന്റെ പേരില്‍ ആഭ്യന്തരമന്ത്രിക്കു സന്ദര്‍ശനാനുമതി നിഷേധിച്ചുകൊണ്ടാണ്‌ എന്‍.എസ്‌.എസ്‌. നേതൃത്വം തിരിച്ചടിച്ചത്‌. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടാനും എന്‍.എസ്‌.എസ്‌. ഒരുമ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ കാലത്ത്‌ എസ്‌.എന്‍.ഡി.പിയുടെ ഭാഗത്തുനിന്ന്‌ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നതു മറക്കാറായിട്ടില്ല.

പിറവം ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത്‌ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാനേതൃത്വങ്ങള്‍ സര്‍ക്കാരിനെയും രണ്ടു മുന്നണികളെയും മുള്‍മുനയില്‍ നിറുത്താന്‍ കിട്ടിയ ഒരവസരവും കൈവിട്ടില്ല. പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ അവര്‍ സര്‍ക്കാരിനെയും രാഷ്‌ട്രീയ നേതൃത്വത്തേയുമാണു പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌.

ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കാനും സര്‍ക്കാരിന്‌ താക്കീത്‌ നല്‍കാനുമായി കഴിഞ്ഞ ദിവസം ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും തങ്ങളുടെ ആസ്‌ഥാനത്താണ്‌ യാക്കോബായ സഭാ നേതൃത്വം വിളിച്ചുവരുത്തിയത്‌. സഭകളുമായി നിരന്തരം യുദ്ധം നടത്തുന്ന സി.പി.എമ്മിന്റെ പ്രതിനിധിയായ സാജു പോളും അതില്‍ പങ്കെടുത്തു.

കോലഞ്ചേരി പള്ളിത്തര്‍ക്കത്തിന്റെ പേരില്‍ ഓര്‍ത്തഡോക്‌സ് സഭ മുഖ്യമന്ത്രിയെ പരസ്യമായാണ്‌ പലതവണ അപമാനിച്ചത്‌. ഇതിനു മുമ്പ്‌ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട എം.എല്‍.എമാരെ സഭാനേതൃത്വം വിളിച്ചുവരുത്തി ശാസിച്ചിരുന്നു. സഭയ്‌ക്ക് അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കുന്നില്ലെന്നായിരുന്നു കുറ്റച്ചാര്‍ത്ത്‌. ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്ന്‌ു സഭാനേതൃത്വം മുന്നറിയിപ്പു നല്‍കുകയും ചെയ്‌തിരുന്നു. ഇരുമുന്നണിയിലായി നിലനിന്നിരുന്ന കേരളാ കോണ്‍ഗ്രസ്‌ വിഭാഗങ്ങള്‍ ഒരു സുപ്രഭാതത്തില്‍ എല്ലാം മറന്ന്‌ ഒന്നിച്ചത്‌ കത്തോലിക്ക സഭാനേതൃത്വത്തിന്റെ ആവശ്യപ്രകാരമായിരുന്നു.

ഇടതു പാര്‍ട്ടികളുടെ, പ്രത്യേകിച്ച്‌ സി.പി.എമ്മിന്റെ ഉന്നതനേതാക്കള്‍ വിവിധ സമുദായ ഉന്നതന്മാര്‍ക്കെതിരേ ഇടയ്‌ക്കിടെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുമെങ്കിലും രണ്ടാംനിര നേതാക്കന്മാരെ സമുദായ ആസ്‌ഥാനങ്ങളിലേക്കയച്ച്‌ പരിഹാരക്രിയ ഉറപ്പു വരുത്താറുണ്ട്‌. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ ഉറപ്പായതോടെ സി.പി.എം. നേതാക്കള്‍ എന്‍.എസ്‌.എസ്‌, ലത്തീന്‍ സഭ എന്നിവയുടെ ആസ്‌ഥാനങ്ങളില്‍ കാഴ്‌ചക്കുലകളുമായെത്തി.

കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ കേരളത്തില്‍ കൊണ്ടുവന്ന 'തിരുകേശ'ത്തെച്ചൊല്ലി വിവാദമുണ്ടായപ്പോള്‍ അതിനെ 'ബോഡി വേസ്‌റ്റ്' എന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പരിഹസിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കളാണ്‌ സംസ്‌ഥാനത്ത്‌ പലയിടത്തും കാന്തപുരത്തിന്റെ കേരളയാത്രയില്‍ കൂട്ടുചേര്‍ന്നത്‌.

അഞ്ചാം മന്ത്രിക്കാലത്തു കണ്ടതുപോലെ ഏറ്റവും മോശമായ സംഭവം അരങ്ങേറിയത്‌ കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത്‌ മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നും അതിനുശേഷം സ്വാശ്രയ വിദ്യാഭ്യാസ പ്രശ്‌നത്തിലുമായിരുന്നു. അന്നുമുതല്‍ ഏറ്റവും തീവ്രമായ നിലപാടുകളിലാണ്‌ സാമുദായിക നേതൃത്വങ്ങള്‍ നിലകൊള്ളുന്നത്‌.

ആര്‍. സുരേഷ്‌

ജീവന്‍ മറ്റെങ്ങുമില്ല; പ്രപഞ്ചത്തില്‍ നമ്മള്‍ തനിയെ


ഭൂമിയില്‍ അല്ലാത്തെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവന്റെ തുടിപ്പുണ്ടോ? ശാസ്‌ത്രലോകത്തിന്റെ ഈ സംശയത്തിന്‌ ഇനിയും അറുതിയായിട്ടില്ല. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുവെന്ന സംശയത്തില്‍ അതു കണ്ടെത്താനുള്ള യത്നത്തിലാണു 'നാസ'യിലെ ശാസ്‌ത്രജ്‌ഞര്‍. എന്നാല്‍, ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്തും ജീവന്റെ അംശമില്ലെന്ന്‌ അമേരിക്കയിലെ പ്രിന്‍സ്‌റ്റണ്‍ സര്‍വകലാശാലയിലെ രണ്ടു ഗവേഷകര്‍ വ്യക്‌തമാക്കുന്നു. മറിച്ചുള്ളത്‌ 'പ്രതീക്ഷ' മാത്രമാണെന്നാണ്‌ ഇവരുടെ അഭിപ്രായം. സര്‍വകലാശാലയില്‍ അസ്‌ട്രോഫിസിക്‌സ് പ്രഫസറായ എഡ്‌വിന്‍ ടര്‍ണര്‍, ഗവേഷകനായ ഡേവിഡ്‌ സ്‌പീഗല്‍ എന്നിവരാണു ഭൂമിക്കപ്പുറം ജീവനില്ലെന്നു ചൂണ്ടിക്കാട്ടുന്നത്‌.

മറ്റു ഗ്രഹങ്ങളില്‍ ജീവന്‍ തെരയുന്നവര്‍ അവിടെ അതുണ്ടാകാനുള്ള സാധ്യതയ്‌ക്ക് ഉപോദ്‌ബലകമായ തെളിവുകളെക്കുറിച്ച്‌ പറയുന്നില്ലെന്ന്‌ ഇരുവരും അഭിപ്രായപ്പെടുന്നു.

ഭൂമി ഉണ്ടായി അധികകാലം കഴിയുംമുമ്പു ഭൂമിയില്‍ ജീവനും ഉണ്ടായി എന്നാണു ഫോസിലുകളെക്കുറിച്ചുള്ള പഠനം വ്യക്‌തമാക്കുന്നത്‌. എന്നാല്‍ ഈ പഠനങ്ങള്‍ മറ്റു ഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ചു പറയുന്നില്ലെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇവിടെ ജീവനുണ്ടായതു വ്യത്യസ്‌തമായ സാഹചര്യത്തിലാണെന്നും അതു മറ്റു ഗ്രഹങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

Saturday, April 28, 2012

മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു വിമര്‍ശനം

ഇറ്റാലിയന്‍ ചരക്കു കപ്പലിലെ നാവികരില്‍നിന്നു വെടിയേറ്റു രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ തൊഴിലാളികളുടെ ബന്ധുക്കള്‍ക്കു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
സായിപ്പിനെ കണ്ടപ്പോള്‍ ബന്ധുക്കള്‍ കവാത്തു മറന്നെന്നു ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അഭിപ്രായപ്പെട്ടു. സായിപ്പിന്‍റെ പണം കണ്ടപ്പോള്‍ എല്ലാം മറന്നെന്നു കോടതി.
നീണ്ടകര പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ കോണ്‍സുലേറ്റും പ്രതികളായ രണ്ടു നാവികരും കൊടുത്ത കേസില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കക്ഷി ചേര്‍ന്നിരുന്നു. ഏറെ വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് ഇരുവരെയും കക്ഷി ചേര്‍ത്തത്.
കോടതിയുടെ ഒട്ടേറെ സമയവും പാഴായി. ഒടുവില്‍ ഇറ്റലിക്കാരുടെ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ അനുമതി തേടിയപ്പോഴാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. വിലയേറിയ സമയം പാഴാക്കിയതിനു കോടതി ചെലവ് ചുമത്തേണ്ടിവരുമെന്നു നിരീക്ഷിച്ച കോടതി ക്രിമിനല്‍ കേസുകളില്‍ ഇത്തരം നിലപാട് ആവര്‍ത്തിക്കുന്നത് അനുവദിക്കാനാവില്ലെന്നും മുന്നറിയിപ്പു നല്‍കി.
കടലില്‍ കൊല്ലപ്പെട്ട ജലസ്റ്റിന്‍റെ ഭാര്യ ഡോറമ്മ, അജീഷ് പിങ്കുവിന്‍റെ സഹോദരിമാരായ അഗുന, അഭിനയ എന്നിവര്‍ ഇറ്റലിയുമായി നഷ്ടപരിഹാരം സംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരുന്നു. ഇതു പ്രകാരമാണ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍റെ കോടതിയില്‍ പരിഗണനയിലുണ്ടായിരുന്ന കേസില്‍ സമര്‍പ്പിക്കപ്പെട്ടിരുന്ന എതിര്‍ സത്യവാങ്മൂലം പിന്‍വലിക്കണെന്ന് ആവശ്യപ്പെട്ട് ഇരു കുടുംബങ്ങളും അനുമതി ഹര്‍ജി ഫയല്‍ ചെയ്തത്.മറ്റു ഹര്‍ജികള്‍ക്കൊപ്പം ഇതു പരിഗണിക്കുമെന്നു ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ അറിയിച്ചു.

റിസർവ് ബാങ്കിന്റെ പേരിലും തട്ടിപ്പ്


§æÎÏßÜßW ùߨVÕí ÌÞCßæa ºßÙíÈ¢
ùߨVÕí ÌÞCí ³Ëí §LcÏáæ¿ (¦VÌß°) ºßÙíÈÕᢠÌÞCí ·ÕVÃùáæ¿ çËÞçGÞÏᢠÉÄß‚ µJßÜâæ¿ Éâ ÄGßMßÈá dÖ΢. dÌßGà×í ØVAÞøßæa ³YèÜX çÜÞGùß ØNÞÈ¢ ¥¿ß‚Äßæa Äáµ èµÎÞxÕáÎÞÏß ÌtæMGÞÃí ¦VÌß°Ïáæ¿ ºßÙíÈÕᢠçÁÞ. Áß. ØáÌîùÞÕáÕßæa çËÞçGÞÏᢠÉÄß‚ §æÎÏßW ÉÜVAᢠÜÍ߂߸ßAáKÄí. ¥Fá Üf¢ ÉìIßæa çÜÞGùßÏßW Õß¼Ïßæ‚KᢠÉâ èµÎÞùáKÄßæa ȿɿߵZAÞÏß 18500 øâÉ ÈßÖíºßÄ ¥AìIßW ÈßçfÉßAÃæÎKᢠµÞWµÞ¼ßÏßW ÄÞÎØßAáK ÁÞX ÎÞÄcáÕßÈá ÜÍß‚ §æÎÏßÜßW '¦VÌß° ¦ÕÖcæM¿áKá. 

¦VÌß° §Üµíçd¿ÞÃßµí ÕßÈßÎÏ ÕßÍÞ·Jßæa çÉøßÜÞÃá µJí. ¦ÇßµÞøßµÄ ©ùMßAÞX ùߨVÕí ÌÞCí ·ÕVÃùᢠÏá®X æØdµGùß ¼ÈùW ÌÞX µß ÎâÃáÎÞÏß µÝßE ÈÕ¢ÌùßW È¿JßÏ ºV‚æÏ µáùß‚á¢ ÉøÞÎVÖßAáKá. ÕßçÆÖ øÞ¼cB{ßW æµGßAß¿AáK §LcAÞøáæ¿ Éâ èµÎÞùÞX ¥ÈáÎÄß ÈWµÃæÎKí ØáÌîùÞÕáÕᢠ¦ÕÖcæMGædÄ. ¥ÄÈáØøß‚ÞÃí ¨ µJí ¥ÏÏíAáKæÄKᢠ§æÎÏßW ÉùÏáKá.

dÌßGà×í çÜÞGùßÏ¿ßæ‚K çÉøßÜáU ÄGßMáµ{ßW ÉáÄáÎÏßæˆCßÜᢠ¦VÌß°Ïáæ¿ ºßÙíÈÕᢠ·ÕVÃùáæ¿ çËÞçGÞÏᢠÉÄß‚áU §æÎÏßÜßÜâæ¿ È¿JáK ÄGßMá ·ìøÕçÎùßÏÄÞÃí. ¦VÌß° Ïáæ¿ çÉøßÜáU µJá ÏÅÞVÅæÎKá ÕßÖbØß‚á ØÞÇÞøÃAÞV ÄGßMßÈí §øÏÞµÞÈáU ØÞÇcÄ µâ¿áÄÜÞÃí. èØÌV æØˆáµ{áæ¿ ØÙÞÏçJÞæ¿ ¥ÄßçÕ·¢ ÄGßMá Ø¢¸æJ É߿ߵâ¿ÞæÎCßÜᢠ¥ÇßµãÄV ¥ÄßÈá ÄÏÞùÞÕáK߈.

øÞ¼cÞLø Ø¢¸ÎÞÃá çÜÞGùßÏáæ¿ çÉøßW ÄGßMá È¿JáKæÄKá Äßøß‚ùßEßGáIí. ÕcÞ¼ ÕÞ·íÆÞÈB{ßW ÕàÃá ÜfBZ ÎÜÏÞ{ßµZ ©ZæMæ¿ÏáUÕVAá È×í¿æMGßGáÎáIí. ®KÞW, §Jø¢ ÄGßMßæÈ dÉÄßçøÞÇßAÞX çµdwêØ¢ØíÅÞÈ ØVAÞøáµZAá µÝßÏáK߈. ºßÜ §æÎÏßÜáµ{ßÜâæ¿ ÕcµíÄß ÕßÕøB{ᢠ¦øÞÏÞùáIí. ¨ ÕßÕøB{ßÜâæ¿ æÕÌíèØxáµ{ᢠ§êæÎÏßÜáµ{ᢠÆáøáÉçÏÞ·¢ 溇ÞÈáU ØÞÇcÄÏᢠµâ¿áÄÜÞÃí.

സൗദിയില്‍ 'ഒട്ടകജീവിതം' നയിച്ച മലയാളികളെ രക്ഷപ്പെടുത്തി


സൗദിയിലെ ഹായിലില്‍ ഒട്ടക പന്തയം നടക്കുന്നിടത്ത്‌ ഒട്ടകങ്ങളെ പരിചരിക്കുന്നതിനും തൊഴിലാളികള്‍ക്കു ഭക്ഷണം പാകം ചെയ്‌തു നല്‍കുന്നതിനുമായി നിയോഗിച്ച രണ്ടു മലയാളികളെ കഴിഞ്ഞദിവസം സൗദി പോലീസ്‌ രക്ഷപ്പെടുത്തി.

കൊല്ലം തേവലക്കര സ്വദേശി ബഷീര്‍കുട്ടി (52), മൈനാഗപ്പള്ളി സ്വദേശി ഷാജി (28) എന്നിവരെയാണു സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നു പോലീസ്‌ മോചിപ്പിച്ചത്‌.

2009 ഡിസംബറില്‍ സ്‌കൂള്‍ കാന്റീനിലേക്കെന്നു പറഞ്ഞാണു ബഷീറുകുട്ടിക്ക്‌ ഏജന്റ്‌ വിസ നല്‍കിയത്‌. ഷാജി കഴിഞ്ഞവര്‍ഷമാണ്‌ ഇവിടെ എത്തിയത്‌. സ്വകാര്യവ്യക്‌തിയുടെ വിസയില്‍ എത്തിയ ഇവരെ ഒട്ടകങ്ങളെ മേയിക്കാനായി മരുഭൂമിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന്‌ ഒട്ടക പന്തയ സ്‌ഥലത്തെ തൊഴിലാളികള്‍ക്കു വെച്ചുവിളമ്പാനായി നിയോഗിച്ചു. 1000 റിയാല്‍ ശമ്പളവ്യവസ്‌ഥയില്‍ ജോലി നോക്കുന്ന ബഷീറിനു മൂന്നുവര്‍ഷത്തില്‍ 17 മാസത്തെ ശമ്പളമേ ലഭിച്ചിട്ടുള്ളൂ. ഷാജിക്ക്‌ നാലുമാസത്തെ ശമ്പളവും. ശമ്പളം ആവശ്യപ്പെട്ടാല്‍ സ്‌പോണ്‍സറുടെ മകന്റെ വക ശാരീരിക പീഡനമായിരുന്നു മറുപടി. ഒരിക്കല്‍ മുടി വെട്ടിക്കാന്‍ പോകാന്‍ അനുവാദം ചോദിച്ച ബഷീറിന്റെ മുടിക്ക്‌ സ്‌പോണ്‍സര്‍ തീ കൊളുത്തി. കത്രിക കൊണ്ടു കുത്തി പരുക്കേല്‍പ്പിച്ചു. അന്നു തലയ്‌ക്കു ഗുരുതരമായി പൊള്ളലേറ്റിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മാതാവു മരിച്ച വിവരം അറിഞ്ഞെങ്കിലും നാട്ടില്‍ പോകാന്‍ ബഷീറിനെ സ്‌പോണ്‍സര്‍ അനുവദിച്ചില്ല.

ബഷീറുകുട്ടിയുടെ ഭാര്യ അര്‍ബുദത്തിനു ചികിത്സയിലാണ്‌. 45,000 രൂപയോളം പ്രതിമാസം ചികിത്സയ്‌ക്കായി ചെലവുണ്ട്‌. ചികിത്സയ്‌ക്കുള്ള പണത്തിനും മൂത്ത മകളുടെ വിവാഹം വരുത്തിവച്ച ബാധ്യകള്‍ തീര്‍ക്കാനുമാണു സൗദിയില്‍ എത്തിയത്‌. നാട്ടില്‍ വാടക വീട്ടിലാണ്‌ താമസം. ബഷീറിന്റെ ഒരു മകന്‍ പഠിക്കുന്നുണ്ട്‌. മറ്റൊരു മകന്‍ സൗദിയിലെ ഖസീമില്‍ പച്ചക്കറി തോട്ടത്തില്‍ ജോലി ചെയ്യുന്നു.

ഒട്ടകത്തിന്റെ പരിചരണത്തോടൊപ്പം സ്‌പോണ്‍സറുടെ വീട്ടിലെ ജോലികള്‍ കൂടി ഷാജിക്കു ചെയ്യേണ്ടതായി വന്നു. എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ മര്‍ദനമായിരുന്നു ഫലം. മൊബൈല്‍ ഫോണ്‍ സ്‌പോണ്‍സര്‍ പിടിച്ചുവാങ്ങിയതോടെ പുറംലോകവുമായുള്ള ബന്ധവും നിലച്ചു. ഭാര്യയും മാതാപിതാക്കളും രണ്ട്‌ ആണ്‍മക്കളും അടങ്ങുന്ന ഷാജിയുടെ കുടുംബവും വാടകവീട്ടിലാണു താമസം.

ഇരുവരുടെയും പരാതികള്‍ നോര്‍ക്കയ്‌ക്ക് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരെ സമീപിച്ചതോടെയാണു പ്രശ്‌നത്തില്‍ കാര്യമായ ഇടപെടലുകള്‍ ഉണ്ടായത്‌. കേസില്‍ ഇടപെടാന്‍ ഇന്ത്യന്‍ എംബസി നല്‍കിയ അധികാരപത്രവുമായി ഹായില്‍ പോലീസ്‌ സ്‌റ്റേഷനില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പരാതി നല്‍കി. പിന്നീടു വിദേശകാര്യ മന്ത്രാലയം വഴിയും പരാതി നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തിലാണു തൊഴിലാളികള്‍ താമസിക്കുന്ന സ്‌ഥലത്ത്‌ എത്തിയ പോലീസ്‌ ബഷീറുകുട്ടിയേയും ഷാജിയേയും മോചിപ്പിച്ചത്‌.

ഇവരുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ സ്‌പോണ്‍സറെ അറസ്‌റ്റ് ചെയ്‌തു.

നല്‍കാനുള്ള മുഴുവന്‍ ശമ്പള കുടിശികയും 29-നു നല്‍കാമെന്നും നാട്ടിലേക്കു പോകാനുള്ള യാത്രാരേഖകള്‍ ഉടന്‍ ശരിയാക്കി സ്‌റ്റേഷനില്‍ എത്തിക്കാമെന്നുമുള്ള വ്യവസ്‌ഥയില്‍ സ്‌പോണ്‍സറെ വിട്ടയച്ചു. ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബഷീറിനും ഷാജിക്കും നാട്ടിലേക്കു പോകാനാകുമെന്ന്‌ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ 'മംഗളത്തോടു' പറഞ്ഞു.

ബഷീര്‍ ഫികോ, റൗഫ്‌ വളകോട്‌, അസ്‌കര്‍ അബ്‌ദുല്ല നാറത്ത്‌, സത്താര്‍കുഞ്ഞ്‌, കായംകുളം അബ്‌ദുല്‍ ജബ്ബാര്‍ എന്നിവരുടെ ഇടപെടലാണ്‌ ഇവരുടെ മോചനത്തിനു വഴിയൊരുക്കിയത്‌. പെരിയസ്വാമിക്കും മുംതാസ്‌ ബീഗത്തിനുംപുറകെ ദുരിതജീവിതം നയിച്ചിരുന്ന രണ്ടു മലയാളികളെ കൂടിയാണു സൗദി പോലീസ്‌ മോചിപ്പിച്ചത്‌.

Friday, April 27, 2012

ചൈനയിലെ മുന്‍ നേതാവ് പ്രസിഡന്‍റിന്റെ ടെലഫോണ്‍ ചോര്‍ത്തി


കമ്യൂണിസ്റ്റ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍നിന്ന് പുറത്താക്കപ്പെട്ട ബോ സിലായി ചൈനീസ് പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ളവരുടെ ടെലഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിരുന്നതായി റിപ്പോര്‍ട്ട്. സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതിനുള്ള ശ്യംഖല (വയര്‍ ടേപ്പിങ് നെറ്റ് വര്‍ക്ക്) കളും ബോ സിലായിക്കുണ്ടായിരുന്നതായും ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. ചോങ്ക്വിങ് മേഖലയില്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് മറ്റു 12-ഓളം പേരുമായി ചേര്‍ന്ന് ബോ സിലായി ഇത്തരം ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 

ചൈനീസ് പ്രസിഡന്‍റ് ഹുജിന്താവോയുടെ ടെലഫോണ്‍ സംഭാഷണം മിക്കപ്പോഴും ബോയുടെ ആള്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചോങ്ക്വിങ്ങില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പ്രചാരണത്തോടനുബന്ധിച്ചാണ് വയര്‍ ടേപ്പിങ് നെറ്റ് വര്‍ക്കും ആരംഭിച്ചത്. പാര്‍ട്ടിയില്‍ ബോയുടെ സ്ഥാനം നഷ്ടപ്പെടുന്നതിന് കാരണക്കാരനായ പോലീസ് മേധാവി വാങ് ലിജുന്‍ ആയിരുന്നു ഇത് ആദ്യം നിയന്ത്രിച്ചിരുന്നത്. ഇത് പിന്നീട് ബോ തന്റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. 
ഹു ജിന്താവോയും ചോങ്ക്വിങ് സന്ദര്‍ശിക്കുകയായിരുന്ന മന്ത്രി മാ വെന്നുമായുള്ള സംഭാഷണം ബോ ചോര്‍ത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരമായ അച്ചടക്കലംഘനത്തിന്റെ പേരില്‍ ബോയെ പുറത്താക്കിയ ചൈനീസ് അധികൃതര്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണവും നടത്തിവരികയാണ്. ബോയുടെ ഭാര്യ ഗു കൈലായിയെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ബ്രിട്ടീഷ് ബിസിനസ്സുകാരന്‍ നീല്‍ ഹേവുഡ് കൊല്ലപ്പെട്ട കേസിലാണ് ഗു കൈലായി ഉള്‍പ്പെട്ടിരിക്കുന്നത്.

ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരന്‍


ആയുധ അഴിമതിക്കേസില്‍ ബി.ജെ.പി മുന്‍ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ദ്വാരകയിലെ കോടതി കണ്ടെത്തി. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. ആയുധങ്ങള്‍ വാങ്ങുന്നതിന് കമ്മീഷനായി ഒരു ലക്ഷം രൂപ ബംഗാരു ലക്ഷ്മണ്‍ കൈപ്പറ്റുന്നതായി തെഹല്‍ക പുറത്തുകൊണ്ടുവന്ന ഒളികാമറ ദൃശ്യങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2001 മാര്‍ച്ച് 13 നാണ് തെഹല്‍ക ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

ആയുധവ്യാപാരികളുടെ ഇടനിലക്കാര്‍ എന്ന വ്യാജേനയാണ് തെഹല്‍കയിലെ മാധ്യമപ്രവര്‍ത്തകര്‍ ബംഗാരു ലക്ഷ്മണെ സമീപിച്ചത്. 2000 ഡിസംബര്‍ 23 നും 2001 ജനവരി ഏഴിനുമടിയില്‍ എട്ട് തവണ തെഹല്‍ക സംഘം ബംഗാരു ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തിയതായി സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. 

അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നീണ്ട 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപനമുണ്ടായത്. ഡല്‍ഹി ദ്വാരകയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കന്‍വല്‍ജീത് അറോറയാണ് വിധി പ്രഖ്യാപിച്ചത്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിചാരണ വേളയില്‍ ബംഗാരുവിന്റെ സെക്രട്ടറിയായിരുന്ന സത്യമൂര്‍ത്തി മാപ്പ് സാക്ഷിയായി മാറിയിരുന്നു.

സംഭവം വിവാദമായതോടെ ബംഗാരു ലക്ഷ്മണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്നു. പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ സ്ഥാനനഷ്ടത്തിനും ഈ വിവാദം ഇടയാക്കി.

Thursday, April 26, 2012

മല്ലികയ്ക്ക് കാര്‍ വില്‍ക്കില്ലെന്ന് റോള്‍സ് റോയ്സ


പണമുണ്ടെങ്കില്‍ കാര്‍ വാങ്ങാം എന്നാണ് നമ്മുടെയൊക്കെ ധാരണ. മല്ലികാ ഷെരാവത്തിന്‍റെ ധാരണയും ഇതു തന്നെയായിരുന്നു. ഇങ്ങനെ എന്തെല്ലാം തെറ്റിദ്ധാരണകളുടെ പുറത്താണ് നമ്മുടെ ജീവിതം മുന്നോട്ടു പോകുന്നതെന്ന് മല്ലികയുടെ അനുഭവം നമുക്ക് വ്യക്തമാക്കിത്തരും.


റോള്‍സ് റോയ്സ് കാര്‍ വാങ്ങാന്‍ പോയപ്പോളാണ് മല്ലികാ ഷെരാവത്ത് തന്‍റെ ബാഗിലെ പണത്തിന് മൂല്യം കുറവാണെന്ന് തിരിച്ചറിഞ്ഞത്. വളരെ ആഹ്ലാദത്തോടെയാണ് മല്ലിക ഷോറൂമിലേക്ക് നടന്നു കയറിയത്. ഇത്തരം കാര്യങ്ങള്‍ നേരിട്ട് സംസാരിക്കാനാണ് മല്ലികയ്ക്ക് ഇഷ്ടം. കൊല്ലുന്ന സൗന്ദര്യവുമായി തന്‍റെ മുമ്പിലിരിക്കുന്ന മല്ലികാ ഷെരാവത്തിന്‍റെ മുഖത്തു നോക്കി ഷോറൂം മാനേജര്‍ മുഖത്തടിക്കുന്ന ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു: "ക്ഷമിക്കണം മല്ലിക, നിങ്ങള്‍ക്ക് കാര്‍ വില്‍ക്കുവാന്‍ ഞങ്ങള്‍ ആലോചിക്കുന്നില്ല!". ഞാന്‍ ഞെട്ടി. നിങ്ങള്‍ ഞെട്ടിയോ?

അതാണ് റോള്‍സ് റോയ്സ്. പണമുള്ള എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ പറ്റിയ ഒരു ബ്രാന്‍ഡ് നാമമല്ല അത്. വാങ്ങുന്നയാളുടെ കുടുംബ ചരിത്രം മുഴുവന്‍ പഠിച്ച്. അയാളുടെ ഇപ്പോഴത്തെ സാമൂഹിക നിലവാരം മനസ്സിലാക്കിയാണ് റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ അയാള്‍ യോഗ്യനാണോ എന്ന് കമ്പനി തീരുമാനിക്കുക. ഇനി നിങ്ങള്‍ക്ക് ചുറ്റുപാടും ഒന്നു കണ്ണോടിക്കാം. റോള്‍സ് റോയ്സ് സ്വന്തമാക്കാന്‍ ആഗ്രഹിച്ച് മറ്റു പല കാറുകളിലേക്കും പോയ പലരെയും നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും. മല്ലികയ്ക്ക് കിട്ടിയ അതേ മറുപടി അവര്‍ക്കും കിട്ടിക്കാണും. അവരുടെ മുഖം അപ്പോള്‍ എങ്ങനെയായിരിക്കും എന്ന് ഭാവന ചെയ്യുക.

മല്ലികാ ഷെരാവത്തിന് ഇന്ത്യയിലുള്ളത് ഒരു സെക്സി ഇമേജാണ്. ഇത്തരമൊരാള്‍ക്ക് കാര്‍ വിറ്റാല്‍ അത് കമ്പനിയുടെ ഇമേജിനെയും ബാധിക്കും എന്നാണ് റോള്‍സ് റോയ്സ് തിയറി. അതേസമയം സഞ്ജയ് ദത്ത് തന്‍റെ ഭാര്യക്ക് റോള്‍സ് റോയ്സ് വാങ്ങി സമ്മാനിച്ചിട്ടുണ്ട്. മുംബൈ സ്ഫോടനക്കേസിലുള്‍പ്പെടെ ഉള്‍പ്പെട്ട് വിചാരണ ചെയ്യപ്പെട്ടയാളല്ലെ സഞ്ജയ് ദത്ത് എന്ന് ചോദിച്ചിട്ടു കാര്യമില്ല. റോള്‍സ് റോയ്സ് വരുന്നത് ആ പഴയ കൊളോണിയല്‍ ബ്രിട്ടനില്‍ നിന്നാണ്.

സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ പറയുന്നു, ഗ്രാന്‍റ്‌മാസ്റ്റര്‍ ഒന്നാന്തരം ചിത്രം!



സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ സിനിമ കണ്ട ശേഷം യു ടി വി മോഷന്‍ പിക്ചേഴ്സിന്‍റെ ധനഞ്ജയനെയും സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെയും അഭിനന്ദിച്ചു. വളരെക്കാലത്തിന് ശേഷം ഒരു മികച്ച ചിത്രം കണ്ടതായാണ് റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസര്‍ ബി ഉണ്ണികൃഷ്ണനോട് പറഞ്ഞത്.
വളരെ ഇമോഷണലായ, പിടിച്ചിരുത്തുന്ന ഒരു എന്‍റര്‍ടെയ്‌നറാണ് ഗ്രാന്‍റ്മാസ്റ്റര്‍ എന്നാണ് ബോര്‍ഡ് അംഗങ്ങള്‍ ഏകസ്വരത്തില്‍ പറഞ്ഞതത്രെ. കേരളത്തില്‍ മാക്സ്‌ലാബും കേരളത്തിന് പുറത്ത് യു ടി വി മോഷന്‍ പിക്ചേഴ്സുമാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
മോഹന്‍ലാല്‍ ചന്ദ്രശേഖരന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ഗ്രാന്‍റ്‌മാസ്റ്ററില്‍ അവതരിപ്പിക്കുന്നത്. പ്രിയാമണിയാണ് നായിക. മോഹന്‍ലാലിന്‍റെ സഹപ്രവര്‍ത്തകനായ പൊലീസ് ഉദ്യോഗസ്ഥനായി നരേന്‍ വരുന്നു. അനൂപ് മേനോന്‍, ജഗതി, റോമ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദീപക് ദേവാണ് സംഗീതം.

മായാമോഹിനി: സാറ്റലൈറ്റ് റൈറ്റ് 3.2 കോടി, 14 ദിവസം കൊണ്ട് 14 കോടി!


‘മായാമോഹിനി’ സംവിധാനം ചെയ്തത് ജോസ് തോമസാണ്. അദ്ദേഹത്തിന്‍റെ കരിയര്‍ ഗ്രാഫ് പരിശോധിച്ചാല്‍ അത്ര വലിയ ഹിറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് മനസിലാകും. മാട്ടുപ്പെട്ടി മച്ചാന്‍, ഉദയപുരം സുല്‍ത്താന്‍, സുന്ദരപുരുഷന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ വിജയചിത്രങ്ങള്‍. എന്നാല്‍ മായാമോഹിനി അദ്ദേഹത്തിന്‍റെ കരിയര്‍ഗ്രാഫ് മാറ്റിയെഴുതുകയാണ്. മായാമോഹിനി മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറുന്നു.

14 ദിവസം കൊണ്ട് ‘മായാമോഹിനി’യുടെ തിയേറ്റര്‍ കളക്ഷന്‍ 14 കോടി രൂപയാണ്. ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് വിറ്റത് 3.2 കോടി രൂപയ്ക്ക്. സമീപ വര്‍ഷങ്ങളില്‍ ഇത്രയും വലിയ ബിസിനസ് നടന്ന ഒരു ചിത്രം മലയാളത്തിലുണ്ടായിട്ടില്ല. ഓരോ ദിവസവും 40 ലക്ഷം രൂപ വരെ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ നേടിയ സിനിമ ഏവര്‍ക്കും അത്ഭുതം സമ്മാനിച്ചു.

സ്ത്രീ പ്രേക്ഷകരുടെ പിന്തുണ ഇത്രയധികം ലഭിച്ച ഒരു മലയാള ചിത്രം അടുത്തെങ്ങുമുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെയാണ് ആദ്യ നാലു ദിവസം കൊണ്ട്‌ 6.12 കോടി രൂപ കളക്ഷന്‍ നേടി മായാമോഹിനി റെക്കോര്‍ഡിട്ടത്. ദിലീപിന്‍റെ മോഹിനിവേഷം കാണാനുള്ള സ്ത്രീപ്രേക്ഷകരുടെ തിരക്കാണ് ചിത്രത്തെ മെഗാഹിറ്റാക്കി മാറ്റിയത്.

വെറും 4.5 കോടി രൂപയാണ് മായാമോഹിനിയുടെ നിര്‍മ്മാണച്ചെലവ്. ഇതിന്‍റെ എത്രയോ മടങ്ങ് ലാഭം ഇപ്പോള്‍ തന്നെ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചുകഴിഞ്ഞു. മലയാള സിനിമ കണ്ട ഏറ്റവും വലിയ ഇനിഷ്യല്‍ കളക്ഷനാണ് മായാമോഹിനിക്ക് ലഭിച്ചത്. 

ട്വന്‍റി20 എന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയാണ് ഇതിനുമുമ്പ് ഇതേ രീതിയില്‍ കളക്ഷന്‍ നേടിയത്. ആ സിനിമ നിര്‍മ്മിച്ചത് ദിലീപ് ആയിരുന്നു എങ്കില്‍ മായാമോഹിനി നിര്‍മ്മിച്ചത് ദിലീപിന്‍റെ ഭാര്യാസഹോദരന്‍ മധുവാര്യരാണ്. ഈ രണ്ട് സിനിമകള്‍ക്കും തിരക്കഥയെഴുതിയത് ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമാണ്. വന്‍ ഹിറ്റുകളുടെ തമ്പുരാക്കന്‍‌മാരായി സിബിയും ഉദയനും കളി തുടരുകയാണ്.

ക്വത്‌റോച്ചിയെ രക്ഷിക്കാനുള്ള നീക്കം രാജീവ് തടഞ്ഞില്ലെന്ന്‌


ബൊഫോഴ്‌സ് ഇടപാടില്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി കൈക്കൂലി വാങ്ങിയതായി തെളിവില്ലെന്ന് സ്വീഡനിലെ മുന്‍ പോലീസ് മേധാവി സ്റ്റെന്‍ ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു. അതേസമയം, കോഴക്കേസില്‍നിന്ന് ഇടനിലക്കാരന്‍ ഒട്ടാവിയോ ക്വത്‌റോച്ചിയെ രക്ഷിക്കാനുള്ള നീക്കം തടയാന്‍ രാജീവ്ഗാന്ധി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. ബൊഫോഴ്‌സ് ഇടപാടിലെ ക്രമക്കേടുകള്‍ വെളിച്ചത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ചിത്രാ സുബ്രഹ്മണ്യന് കഴിഞ്ഞദിവസം നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

എ.ഇ. സര്‍വീസസ് എന്ന കമ്പനിവഴി ക്വത്‌റോച്ചിയുടെ അക്കൗണ്ടിലേക്ക് കോഴപ്പണം എത്തിയിരുന്നു. സ്വീഡനിലെയോ സ്വിറ്റ്‌സര്‍ലന്‍ഡിലെയോ അധികൃതര്‍ ക്വത്‌റോച്ചിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിച്ചിരുന്നില്ല. ബോളിവുഡ് താരം അമിതാഭ് ബച്ചനെ ബൊഫോഴ്‌സ് കേസില്‍ തെറ്റായി വലിച്ചിഴയ്ക്കുകയായിരുന്നു. ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ 1990ല്‍ സ്വീഡനിലേക്ക് നടത്തിയ യാത്രയിലാണ് ബച്ചന്റെ പേര് പരാമര്‍ശിച്ചത്.

ബൊഫോഴ്‌സ് ഇടപാടിലെ അന്വേഷണം ഇന്ത്യയിലേക്ക് നീങ്ങിയതെങ്ങനെയെന്ന് ലിന്‍ഡ്‌സ്‌ട്രോം വ്യക്തമാക്കുന്നുണ്ട്. തികച്ചും യാദൃച്ഛികമായിരുന്നു അത്. ബൊഫോഴ്‌സിന്റെയും അവരുടെ ഉദ്യോഗസ്ഥരുടെയും സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സ്വിസ് ബാങ്കുകളിലേക്കുള്ള ഒരുകൂട്ടം രേഖകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഗുണഭോക്താവിന്റെ പേര് വെളിപ്പെടുത്തരുതെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള രേഖകളായിരുന്നു അത്. 

പണമിടപാട് നിയമാനുസൃതമാണെങ്കില്‍ പേര് വെളിപ്പെടുത്തുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ ബൊഫോഴ്‌സിന് മറുപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്ത്യയിലേക്ക് നയിക്കുന്ന കൂടുതല്‍ക്കൂടുതല്‍ രേഖകള്‍ കണ്ടെത്തിയതായി ലിന്‍ഡ്‌സ്‌ട്രോം പറഞ്ഞു.
ബൊഫോഴ്‌സ് ഇടപാട് മാധ്യമങ്ങളിലൂടെ വന്നതിന്റെ 25-ാം വാര്‍ഷികമാണിപ്പോള്‍. 

നല്ല സമയമാണിതെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നതെന്നും ലിന്‍ഡ്‌സ്‌ട്രോം പറയുന്നു. അതിനിടെ ബൊഫോഴ്‌സ് കേസ് അടഞ്ഞ അധ്യായമാണെന്നും അത് ഇനി ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നും കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. രാജീവ്ഗാന്ധിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നവര്‍ മാപ്പുപറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

എന്നാല്‍ ക്വത്‌റോച്ചിയെ രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ സംരക്ഷിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു. 1986-ല്‍ സ്വിസ് ആയുധക്കമ്പനിയായ ബൊഫോഴ്‌സിന്റെ തോക്കുകള്‍ വാങ്ങാനുള്ള കരാറുണ്ടാക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്നായിരുന്നു ആരോപണം.

നമുക്കും വേണം കോടിമാപ്പ് നിയമം


ഇറ്റലിക്കെതിരെയും അവരുടെ ചോരക്കൊതിയന്‍മാരുമായ നാവികരെയും നാടുനീളെ തെറിപഞ്ഞു നടന്നവര്‍ ഒന്നിരുട്ടി വെളുത്തപ്പോള്‍ മണ്ടന്‍മാരായത്രേ... കോടി ഭഗവതിയാണ് ഈ അദ്ഭുതം കാണിച്ചത്.!!. ഭഗവതി ഇടപെട്ടതോടെ നോട്ടിക്കല്‍ മൈലും അന്താരാഷ്ട്ര അതിര്‍ത്തിയുമെല്ലാം വെള്ളത്തില്‍ വരച്ച വര കണക്കായി. 10 നോട്ടിയ്ക്കല്‍ മൈലിന്റെ കണക്കുപറഞ്ഞവര്‍ ഇറ്റലിക്കാര്‍ പറഞ്ഞ 33 നോട്ടിക്കല്‍ മൈലിന്റെ കണക്കില്‍ ഒപ്പുവെച്ചുവെന്നാണ് ഇപ്പോ കേള്‍ക്കുന്നത്. 

മാപ്പ് കൊടുക്കുക മാത്രമല്ല, ചപ്പാത്തിയും പരിപ്പുകറിയും അകത്താക്കി ബുദ്ധിമുട്ടുന്ന പാവം നാവികര്‍ പ്രയാസങ്ങളൊക്കെ നീങ്ങി ബന്ധുക്കളോടൊത്തു ചേരട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്‌തു. പണത്തിന് മേല്‍ കാക്കയോ പരുന്തോ ഒന്നും പറക്കില്ലെന്ന് കാരണവന്മാര്‍ പറഞ്ഞത് ഇതുകൊണ്ടൊക്കെയാണ്. മരിച്ചവരുടെ ബന്ധുക്കളെങ്കിലും രക്ഷപ്പെടട്ടേയെന്ന് കരുതി ഈ ചോരപ്പണത്തെ അനുകൂലിയ്ക്കുന്നവരും ഈ നാട്ടിലുണ്ട്.

കണക്കുപറഞ്ഞ് കാശുവാങ്ങി ദൈവനാമത്തില്‍ മാപ്പുകൊടുത്തതു കൊണ്ടുമാത്രം കേസ് തീരുമോയെന്ന് കണ്ടറിയാണം. കാരണം കേസുവാദിയ്ക്കുന്നത് സര്‍ക്കാരാണ്. മാത്രമല്ല, ഇതൊരു ക്രിമിനല്‍ കേസും. എന്നാല്‍ കേസില്‍ തുടര്‍ന്നു താല്‍പര്യം കാണിക്കുന്നതില്‍ നിന്ന്‌, കുറ്റവാളികള്‍ക്ക്‌ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന വാശി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉപേക്ഷിച്ചാല്‍ പ്രോസിക്യൂഷന്റെ കേസ് ഓട്ട വീണ ബോട്ട് പോലെയാവും. ഇനി ഇറ്റാലിയന്‍ നാവികരെ രക്ഷപ്പെടുത്താന്‍ വേണ്ടി നമ്മുടെ നിയമം വളഞ്ഞുകൊടുക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

എന്തായാലും ഇങ്ങനെയൊരു സെറ്റപ്പ് നമ്മുടെ രാജ്യത്ത് അധികം താമസിയാതെ വരുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം. ഏതേലും അണ്ടനെയും അടകോടനുയുമൊക്കെ സ്വര്‍ഗലോകത്തോട്ടുള്ള വഴി കാണിച്ചു കൊടുത്തുവെന്ന് വച്ച് രാജ്യത്തെ പാവപ്പെട്ട കോടീശ്വരന്മാര്‍ അഴിയെണ്ണണമെന്നുവെച്ചാല്‍ എന്തു കഷ്ടമാണ്.

ഒന്നോ രണ്ടോ കോടി കൊടുത്ത് രക്ഷപ്പെടാന്‍ പറ്റുമെങ്കില്‍ അവരെന്തിന് ഗോതമ്പുണ്ട തിന്നണം. ഇറ്റലിക്കാര്‍ക്ക് ഒരു നിയമവും പാവം ഇന്ത്യന്‍ കോടീശ്വരന് ഒരു നിയമവുമെന്നത് വകവെച്ചു കൊടുക്കാനാവുമോ?

ലോകത്തേറ്റവും കോടീശ്വരന്മാര്‍ വാഴുന്ന നാടെന്ന ബഹുമതിയിലേക്ക് വെച്ചടി വെച്ചടി കയറുകയാണ് നമ്മള്‍. ഇന്ദ്രപ്രസ്ഥത്തിലിരുന്ന് നമ്മെ ഭരിയ്ക്കുന്ന എംപിമാരും കോടി ഭഗവതിയുടെ അനുഗ്രഹം കിട്ടിയവര്‍. ഇവരൊത്തുപിടിച്ചാല്‍ കോടിമാപ്പ് നിയമം പുഷ്പം പോലെ പാസാക്കാം.

ടുജി: ചിദംബരത്തിന്റെ മകന്‍ നേട്ടമുണ്ടാക്കി



Kartik Chidambaramടുജി സ്‌പെക്ട്രം അഴിമതിയിലൂടെ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിക് ചിദംബരത്തിന് സാമ്പത്തികനേട്ടമുണ്ടായിട്ടുണ്ടെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

എയര്‍സെല്‍ ടെലി വെഞ്ച്വേഴ്‌സ് എന്ന സ്ഥാപനത്തില്‍ കാര്‍ത്തികിന്റെ കമ്പനിയായ അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനത്തിന് അഞ്ചുശതമാനം ഓഹരികളുണ്ട്. കാര്‍ത്തികിന് എയര്‍സെല്‍ വെഞ്ച്വറില്‍ അഞ്ചു ശതമാനം ഓഹരികള്‍ നല്‍കിയാല്‍ മാത്രമേ എയര്‍സെല്‍-മാക്‌സിസ് കരാറിന് ക്ലിയറന്‍സ് നല്‍കൂവെന്ന് ചിദംബരം ആവശ്യപ്പെട്ടതായി സ്വാമി കുറ്റപ്പെടുത്തുന്നു.

ടുജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള അന്വേഷണം ദയാനിധി മാരനെയും സഹോദരനെയും ചുറ്റിപ്പറ്റി മാത്രമായിരിക്കരുത്. കാര്‍ത്തികിനെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം. അഴിമതിയില്‍ ചിദംബരത്തിനുള്ള പങ്ക് അന്വേഷിക്കാന്‍ കേന്ദ്രം തയ്യാറാവണം. ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് ചിദംബരം എത്രയും വേഗം രാജിവെയ്‌ക്കേണ്ടതുണ്ട്.

ജയിലില്‍ പക്രുവെത്തി; സുഹൃത്തിനെ കണ്ട് ഞെട്ടി


സെന്‍ട്രല്‍ ജയിലിലേക്ക് അതിഥിയായി കടന്നെത്തിയ സിനിമാ നടന്‍ അജയന്‍ എന്ന ഗിന്നസ് പക്രുവിനെ കാത്തിരുന്നത് അപ്രതീക്ഷിത അന്തേവാസി. ഹിറ്റ് ചിത്രമായ 'മീശമാധവ'നിലെ ' മീശക്കാരന്‍ മാധവന് ദോശ തിന്നാനാനാശ ' എന്ന ഗാനരംഗത്ത് തന്നോടൊപ്പം ആടിപ്പാടിയ രാജേഷ് തടവുപുള്ളിയായി മുന്നിലെത്തിയപ്പോള്‍ ഞെട്ടലും ഒപ്പം വേദനയുമാണ് അജയന് സമ്മാനിച്ചത്. 

തടവുകാരുടെ മക്കള്‍ക്കുള്ള ധനസഹായവിതരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യാനാണ് അജയന്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിയത്. വേദിയായ ജയില്‍ ഓഡിറ്റോറിയത്തിലേക്ക് കടക്കുമ്പോള്‍ വാതില്‍ക്കല്‍ത്തന്നെ രാജേഷുണ്ടായിരുന്നു. ഏതാനും രംഗങ്ങള്‍മാത്രമാണ് ഒരുമിച്ച് അഭിനയിച്ചതെങ്കിലും മറക്കാത്ത ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ചാണ് രാജേഷ് സിനിമാസെറ്റില്‍ നിന്നും മടങ്ങിയത്.

'മീശമാധവ'ന്റെ ഷൂട്ടിങ് കാണാനെത്തിയ രാജേഷിനെ ഗാനരംഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സംവിധായകന്‍ ലാല്‍ജോസാണ്, രാജേഷിന്റെ പ്രതിഭയെ തിരിച്ചറിഞ്ഞത്. സിനിമാരംഗത്ത് നിരവധി സാധ്യതകളുള്ള ചെറുപ്പക്കാരനെന്ന് പലരും വാഴ്ത്തിയ രാജേഷിനെ ഒരു തടവുപുള്ളിയായി കാണേണ്ടിവന്നത് വേദനിപ്പിക്കുന്ന അനുഭവമാണെന്ന് അജയന്‍ പറഞ്ഞു.

പാലക്കാട് സ്വദേശിയായ രാജേഷ് കൊലക്കേസ് പ്രതിയാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന രാജേഷിനെ ചപ്പാത്തി നിര്‍മ്മാണത്തിന് സഹായിക്കാനാണ് പൂജപ്പുര ജയിലിലേക്ക് മാറ്റിയത്. ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടമായ രാജേഷിന്റെ മോഹം സിനിമാലോകമായിരുന്നു.

സെന്‍ട്രല്‍ ജയിലിലെ 45 അന്തേവാസികളുടെ 79 കുട്ടികള്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. തടവുപുള്ളികളുടെ മക്കളുടെ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, സ്‌കൂള്‍ഫീസ് എന്നിവയ്ക്കായി സാമൂഹികക്ഷേമവകുപ്പാണ് ഈ തുക അനുവദിച്ചത്. 5,58,000 രൂപ ചടങ്ങില്‍ വിതരണം ചെയ്തു. പത്താംക്ലാസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരുവര്‍ഷത്തേക്ക് 6,000 രൂപയും പ്ലസ് വണ്ണിന് മുകളിലുള്ളവര്‍ക്ക് 12,000 രൂപയും നല്‍കും. തടവുകാരുടെ കുടുംബമേളയും ഇതോടൊപ്പം നടന്നു. കുടുംബാംഗങ്ങളോടൊപ്പം തടവുകാര്‍ക്ക് സദ്യയുണ്ണാനുള്ള അവസരവും ഒരുക്കി. ഏഴാം വയസ്സില്‍ ഫയര്‍എസ്‌കേപ്പിലൂടെ ശ്രദ്ധേയയായ അമ്മു അവതരിപ്പിച്ച ജാലവിദ്യയും അരങ്ങേറി.

Wednesday, April 25, 2012

സുരേഷ് ഗോപിയുടെ മസിലുപിടുത്തം;കോടീശ്വരന്‍ വീഴുന്നു


Suresh Gopi
മലയാള ചാനല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗെയിം ഷോയെന്ന പരസ്യവാചകവുമായി ആഘോഷമായി തുടങ്ങിയ കോടീശ്വരന്‍ റേറ്റിങില്‍ താഴോട്ടെന്ന് റിപ്പോര്‍ട്ടുകള്‍. പരിപാടിയുടെ അവതാരകനായ സുരേഷ് ഗോപിയുടെ പ്രകടനം തൃപ്തികരമല്ലാത്തതാണ് പരിപാടിയ്ക്ക് തിരിച്ചടിയാവുന്നതെന്നും അണിയറസംസാരമുണ്ട്.

സിനിമയിലേപ്പോലെ മസിലുവിടാതെ ഡയലോഗുകള്‍ കാച്ചിയുള്ള സുരേഷ് ഗോപിയുടെ അവതരണരീതി കുടുംബപ്രേക്ഷകരെ പരിപാടിയില്‍ നി്ന്ന് അകറ്റുന്നുവെന്നാണ് ആക്ഷേപം. നിങ്ങള്‍ക്കും കോടീശ്വരനാകാം എന്ന പേരില്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പരിപാടി റേറ്റിങില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.

പരിപാടി റേറ്റിംഗില്‍ ഏറെ പിന്നിലായ ഈ സന്ദര്‍ഭത്തില്‍ ഒരു വന്‍ താരത്തിന് ഒറ്റ ദിവസത്തെ ഷൂട്ടിന് ലക്ഷങ്ങള്‍ പ്രതിഫലം കൊടുക്കുന്നത് ചാനലിന് വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതായും അറിയുന്നു.

നേരത്തെ സിനിമാതാരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചയാളാണ് സുരേഷ് ഗോപി. കോടികള്‍ പ്രതിഫലം വാങ്ങുന്ന സിനിമാതാരങ്ങള്‍ ടിവി ചാനലുകളിലെ പരിപാടികളില്‍ പങ്കെടുക്കുന്നത് കുറയ്ക്കണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. താരങ്ങള്‍ സിനിമയോട് തന്നെയാണ് കൂറ് കാണിക്കേണ്ടത്. ചാനലുകളില്‍ താരങ്ങളുടെ സാന്നിധ്യം കുറയുന്നതോടെ പ്രേക്ഷകര്‍ തിയറ്ററുകളല്‍ തിരിച്ചെത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടയിരുന്നു

ടിവി പരിപാടികളുമായി സഹകരിക്കുന്ന താരങ്ങളെ വിലക്കണമെന്ന ഫിലിം ചേബറിന്റെ നിര്‍ദേശത്തെ പിന്തുണച്ചാണ് സുരേഷ് ഗോപി അന്ന് രംഗത്തെത്തിയത്. പ്രസ്താവനയ്‌ക്കെതിരെ നടന്‍ ജഗദീഷ് വിമര്‍ശനവുമായി രംഗത്തെത്തിയതും വന്‍വിവാദമായിരുന്നു.

ബോഫോഴ്‌സ്: ക്വത്‌റോച്ചിയെ രാജീവ്‌ഗാന്ധി സംരക്ഷിച്ചിരുന്നുവെന്ന്‌ വെളിപ്പെടുത്തല്‍


ബോഫോഴ്‌സ് കേസില്‍ കാല്‍ നൂറ്റാണ്ടിനു ശേഷം വീണ്ടും നിര്‍ണായക വെളിപ്പെടുത്തല്‍. രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇടനിലക്കാരനായിരുന്ന ഒക്‌ടാവിയ ക്വത്‌റോച്ചിയെ മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി സംരക്ഷിച്ചിരുന്നുവെന്ന്‌ സ്വീഡീഷ്‌ മുന്‍ പോലീസ്‌ തലവന്‍ സ്‌റ്റെന്‍ ലിന്‍ഡ്‌സ്ട്രോമിന്റെ വെളിപ്പെടുത്തല്‍. അതേസമയം, ഇടപാടില്‍ രാജീവ്‌ ഗാന്ധിയോ സ്വീഡീഷ്‌ മുന്‍ പ്രധാനമന്ത്രി ഒളോഫ്‌ പാമക്കോ കോഴ വാങ്ങിയിരുന്നതായി തെളിവില്ലെന്നും ഒരു ഡ്വീഡീഷ്‌ വെബ്‌സൈറ്റിന്‌ നല്‍കിയ അഭിമുഖത്തില്‍ ലിന്‍ഡ്‌സ്ട്രോം പറയുന്നു.

ഇടപാടില്‍ പ്രധാന പങ്കാളിയായ ക്വത്‌റോച്ചിക്കെതിരായ തെളിവുകള്‍ ശക്‌തമാണ്‌. എന്നാല്‍ സ്വീഡനിലോ സ്വിറ്റ്‌സര്‍ലണ്ടിലോ ക്വറ്ററോച്ചിയെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെട്ടിട്ടില്ല. ക്വത്‌റോച്ചി കുറ്റക്കാരനാണെന്ന്‌ അറിഞ്ഞിട്ടും രാജീവ്‌ ഗാന്ധി അദ്ദേഹത്തെ സംരക്ഷിച്ചു. സ്വീഡനിലെ നിയമങ്ങള്‍ ലംഘിച്ചാണ്‌ ഇടപാട്‌ നടന്നത്‌. ക്വത്‌റോച്ചിയുടെ അക്കൗണ്ടില്‍ പണമെത്തിയത്‌ ഇടപാടില്‍ ഇയാളുടെ പങ്ക്‌ വ്യക്‌തമാക്കുന്നു. ഇടപാട്‌ സംബന്ധിച്ച്‌ എല്ലാകാര്യവും എല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നിട്ടും നിരപരാധികളാണ്‌ ശിക്ഷിക്കപ്പെട്ടത്‌. ബോളിവുഡ്‌ നടന്‍ അമിതാഭ്‌ ബച്ചന്‍ ഉള്‍പ്പെടെയുള്ളവരെ കേസിലെ വലിച്ചിഴച്ചത്‌ അന്വേഷണ സംഘമാണ്‌. യഥാര്‍ത്ഥത്തില്‍ ബച്ചനും കുടുംബത്തിനും കേസില്‍ ഒരു പങ്കുമില്ലെന്നും ലിന്‍ഡ്‌സ്ട്രോം വ്യക്‌തമാക്കി.

1986ലെ ബോഫോഴ്‌സ് ആയുധ ഇടപാട്‌ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുകൊണ്ടുവന്നത്‌ സ്‌റ്റെന്‍ ലിന്‍ഡ്‌സ്ട്രോം ആയിരുന്നു. മാധ്യമപ്രവര്‍ത്തകയായ ചിത്ര സുബ്രഹ്‌മണ്യത്തിനാണ്‌ ഇടപാട്‌ സംബന്ധിച്ച 350 ഓളം രേഖകള്‍ ലിന്‍ഡ്‌സ്ട്രോം ചോര്‍ത്തിനല്‍കിയത്‌. ഇതോടെ 1990ല്‍ അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ ഇടപാടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. ക്വത്‌റോച്ചിയെയും ബോഫോഴ്‌സിന്റെ ഇന്ത്യയിലെ പ്രതിനിധി വിന്‍ ഛധയെയും പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചു. 2001ല്‍ വിന്‍ ഛധ അന്തരിച്ചു. ഇതിനിടെ 1993ല്‍ ക്വത്‌റോച്ചി സമര്‍ഥമായി ഇന്ത്യയില്‍ നിന്നും കടന്നു. സിബിഐ പലതവണ നോട്ടീസ്‌ അയച്ചിട്ടും ക്വത്‌റോച്ചി കൈപ്പറ്റുകയോ ഇന്ത്യയിലേക്ക്‌ വരാന്‍ തയ്യാറാകുകയോ ചെയ്‌തില്ല. ഇതേ തുടര്‍ന്ന്‌ 2011 മാര്‍ച്ചില്‍ കേസ്‌ അവസാനിപ്പിക്കാന്‍ സിബിഐ തീരുമാനിക്കുകയായിരുന്നു.

പാകിസ്താനില്‍ ഹിന്ദുക്കള്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് വരുന്നു


ഹിന്ദുസമുദായാംഗങ്ങള്‍ക്ക് കമ്പ്യൂട്ടര്‍വത്കൃത ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ നടപടിയെടുക്കുമെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പുനല്‍കി. വിവാഹസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നിയമമില്ലാത്ത ഹിന്ദുസ്ത്രീകള്‍ക്കും കാര്‍ഡ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹിന്ദു വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നിയമമില്ലാത്തിനാല്‍ പാകിസ്താനില്‍ ഹിന്ദു സ്ത്രീകള്‍ക്ക് വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. 

തിരിച്ചറിയല്‍ കാര്‍ഡും പാസ്‌പോര്‍ട്ടും ലഭിക്കുന്നതിന് ഇക്കാര്യം തടസ്സമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പത്രങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്ത് സര്‍ക്കാറിനോട് വിശദീകരണം തേടിയത്. സര്‍ക്കാറിന്റെ ഉറപ്പിനെ തുടര്‍ന്ന് പാകിസ്താന്‍ സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ എടുത്ത കേസ് തീര്‍പ്പായതായി അറിയിച്ചു. 

കഴിഞ്ഞ മാര്‍ച്ച് 30ന് കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹിന്ദു സ്ത്രീകള്‍ക്ക് കാര്‍ഡ് നല്‍കാന്‍ സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്ന് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഏജന്‍സിയായ എന്‍.എ.ആര്‍.ഡി.എ. കോടതിയില്‍ പറഞ്ഞിരുന്നു. വിവാഹിതയായെന്ന സത്യാവാങ്മൂലം നല്‍കണമെന്നായിരുന്നു ഇതിലെ വ്യവസ്ഥ. എന്നാല്‍ ഇത്തരം സര്‍ക്കുലറുകള്‍ക്ക് നിയമപ്രാബല്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. 

ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ എന്‍.എ.ആര്‍.ഡി.എ. ബോര്‍ഡ് യോഗം ചേരുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതോടെയാണ് കേസ് തീര്‍പ്പാകാന്‍ വഴിയൊരുങ്ങിയത്. ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിന് വരാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച പ്രേം സാരി മായി എന്ന സ്ത്രീയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവാഹ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല. മാത്രമല്ല, അനധികൃതമായി ഒരു പുരുഷനോടൊത്ത് താമസിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തു. ഒടുവില്‍ വന്‍തുക കൈക്കൂലി നല്‍കിയാണ് പ്രേം സാരി പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചത്. 

ഗോര്‍ഖ ലാന്‍ഡ്: ബംഗാള്‍ വീണ്ടും പ്രക്ഷുബ്ധമാകുന്നു


ജി.ടി.എ ഉടമ്പടിയിലൂടെ ഡാര്‍ജിലിംഗ് പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അവകാശപ്പെട്ടിരുന്നെങ്കിലൂം ഗോര്‍ഖ ലാന്‍ഡ് കലാപം താഴ് വരയിലേക്കും പടരുകയാണ്. 

ഉടമ്പടി ഒപ്പുവെച്ചെങ്കിലും ഗോര്‍ഖ ടെറിട്ടോറിയല്‍ അഡ്മിനിസ് ട്രേഷന്റെ അതിര്‍ത്തി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനും ഗോര്‍ഖ ജനമുക്തി മോര്‍ച്ചക്കും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. താഴ് വരയിലെ ഡുവാര്‍സ്, തോറായി പ്രദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന് മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. 

അതേസമയം താഴ് വരയിലെ ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങള്‍ ശക്തിയായിതന്നെ മോര്‍ച്ചയുടെ ആവശ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. താഴ് വരയിലെ ഈ പ്രദേശങ്ങള്‍ ജി.ടി.ഏ യുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ ഹൈക്കോടതി ജഡ്ജി ശ്യാമള്‍ സെന്നിന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 

പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിന്റെ ധൃതിപിടിച്ച തീരുമാനത്തെ എതിര്‍ത്തിരുന്നു. ഇടതു മുന്നണിയുടെ കാലത്തുണ്ടായിരുന്ന ഡാര്‍ജിലിംഗ് ഗോര്‍ഖ ഹില്‍ കൗണ്‍സില്‍ അതിര്‍ത്തി അടിസ്ഥാനമാക്കി ജി.ടി.ഏ രൂപവത്കരിക്കുന്നതിന് തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ മോര്‍ച്ച പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതിര്‍ത്തി നിര്‍ണയം കഴിഞ്ഞശേഷമുള്ള തിരഞ്ഞെടുപ്പിലെ തങ്ങള്‍ പങ്കെടുക്കുകയുള്ളു എന്ന് മോര്‍ച്ച നേതാക്കള്‍ സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. മോര്‍ച്ചയുടെ ഈ ആവശ്യത്തിനെതിരെ ആദിവാസി വികാസ് പരിഷദിന്റെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതി ഏപ്രില്‍ 10നു താഴ് വരയില്‍ ബന്ദ് ആചരിച്ചിരുന്നു. 

ഞായറാഴ്ച സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ബന്ദ് സമാധാന പൂര്‍ണമായിരുന്നെങ്കിലും തിങ്കളാഴ്ച മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായിരുന്നു. വാഹനങ്ങളും കടകളും തീവെച്ചു നശിപ്പിച്ചിരുന്നു. താഴ് വരയിലെ ജനസമൂഹത്തിനിടയില്‍ ഭിന്നിപ്പ് വര്‍ധിപ്പിക്കാനും ഇത് ഇടയാക്കി. 

താഴ് വരയിലെ സംഭവങ്ങളെ മുഖ്യമന്ത്രി മമത അവഗണിച്ചെങ്കിലും പ്രതിപക്ഷ നേതാവ് സൂര്യകാന്തോ മിശ്ര സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ വേണ്ട ശക്തമായ നടപടികളെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി.ടി.എ. ഉടമ്പടിയിലെ കക്ഷികളായ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും മോര്‍ച്ചയുമായി കൂടിയാലോചന നടത്താനും മിശ്ര ആവശ്യപ്പെട്ടിടുണ്ട്. 

മോര്‍ച്ച ആഹ്വാനം ചെയ്ത അനിശ്ചിതകാല ബന്ദ് അക്രമാസക്തമായത് സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്രയും ഗൗരവമേറിയ സംഭവങ്ങളെ നിസ്സാരമായി കാണുന്ന മുഖ്യ മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധം സംസ്ഥാന മോട്ടകെ ഉയര്‍ന്നിട്ടുണ്ട്. 

ഇറാന്‍ അണുബോംബുണ്ടാക്കുന്നില്ലെന്ന് ഇസ്രായേല്‍


തെഹ്‌റാന്‍: ഇറാന്‍ അണുബോംബുണ്ടാക്കാനുള്ള സാധ്യതയില്ലെന്ന് ഇസ്രായേല്‍ സൈനിക മേധാവി. ഇസ്രായേലി പത്രമായ ഹാറെത്സിന് നല്‍കിയ അഭിമുഖത്തില്‍ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റ്നന്റ് ജനറല്‍ ബെന്നി ഗാന്റ്‌സാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Gantzഅന്താരാഷ്ട്ര സമ്മര്‍ദ്ദം ഫലം കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഇറാനിലെ പരമോന്നത നേതാവായ അയത്തൊള്ള അലിഖാംനി ബോംബുണ്ടാക്കുന്നതിനായി ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ലെന്നാണ് മനസ്സിലാകുന്നത്.

2012 ഇറാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ ഇറാന്‍ ആണവ ഇന്ധനം സമാധാന ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രം ഉപയോഗിക്കണം. തീര്‍ച്ചയായും ചര്‍ച്ചകള്‍ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഇറാന്‍ ആണവായുധം ഉണ്ടാക്കിയാലും ഇല്ലെങ്കിലും ഇസ്രായേല്‍ എപ്പോഴും സന്നദ്ധമായി നിലകൊള്ളും. ഇറാനെതിരേ ഏത് നീക്കം നടത്താനും സൈന്യം തയ്യാറാണ്. രാഷ്ട്രീയനേതൃത്വത്തിന്റെ ധീരമായ തീരുമാനം മാത്രം മതി.

Tuesday, April 24, 2012

ഫാന്‍സ് കുറഞ്ഞാലും മമ്മൂക്കയെ സുരാജിന് വേണം


തിര്വോന്തരം ഭാഷ കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഒരു പാവം നടനാണ് സുരാജ് വെഞ്ഞാറമ്മൂട്. മലയാളത്തിലെ മിക്ക നായക നടന്‍മാരുടേയും അസിസ്റ്റന്റായി സുരാജ് ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. അടുത്തിടെ തൊടുപുഴയില്‍ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിന് സുരാജും എത്തിയിരുന്നു.


ലക്ഷങ്ങള്‍ പോക്കറ്റില്‍ വീഴുന്നതു കൊണ്ടു തന്നെ മറ്റു തിരക്കുകളെല്ലാം മാറ്റി വച്ചാണ് സുരാജ് കട ഉദ്ഘാടനത്തിന് എത്തിയത്. കുഞ്ചാക്കോ ബോബന്‍, ലക്ഷ്മിറായ് എന്നിവരും ചടങ്ങിനെത്തിയിട്ടുണ്ടായിരുന്നു. സുരാജിന്റെ ഊഴം വന്നപ്പോള്‍ മിമിക്രി കാണമെന്നായി നാട്ടുകാര്‍.

ഉടന്‍ തന്നെ സുരാജ് ഇവിടെ കൂടിയിരിക്കുന്നവരില്‍ മോഹന്‍ലാലിനെ ആരാധിക്കുന്നവര്‍ കൈപൊക്കാനാവശ്യപ്പെട്ടു. ഏതാണ്ട് എണ്‍പത് ശതമാനത്തോളം പേരും കൈപൊക്കി. ഇതിന് ശേഷം മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ച് സുരാജ് കയ്യടി നേടി.

വെറും ഇരുപത് ശതമാനം മാത്രമേ ഉള്ളുവെന്ന് കരുതി മമ്മൂക്ക ഫാന്‍സിനെ നിരാശപ്പെടുത്താന്‍ നടന്‍ തയ്യാറായിരുന്നില്ല. മമ്മൂക്കയുടെ ഡയലോഗും വേദിയില്‍ അവതരിപ്പിച്ച് സുരാജ് കയ്യടി നേടി. ഭാവിയില്‍ മോഹന്‍ലാല്‍ പടത്തില്‍ മാത്രം അഭിനയിച്ചാല്‍ പോരല്ലോ. എങ്ങനെയുണ്ട് സുരാജിന്റെ പുത്തി?

ദക്ഷിണ ചൈനാ കടല്‍ സംഘര്‍ഷ മേഖലയാവുന്നു


ദക്ഷിണ ചൈനാ കടല്‍ പ്രദേശം സംബന്ധിച്ച ചൈനയുടെ നയങ്ങള്‍ മേഖലയെ വീണ്ടും സംഘര്‍ഷപൂരിതമാക്കുകയാണെന്ന് റിപ്പോര്‍ട്ട്. മേഖല തങ്ങളുടേതാണെന്ന ചൈനീസ് നയങ്ങള്‍ക്കെതിരെ അതിര്‍ത്തി രാജ്യമായ ഫിലിപ്പീന്‍സ് രംഗത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഫിലിപ്പീന്‍സ് പറഞ്ഞു. ചൈനയും ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, ബ്രൂണേയ്, മലേഷ്യ, തയ്‌വാന്‍, എന്നീ രാജ്യങ്ങളും തമ്മില്‍ ദക്ഷിണ ചൈനാ കടല്‍പ്രദേശ അതിര്‍ത്തിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. 


ദക്ഷിണ ചൈനാ കടല്‍ തങ്ങളുടേതാണെന്ന ചൈനീസ് അവകാശത്തെ ഈ രാജ്യങ്ങള്‍ ഭയാശങ്കയോടെയാണ് കാണുന്നത്. ചെനീസ് അധിനിവേശത്തിനെതിരെ മേഖലയിലെ പ്രദേശങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന് കൂടുതല്‍ കപ്പലുകളും നിരീക്ഷണ
വിമാനങ്ങളും വേണമെന്ന് പശ്ചിമ ഫിലിപ്പീന്‍സ് ദ്വീപായ പലാവനിലെ കമാന്‍ഡര്‍ ആവശ്യപ്പെട്ടു. പലാവന്‍ ദ്വീപില്‍ അമേരിക്കയും ഫിലിപ്പീന്‍സ് സൈനികരും സംയുക്തമായി അഭ്യാസപ്രകടനങ്ങള്‍ നടത്തിവരികയാണ്. 
തര്‍ക്കമേഖലയില്‍ ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായും ഫിലീപ്പീന്‍സ് കമാന്‍ഡര്‍ ലഫ്റ്റനന്‍റ് ജനറല്‍ ജുങ്കോ സബ്ബാന്‍ പറഞ്ഞു. വന്‍ സജ്ജീകരണങ്ങള്‍ ഉള്ള ചൈനയ്ക്ക് നിര്‍മാണങ്ങള്‍ ഒറ്റ ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കമാന്‍ഡര്‍ പറഞ്ഞു. ചൈനയുമായി രൂക്ഷ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന സ്പാട്ര്റ്റിലി ദ്വീപിലാണ് സബ്ബാന്റെ നേതൃത്വത്തിലെ സൈനികരുള്ളത്.

റഷ്യയിലെ ‘ദൈവം’ സ്വയം തീകൊളുത്തി

Sunday, April 22, 2012

ഫെയര്‍ ആന്റ് ലവ്‌ലിയില്‍ മെര്‍ക്കുറി, ആരോഗ്യത്തിന് ഹാനികരമെന്ന് പഠനം


ന്യൂദല്‍ഹി: സൗന്ദര്യവര്‍ധക വസ്തുവായ ഫെയര്‍ ആന്റ് ലവ്‌ലിയില്‍ വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. കരള്‍, കിഡ്‌നി, തലച്ചോറ് എന്നിവയെ ബാധിക്കുന്ന വിഷാംശങ്ങളാണ് ഇതില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. സൗദിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ നിശ്ചയിച്ച പരിധിയില്‍ താഴെയാണ് ഇതിലെ മെര്‍ക്കുറി സാന്നിധ്യമെങ്കിലും ഇവയ്ക്ക് വൃക്ക, കരള്‍, തലച്ചോറ് എന്നിവിടങ്ങളിലെ കോശങ്ങളുടെയും കലകളുടെയും ഘടനയില്‍ മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
വെള്ള എലിയില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഫെയര്‍ ആന്റ് ലവ്‌ലിയുടെ ദൂഷ്യഫലങ്ങള്‍ വെളിവാക്കിയത്. ഒരു മാസത്തില്‍  വ്യത്യസ്ത ഇടവേളകളിലായി ഈ എലികളില്‍ ഫെയര്‍ ആന്റ് ലവ്‌ലി പുരട്ടി. ഫെയര്‍ ആന്റ് ലവ്‌ലി പുരട്ടിയ 75 എലികളുടെയും തലച്ചോറ്, കരള്‍, വൃക്ക എന്നിവിടങ്ങളിലെ കലകളിലെ മെര്‍ക്കുറിയുടെ അളവ് പരിശോധിച്ചു. ക്രീം പുരട്ടിയ എലികളില്‍ മെര്‍ക്കുറിയുടെ അളവ് 0.193+/0.319 microg/g ആണ്. അതേസമയം ക്രീം പുരട്ടാത്തവയില്‍ 0.041 microg/g+/0.041microg/g ഉം ആണ്. കിഡ്‌നിയിലാണ് ഏറ്റവും കൂടുതല്‍ മെര്‍ക്കുറിയുള്ളത്. തലച്ചോറിലാണ് കുറവ്. ക്രീം പുരട്ടിയ എലികളുടെ തൂക്കവും നന്നായി കുറഞ്ഞതായി കണ്ടെത്തി.
വിഷഫലമുണ്ടാക്കുന്നതിനാല്‍ മെര്‍ക്കുറി, മെര്‍ക്കുറിക്ക് ക്ലോറൈഡ്, മെര്‍ക്കുറിക്ക് ഓക്‌സൈഡ് എന്നിവ സൗന്ദര്യവര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചതാണ്. എന്നാല്‍ മിക്ക നിര്‍മാതാക്കളും മുഖകാന്തി നല്‍കുന്ന ഉല്പന്നങ്ങളില്‍ ഇവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെര്‍ക്കുറിയുടെ സാന്നിധ്യം അധികമാവുമ്പോള്‍ തൊലിക്ക് ആഗിരണം ചെയ്യാനുള്ള കഴിവ് കൂടും. മെര്‍ക്കുറി തൊലിയിലൂടെ പ്രവേശിച്ച് ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും അടിഞ്ഞുകൂടും. ഇവ ഏറ്റവുമധികം ചെന്നെത്തുന്നത് വൃക്കകളിലാണ്. ഇത് റിവേഴ്‌സിബിള്‍ പ്രോട്ടീന്യൂറിയ, അക്യൂട്ട് ട്യൂബര്‍ നെക്രോസിസ്, നെഫ്രോട്ടിക് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാവും. ഇവയുടെ ഉപയോഗം അധികമായാല്‍ കേന്ദ്രനാഡീ വ്യൂഹത്തെ വരെ അത് ബാധിക്കാനിടയുണ്ട്.
സൌന്ദര്യ വര്‍ധന വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ മെര്‍ക്കുറി ചേര്‍ക്കുന്നതിനു കര്‍ശനമായ നിരോധനം കൊണ്ടുവരണം എന്നാണു വിദഗ്ധ സംഘം നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ജനങ്ങളെ ബോധാവാന്മാരാക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.