Friday, June 22, 2012

ഇവന്‍ മേഘരൂപന്‍ പ്രദര്‍ശനത്തിനെത്തുന്നു


മ­ല­യാ­ള­ത്തി­ന്റെ പ്രി­യ­ക­വി പി കു­ഞ്ഞി­രാ­മന്‍ നാ­യ­രു­ടെ ജീ­വി­ത­ത്തെ ആസ്പ­ദ­മാ­ക്കി ­പി ബാ­ല­ച­ന്ദ്രന്‍ തി­ര­ക്ക­ഥ­യെ­ഴു­തി സം­വി­ധാ­നം ചെ­യ്ത ഇ­വന്‍ മേ­ഘ­രൂ­പന്‍ ഈ മാ­സം 29­ന് (ജൂണ്‍ 29)­പ്ര­ദര്‍­ശ­ന­ത്തി­നെ­ത്തു­ന്നു. അതി­സ­മ്പ­ന്ന­മായ മല­യാള കാ­വ്യ­ലോ­ക­ത്ത് സമാ­ന­ത­ക­ളി­ല്ലാ­ത്ത­വി­ധം ജീ­വി­ച്ച കവി­യാ­ണ് കു­ഞ്ഞി­രാ­മന്‍­നാ­യര്‍. ആത്മ­വേ­ദ­ന­ക­ളും ആത്മ­നി­ന്ദ­യും ചി­ല­പ്പോ­ഴൊ­ക്കെ ആത്മ­രോ­ഷ­വും നി­റ­ഞ്ഞ സ്വ­ര­ത്തില്‍ ­ക­വി­ തന്നെ­ത്ത­ന്നെ­പ­ല­വ­ട്ടം വി­ചാ­രണ ചെ­യ്തി­ട്ടു­ണ്ട്. യാ­ഥാര്‍­ത്ഥ്യ­വും കവി­ത­യും പര­സ്പ­രം വേര്‍­തി­രി­ക്കാ­നാ­വാ­ത്ത­വി­ധം കൂ­ടി­ക്ക­ല­രു­ന്ന കവി­യു­ടെ ജീ­വി­തം ആദ്യ­മാ­യാ­ണ് ചല­ച്ചി­ത്ര­മാ­കു­ന്ന­ത്.

­കെ പി മാ­ധ­വന്‍ നാ­യര്‍ എന്ന സങ്കല്‍­പ്പ കഥാ­പാ­ത്ര­ത്തി­ലൂ­ടെ­യാ­ണ് ചല­ച്ചി­ത്രം മഹാ­ക­വി പി­യു­ടെ ജീ­വിത വഴി­ക­ളി­ലൂ­ടെ യാ­ത്ര ചെ­യ്യു­ന്ന­ത്. ഉള്ള­ട­ക്കം, പവി­ത്രം, അങ്കിള്‍ ബണ്‍, പു­ന­ര­ധി­വാ­സം തു­ട­ങ്ങിയ ശ്ര­ദ്ധേ­യ­മായ സി­നി­മ­ക­ളു­ടെ തി­ര­ക്ക­ഥാ­കൃ­ത്തായ പി­.­ബാ­ല­ച­ന്ദ്രന്‍ ആദ്യ­മാ­യി സം­വി­ധാ­നം ചെ­യ്യു­ന്ന ചല­ച്ചി­ത്ര­മാ­ണ് ഇവന്‍ മേ­ഘ­രൂ­പന്‍. ''­തൈ­രില്‍ നി­ന്നു വെ­ണ്ണ കട­ഞ്ഞെ­ടു­ക്കു­ന്ന­തു­പോ­ലെ മഹാ­ക­വി പി­കു­ഞ്ഞി­രാ­മന്‍ നാ­യ­രില്‍ നി­ന്നും കട­ഞ്ഞെ­ടു­ത്ത കഥാ­പാ­ത്ര­മാ­ണ് കെ പി മാ­ധ­വന്‍ നാ­യര്‍. ഏതോ സത്ര­ത്തില്‍ ദു­രൂഹ സാ­ഹ­ച­ര്യ­ത്തില്‍ അദ്ദേ­ഹ­ത്തി­നു മര­ണം സം­ഭ­വി­ക്കു­ന്ന കവി­യില്‍ നി­ന്നും മാ­ധ­വന്‍ നാ­യര്‍ എന്ന സങ്കല്‍­പ്പ കഥാ­പാ­ത്രം പി­റ­ക്കു­ന്നു­.' പി ബാ­ല­ച­ന്ദ്രന്‍ പറ­ഞ്ഞു­.


­വ­ട­ക്കേ­മ­ല­ബാ­റി­ലെ ഒരു യാ­ഥാ­സ്ഥി­തിക സമ്പ­ന്ന കു­ടും­ബ­ത്തി­ലാ­ണ് മാ­ധ­വന്‍ നാ­യര്‍ ജനി­ച്ച­ത്. കു­ട്ടി­ക്കാ­ല­ത്തു തന്നെ കവി­ത­കള്‍ എഴു­തി­ത്തു­ട­ങ്ങി­.  നി­ത്യ­സ­ഞ്ചാ­രി­യാ­യി­രു­ന്നു മാ­ധ­വന്‍ നാ­യര്‍. സ്ത്രീ­യു­ടെ­യും പ്ര­കൃ­തി­യു­ടെ­യും സൌ­ന്ദ­ര്യ­ത്തി­ലൂ­ടെ തന്റെ നി­ത്യ­കാ­മു­കി­യായ കവി­ത­യെ­ത്തേ­ടി അദ്ദേ­ഹം അല­ഞ്ഞു­കൊ­ണ്ടേ­യി­രു­ന്നു. മു­റ­പ്പെ­ണ്ണായ ജാ­ന­കി­യു­മാ­യി വീ­ട്ടു­കാര്‍ ഇതി­നി­ട­യില്‍ വി­വാ­ഹ­മു­റ­പ്പി­ച്ചു­.


­നാ­ടു­വി­ട്ടു­പോയ മാ­ധ­വന്‍ നാ­യര്‍ നാ­ട്ടിന്‍­പു­റ­ത്തു­കാ­രി­യും കവ­യി­ത്രി­യു­മായ സര­സ്വ­തി­യോ­ടൊ­പ്പം ജീ­വി­ക്കു­ന്നു. സര­സ്വ­തി­യു­ടെ പ്ര­തി­ഭ­യില്‍ അസൂ­യാ­ലു­വാ­യി­രു­ന്ന മാ­ധ­വന്‍ നാ­യര്‍ അവള്‍ എഴു­തി ഏല്‍­പ്പി­ച്ച കവി­ത­ക­ളൊ­ന്നും വാ­രി­ക­കള്‍­ക്ക് അയ­ച്ചു­കൊ­ടു­ത്തി­ല്ല. മന­സ്സു­മ­ടു­ത്ത സര­സ്വ­തി ക്ര­മേണ കവി­ത­യു­ടെ കാല്‍­പ­നിക ലോ­ക­ത്തു­നി­ന്നും ജീ­വി­ത­ത്തി­ന്റെ പരു­ക്കന്‍ യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളി­ലേ­ക്ക് മാ­റി­ത്തു­ട­ങ്ങു­ന്നു. എഴു­ത്ത് എന്നേ­ക്കു­മാ­യി അവ­സാ­നി­പ്പി­ച്ച് കവി­യു­ടെ ഭാ­ര്യ­യാ­യി സര­സ്വ­തി ഒതു­ങ്ങി ജീ­വി­ക്കു­ന്നു. സര­സ്വ­തി­യു­ടെ കാ­വ്യ ജീ­വി­ത­ത്തി­ന്റെ മര­ണ­ത്തി­ന് താ­നാ­ണ് ഉത്ത­ര­വാ­ദി­യെ­ന്ന് കു­റ്റ­ബോ­ധ­ത്താല്‍ ഇരി­ക്ക­പ്പൊ­റു­തി­യി­ല്ലാ­തെ മാ­ധ­വന്‍ നാ­യര്‍ വീ­ടു­വി­ട്ടി­റ­ങ്ങു­ന്നു. ലക്ഷ്യ­മി­ല്ലാ­ത്ത മറ്റൊ­രു യാ­ത്ര­യി­ലേ­ക്ക്.


­നി­ളാ തീ­ര­ത്തു­കൂ­ടി അല­ഞ്ഞു തീര്‍­ത്ത ആ നാ­ളു­ക­ളി­ലാ­ണ് മാ­ധ­വന്‍ നാ­യര്‍ അമ്മി­ണി എന്ന പാ­ട്ടു­കാ­രി­യു­മാ­യി അനു­രാ­ഗ­ത്തി­ലാ­കു­ന്ന­ത്. അമ്മി­ണി­യു­ടെ വീ­ട്ടു­കാര്‍ അവ­രു­ടെ വി­വാ­ഹം ഉറ­പ്പി­ച്ചു. ഇതി­നി­ട­യില്‍ തൃ­ശൂ­രില്‍ എത്തു­ന്ന കവി തന്റെ പ്ര­സാ­ധ­ക­നു­മാ­യി നാ­ടന്‍ പാ­ട്ടു­കള്‍ സമാ­ഹ­രി­ച്ച് പു­സ്ത­ക­മാ­ക്കു­ന്ന ഒരു പു­തിയ കരാ­റില്‍ ഏര്‍­പ്പെ­ടു­ന്നു. പാ­ട്ടു­കള്‍ തേ­ടി ഉള്‍­നാ­ട്ടി­ലേ­ക്ക് പോ­കു­ന്ന മാ­ധ­വന്‍ നാ­യര്‍ പാ­ട്ടു­കാ­രി തങ്ക­മ­ണി­യു­മാ­യി കണ്ടു­മു­ട്ടു­ന്നു. പാ­ട്ടു­പാ­ടി­യും കേ­ട്ടെ­ഴു­തി­യും മറ്റൊ­രു പ്ര­ണ­യ­കാ­ല­ത്തി­ലൂ­ടെ കവി കട­ന്നു­പോ­കു­ന്നു. ഇതി­നി­ട­യില്‍ അമ്മി­ണി­യു­മാ­യു­ള്ള വി­വാ­ഹ­ക്കാ­ര്യം തന്നെ അയാള്‍ മറ­ന്നു­പോ­യി­രു­ന്നു­.


ആ­രി­ലും തൃ­പ്തി­പ്പെ­ടാ­തെ എവി­ടെ­യും തങ്ങി­നില്‍­ക്കാ­നാ­വാ­തെ പാ­റി­ന­ട­ന്ന കവി ജീ­വി­ത­ത്തില്‍ ബന്ധ­പ്പെ­ട്ട സ്ത്രീ­ക­ളെ­ല്ലാം കാ­മ­ത്തി­ന്റെ മാ­ത്ര­മ­ല്ല മര­ണ­ത്തി­ന്റേ­യും പ്ര­തി­നി­ധി­ക­ളാ­ണ്. മര­ണ­വു­മാ­യു­ള്ള വേ­ഴ്ച­യില്‍ നി­ന്നാ­ണ് മാ­ധ­വന്‍ നാ­യ­രു­ടെ കവി­ത­ക­ളു­ണ്ടാ­കു­ന്ന­ത്. അതു­കൊ­ണ്ടു തന്നെ കവി ചെ­ന്നു­ചേ­രു­ന്ന ഇട­ങ്ങ­ളും കണ്ടു­മു­ട്ടു­ന്ന സ്ത്രീ­ക­ളും വ്യ­ത്യ­സ്ത­രാ­യി­രു­ന്നു. അമ്മി­ണി ടീ­ച്ച­റും, തങ്ക­മ­ണി­യും നാ­ട്ടു­മ്പു­റ­ത്തു­കാ­രി­യും കവി­യു­മായ സര­സ്വ­തി­യും മു­റ­പ്പെ­ണ്ണായ ജാ­ന­കി­യും സ്‌­കൂ­ളി­ലെ സഹ അധ്യാ­പി­ക­യാ­യി­രു­ന്ന രാ­ജ­ല­ക്ഷ്മി­യും അവ­സാ­നം കവി­ത­യി­ലേ­ക്കും മര­ണ­ത്തി­ലേ­ക്കും കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന നഴ്‌­സ് മാ­യാ മഹേ­ശ്വ­രി­യും­... അങ്ങ­നെ കവി കണ്ടു­മു­ട്ടു­ക­യും പ്ര­ണ­യി­ക്കു­ക­യും ചെ­യ്ത­വ­രെ­ല്ലാം വ്യ­ത്യ­സ്ത­രാ­യി­രു­ന്നു­.


­തെ­റ്റു­കള്‍ ചെ­യ്യു­ക­യും അതില്‍ പശ്ചാ­ത്ത­പി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ട് ജീ­വി­ത­ത്തെ കൂ­സ­ലി­ല്ലാ­തെ അതി­ജീ­വി­ച്ച കവി­യും മനു­ഷ്യ­നു­മാ­യി­രു­ന്നു കെ പി മാ­ധ­വന്‍ നാ­യര്‍. സൂ­ഫി പറ­ഞ്ഞ കഥ­യി­ലെ കേ­ന്ദ്ര കഥാ­പാ­ത്ര­ത്തെ അവ­ത­രി­പ്പി­ച്ച നട­നും നിര്‍­മ്മാ­താ­വു­മായ പ്ര­കാ­ശ് ബാ­രെ­യാ­ണ് മാ­ധ­വന്‍ നാ­യ­രാ­യി വേ­ഷ­മി­ടു­ന്ന­ത്. അമ്മി­ണി­യാ­യി പത്മ­പ്രി­യ­യും മാ­യാ­മ­ഹേ­ശ്വ­രി­യാ­യി ശ്വേ­താ­മേ­നോ­നും രാ­ജ­ല­ക്ഷ്മി­യാ­യി രമ്യാ നമ്പീ­ശ­നും തങ്ക­മ­ണി­യാ­യി അനു­വും സര­സ്വ­തി അമ്മ­യാ­യി പു­തു­മു­ഖം ജയ­പ്രി­യ­യും വേ­ഷ­മി­ടു­ന്നു­.


­കൂ­ടാ­തെ ജഗ­തി ശ്രീ­കു­മാര്‍, വി കെ ശ്രീ­രാ­മന്‍, ചെ­മ്പില്‍ അശോ­കന്‍, തമ്പി ആന്റ­ണി, മാര്‍­ഗി സതി, സജി­താ മഠ­ത്തില്‍, മു­രു­കന്‍, കണ്ണൂര്‍ ശ്രീ­ല­ത, ഭാ­നു­മ­തി, വി­ജ­യ­കു­മാര്‍ പ്ര­ഭാ­ക­രന്‍, സു­ദര്‍­ശന്‍ അന്നൂര്‍, ഗോ­പന്‍ കരു­നാ­ഗ­പ്പ­ള്ളി, അം­ബി­കാ­മോ­ഹന്‍, ആഷ, സു­നി­താ നെ­ടു­ങ്ങാ­ടി, ഗോ­പു കേ­ശ­വ്, സു­ര­ഭി, എം ആര്‍ രാ­ജന്‍, മനോ­ജ്കു­മാര്‍ ഷാ­ജി സു­രേ­ന്ദ്ര­നാ­ഥ്, ചന്ദ്ര­മോ­ഹന്‍, വി­ജ­യ് പെ­രി­ങ്ങോ­ട്, സജി സോ­പാ­നം, മനു ജോ­സ്, കലാ­മ­ണ്ഡ­ലം പ്ര­ഭാ­ക­രന്‍ തു­ട­ങ്ങിയ വന്‍ താ­ര­നി­ര­യാ­ണ് ഇവന്‍ മേ­ഘ­രൂ­പ­നില്‍ അണി­നി­ര­ക്കു­ന്ന­ത്.


­മ­ല­യാ­ളി­യായ പ്ര­ശ­സ്ത ബോ­ളി­വു­ഡ് ഛാ­യാ­ഗ്രാ­ഹ­കന്‍ രാ­ജീ­വ് രവി­യാ­ണ് മേ­ഘ­രൂ­പ­ന് ക്യാ­മറ ചലി­പ്പി­ച്ച­ത്. പ്ര­ശ­സ്ത കലാ­സം­വി­ധാ­യ­ക­നും ഡി­സൈ­ന­റും അനി­മേ­റ്റ­റു­മായ പ്ര­കാ­ശ് മൂര്‍­ത്തി­യാ­ണ് കലാ­സം­വി­ധാ­യ­കന്‍. ഗാ­ന­ര­ചന ഒഎന്‍­വി­യും കാ­വാ­ലം നാ­രാ­യ­ണ­പ­ണി­ക്ക­രും ചേര്‍­ന്ന് നിര്‍­വ്വ­ഹി­ച്ചു. സം­ഗീ­തം ശര­ത്. എഡി­റ്റിം­ഗ് വി­നോ­ദ് സു­കു­മാ­രന്‍. സി­ലി­ക്കോണ്‍ മീ­ഡി­യ­യു­ടെ ബാ­ന­റില്‍ ഗോപ പെ­രി­യാ­ടന്‍, തമ്പി ആന്റ­ണി, ­പ്ര­കാ­ശ് ബാ­രെ­ എന്നി­വ­രാ­ണ് ചി­ത്രം നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന­ത്.

No comments: