Wednesday, August 8, 2012

ഈ പിരിവ് സിപിഎമ്മിന്റെ ചങ്ക് തകര്‍ത്തു


ടി പി ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ കടബാധ്യത തീര്‍ക്കാര്‍ ചന്ദ്രശേഖരന്റെ സുഹൃത്തുക്കളും ചന്ദ്രശേഖരന്‍ വധത്തില്‍ അമര്‍ഷമുള്ള സി പി എം പ്രവര്‍ത്തകരും നടത്തിയ പിരിവ് അക്ഷരാര്‍ത്ഥത്തില്‍ സി പി എം നേതൃത്വത്തെ ഞെട്ടിച്ചുകളഞ്ഞു. ചന്ദ്രശേഖരന്റെ കുടുംബത്തിനു വേണ്ടിയുള്ള പിരിവില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പാര്‍ട്ടിയുടെ കര്‍ശന താക്കീതുണ്ടായിട്ടും കോഴിക്കോട്ടെയും സമീപപ്രദേശങ്ങളിലെയും പാര്‍ട്ടിക്കാരും സമാനമനസ്‌കരും ഉദാരമായ സംഭാവനകളാണ് നല്‍കിയത്. അഞ്ച് ലക്ഷം രൂപ ലക്ഷ്യംവച്ച് തുടങ്ങിയ പിരിവ് എത്തിയത് പത്തൊമ്പത് ലക്ഷത്തിലേക്കാണ്. ടി പി ചന്ദ്രശേഖരന്റെ വിധവ കെ കെ രമയെയും മകന്‍ അഭിനന്ദിനെയും ഈ പണം ഏല്‍പ്പിക്കാന്‍ എത്തിയത് അയ്യായിരത്തിലേറെ ആളുകളാണ്. ആര്‍ എം പിക്കാരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് സി പി എമ്മില്‍ ഇപ്പോഴും അംഗത്വമുള്ളവരാണ് ചന്ദ്രശേഖരന്റെ വീട്ടില്‍ ഒത്തുകൂടിയത്. ഇവരോടൊപ്പം സി പി എമ്മിനോട് അടുത്തുനിന്ന സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെയുണ്ടായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പുറത്തിറക്കാന്‍ വേണ്ട നിയമനടപടികള്‍ക്ക് വേണ്ടി സി പി എം ഔദ്യോഗികമായി തന്നെ പിരിവ് നടത്തുന്ന സമയത്ത് തന്നെയാണ് ചന്ദ്രശേഖരന് വേണ്ടിയുള്ള പിരിവും നടന്നത്. പാര്‍ട്ടി നേതൃത്വത്തിന്റെ താക്കീത് വകവയ്ക്കാതെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരും സാസ്‌കാരികപ്രവര്‍ത്തകരും തങ്ങള്‍ക്കാകാവുന്ന ഇടങ്ങളില്‍ നിന്നെല്ലാം പണം സ്വരൂപിക്കുകയായിരുന്നു. ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ കൈയയച്ച് സംഭാവന ലഭിച്ചപ്പോള്‍ ചന്ദ്രശേഖരന്റെ കൊലയാളികള്‍ക്ക് നല്‍കാന്‍ പണം തരില്ലെന്ന നിലപാടെടുത്ത സി പി എം പ്രവര്‍ത്തകര്‍ നിരവധിയായിരുന്നു കോഴിക്കോട് ജില്ലയില്‍. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടിയുള്ള സി പി എമ്മിന്റെ പിരിവിനെ ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്നത്് എന്‍ ജി ഒ യൂണിയന്‍കാരാണെന്നതും ശ്രദ്ധേയമാണ്. കടുത്ത പാര്‍ട്ടിപ്രവര്‍ത്തകര്‍ ഒഴികെയുള്ള സി പി എം പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ പിരിവിനോട് മുഖം തിരിഞ്ഞുനില്‍ക്കുകയോ പിരിവ് നല്‍കാന്‍ നിര്‍ബന്ധിതരാവുകയോ ആണ്.
സി പി എമ്മിന്റെ പിരിവ് സംസ്ഥാനതലത്തിലാണെങ്കില്‍ ചന്ദ്രശേഖരന്റെ കുടുംബത്തിന് വേണ്ടിയുള്ള പിരിവ് പ്രധാനമായും കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു. ഇതിന് പ്രധാന റോളെടുത്തത് ഇപ്പോഴും സി പി എമ്മിലുള്ളവര്‍ തന്നെയാണ്. ചന്ദ്രശേഖരനെ അടുത്തറിയുന്നവരും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടവരും സി പി എം നേതൃത്വത്തിന്റെ ധാര്‍ഷ്യവും കപടതയും ഇഷ്ടപ്പെടാത്ത പാര്‍ട്ടി അംഗങ്ങളുമൊക്കെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് രഹസ്യമായും പരസ്യമായും നേതൃത്വം നല്‍കിയത്. ടി പി ചന്ദ്രശേഖരന്‍ എസ് എഫ് ഐയിലും ഡി വൈ എഫ് ഐയിലും ജില്ലാനേതൃത്വത്തില്‍ ഉണ്ടായിരുന്ന സമയത്ത് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവരാണ് ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ പരസ്യമായി രംഗത്തിറങ്ങിയത്.
പിരിവില്‍ സി പി എമ്മിനെ വെല്ലാന്‍ മറ്റൊരു പാര്‍ട്ടിക്കും കഴിയില്ലെന്ന വസ്തുത കേരളത്തിലെങ്കിലും പച്ചപ്പരമാര്‍ത്ഥമാണ്. പാര്‍ട്ടി നടത്തുന്ന പിരിവുകള്‍ കോടികള്‍ കവിയുന്നത് സാധാരണമാണ്. പഴയ ബക്കറ്റ് പിരിവില്‍ നിന്ന് മാറി തുക നിശ്ചയിച്ചുള്ള നിര്‍ബന്ധിത പിരിവുകളാണ് സി പി എം ഇപ്പോള്‍ നടത്തുന്നത്. പാര്‍ട്ടി ഫണ്ടും, രക്തസാക്ഷി സഹായനിധിയും, ദേശാഭിമാനി ഫണ്ടും, സമ്മേളന ഫണ്ടുകളും കോടികളാണ് പിരിച്ചെടുക്കുന്നത്. കോഴിക്കോട്ടെ പാര്‍ട്ടി കോണ്‍ഗ്രസിന് വേണ്ടിയുള്ള ഫണ്ട് പിരിവും പാര്‍ട്ടി ഉദ്ദേശിച്ചതിനേക്കാള്‍ ഗംഭീരമായിരുന്നു.
ടി പി ചന്ദ്രശേഖരന്‍ വധം പാര്‍ട്ടിക്ക് എല്ലാതരത്തിലും കടുത്ത പ്രഹരം നല്‍കിക്കൊണ്ടിരിക്കുന്നതിനിടെ ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാനുള്ള പിരിവും സി പി എമ്മിന് വന്‍ പ്രഹരമാണേല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ അടിവേരുറച്ച മണ്ണാണ് കോഴിക്കോട്ടേത്. ചന്ദ്രശേഖരന്റെ വധം പാര്‍ട്ടിയുടെ തായ്‌വേര് തന്നെ ഇളക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടിക്കാരുടെ മുന്‍കൈയില്‍ നടന്ന പിരിവ്.

Tuesday, July 3, 2012

വിറ്റിട്ടും വിറ്റിട്ടും തീരാത്ത വര്‍ത്തമാനം


 Varthamanam Daily Again Sell New Management സമൂഹത്തിലെ അനീതിക്കും അക്രമത്തിനും എതിരെ അരയും തലയും മുറുക്കി പോരാടുന്നവരാണ്‌ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ശബ്‌ദമില്ലാത്തവര്‍ക്ക്‌ വേണ്ടി ശബ്‌ദിക്കാനും അനീതിക്കിരയാകുന്നവര്‍ക്ക്‌ വേണ്ടി നീതിയുടെ കവാടങ്ങളില്‍ മുട്ടാനും മാധ്യമങ്ങളെയാണ്‌ എല്ലാവരും ആശ്രയിക്കുന്നതും. മാധ്യമങ്ങള്‍ സമൂഹത്തിന്റെ ശബ്‌ദവും ശക്തിയുമാണ്‌. അതുകൊണ്ടാണ്‌ ജനാധിപത്യത്തില്‍ നാലാമത്തെ തൂണ്‍ എന്ന വിശേഷണം അതിനുള്ളത്‌. മാധ്യമങ്ങള്‍ക്ക്‌ നേര്‍ക്ക്‌ അപവാദങ്ങളും കുറ്റാരോപണങ്ങളും പരിഹാസങ്ങളും സാധാരണമാണെങ്കിലും അടിമുടി ചതിയും വഞ്ചനയും തുടരുന്ന ഒരു മാധ്യമസ്ഥാപനം ലോകത്ത്‌ തന്നെ അപൂര്‍വ്വമായിരിക്കും. അതിനൊരു ഉദാഹരണം നമ്മുടെ കൊച്ചുകേരളത്തിലുണ്ട്‌.
കേരളത്തില്‍ വിവിധ മുസ്ലീം പ്രസ്ഥാനങ്ങള്‍ പത്രം നടത്തുന്നുണ്ട്‌. ഇവയിലേറെയും നന്നായി മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ട്‌. കെ എന്‍ എം എന്ന മുജാഹിദ്‌ സംഘടന ഒരു പത്രം തുടങ്ങാന്‍ ആലോചിക്കുന്നതിനിടെയാണ്‌ അധികാരത്തര്‍ക്കങ്ങളുടെ പേരില്‍ സംഘടന പിളരുന്നത്‌. പിളര്‍ന്നുമാറിയ സംഘടനയിലെ `വിപ്ലവകാരികള്‍' (മടവൂര്‍ വിഭാഗം) പത്രം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിക്കുന്നു. സംസ്ഥാനത്തും വിദേശത്തും വ്യാപകമായി പണം പിരിച്ച്‌ പത്രം തുടങ്ങുകയും ചെയ്‌തു. കോഴിക്കോട്‌ പട്ടണത്തിന്റെ ഹൃദയഭാഗമായ ചാലപ്പുറത്ത്‌ അതിസുന്ദരമായ സ്വന്തം കെട്ടിടത്തില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടെ സ്വന്തം പ്രസില്‍ `വര്‍ത്തമാനം' എന്ന പത്രം 2003 ഫെബ്രുവരിയില്‍ പിറവിയെടുത്തു.
മലയാളത്തിന്റെ സാംസ്‌കാരിക ചക്രവര്‍ത്തി സാക്ഷാല്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ മുഖ്യപത്രാധിപരായി തുടങ്ങിയ വര്‍ത്തമാനത്തില്‍ കേരളത്തിലെ പ്രമുഖ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും ഊര്‍ജ്ജസ്വലരും കരുത്തുള്ളവരുമായ ഒരുകൂട്ടം യുവമാധ്യമപ്രവര്‍ത്തകരും എത്തി. ഇതോടൊപ്പം കേരളത്തിലെ എണ്ണം പറഞ്ഞ എഴുപതോളം ചെറുപ്പക്കാര്‍ ട്രെയിനികളായും ഇവിടെ എത്തി. വിദേശ മാധ്യമസ്ഥാപനങ്ങളില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌ത അതിപ്രഗത്ഭരായ സീനിയര്‍ ജേര്‍ണലിസ്റ്റുകളായിരുന്നു പത്രത്തെ നയിച്ചത്‌.
മലയാളത്തിന്റെ ഹിന്ദു എന്ന പേരിലിറങ്ങിയ വര്‍ത്തമാനം പത്രം തുടങ്ങി ആറുമാസത്തിനുള്ളില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലായി. ശമ്പളം മുടങ്ങിയതോടെ പുറത്തുനിന്നെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ഓരോരുത്തരായി പുറത്തുചാടി. അവശേഷിച്ചവരെ മാനേജ്‌മെന്റ്‌ ഒരു വന്‍ ചതിക്കുഴിയില്‍പ്പെടുത്തി സ്ഥാപനത്തില്‍ തളച്ചിട്ടു. മാനേജ്‌മെന്റിലെ അന്തച്ഛിദ്രങ്ങളും കെടുകാര്യസ്ഥതയും പണദുര്‍വിനിയോഗവും മൂലം കടക്കെണിയിലായ സ്ഥാപനത്തെ രക്ഷിക്കാന്‍ മാനേജ്‌മെന്റ്‌ കണ്ടെത്തിയ മാര്‍ഗം ജീവനക്കാരെ പരസ്‌പരം ജാമ്യം നിര്‍ത്തി പേഴ്‌സണല്‍ ലോണെടുക്കുക എന്നതായിരുന്നു.
ഓരോരുത്തരം അടയ്‌ക്കേണ്ട തുക അതാത്‌ മാസം സ്ഥാപനം അടച്ചുതീര്‍ക്കും. കാലുപിടിച്ചും പ്രലോഭിപ്പിച്ചും സ്ഥാപനത്തെ രക്ഷിക്കാന്‍ സഹകരിക്കണമെന്ന നിരന്തരമായ അപേക്ഷയെ മാനിച്ചും അന്നുണ്ടായിരുന്ന ജീവനക്കാരില്‍ തൊണ്ണൂറ്‌ ശതമാനം പേരും ഈ നിര്‍ദ്ദേശത്തിന്‌ വഴങ്ങി. അല്ലാത്തവര്‍ പുറത്തുപോയി. ഓരോ ജീവനക്കാരന്റെയും പേരില്‍ അറുപതിനായിരം മുതല്‍ ഒന്നരലക്ഷം വരെയാണ്‌ വര്‍ത്തമാനം ലോണെടുത്തത്‌. നടപടി വിരുദ്ധമായ ഈ നീക്കത്തിന്‌ ചില ബാങ്ക്‌ ഉദ്യോഗസ്ഥരുടെ ഒത്താശയുമുണ്ടായിരുന്നു എന്നുവേണം കരുതാന്‍.
പണം കയ്യിലായപ്പോള്‍ വര്‍ത്തമാനം മാനേജ്‌മെന്റ്‌ പഴയ സ്വഭാവം കാട്ടി. ആദ്യമാസം മുതല്‍ ലോണടവ്‌ തെറ്റിച്ചു. അടവ്‌ തെറ്റിയപ്പോള്‍ ബാങ്കുകാര്‍ ജീവനക്കാര്‍ക്ക്‌ നോട്ടീസയച്ചു. നോട്ടീസയച്ച്‌ മടുത്തപ്പോള്‍ ജപ്‌തി നോട്ടീസായി. പേടിച്ചരണ്ട ജേര്‍ണലിസ്റ്റുകള്‍ മാനേജ്‌മെന്റിന്റെ കാലുപിടിച്ചപ്പോള്‍ `സ്ഥാപനം നിലനില്‍ക്കേണ്ടത്‌ നിങ്ങളുടെ ആവശ്യമെന്നായി' വര്‍ത്തമാനം നടത്തിപ്പുകാര്‍. അപേക്ഷയും ഭീഷണിയും മടുത്തപ്പോള്‍ പത്രപ്രവര്‍ത്തകര്‍ പത്രപ്രവര്‍ത്തക യൂണിയനെ സമീപിച്ചു. യൂണിയന്‍ വിഷയം ഏറ്റെടുത്തു.
ചര്‍ച്ചകളും സമവായങ്ങളും കഴിഞ്ഞ്‌ ഭീഷണിയും പ്രതിഷേധവും സമരാഹ്വാനവുമെത്തിയപ്പോഴാണ്‌ മുജാഹിദുകള്‍ക്ക്‌ ബോധം വീണത്‌. ഈ പത്രം പ്രസ്ഥാനത്തെക്കൂടി നാറ്റിക്കുമെന്ന്‌ മനസിലായപ്പോള്‍ എന്നുവരെ കണ്ണടച്ച്‌ നിന്ന പ്രസ്ഥാന നേതാക്കള്‍ കടം തീര്‍ക്കാന്‍ വേണ്ട നടപടിയെടുത്തു. അങ്ങനെ 55 ജേര്‍ണലിസ്റ്റുകള്‍ ഉള്‍പ്പെടെ 115 വര്‍ത്തമാനം ജീവനക്കാര്‍ ബാങ്ക്‌ ജപ്‌തിയില്‍ നിന്ന്‌ മോചിതരായി. അപ്പോഴേയ്‌ക്കും ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും വര്‍ത്തമാനത്തില്‍ നിന്ന്‌ ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു.
അടുത്ത തട്ടിപ്പ്‌ അരങ്ങേറിയത്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌. വന്‍ പണച്ചാക്കുകളായ പുതിയൊരു മാനേജ്‌മെന്റ്‌ സ്ഥാപനം ഏറ്റെടുക്കാന്‍ പോവുകയാണെന്നും അതിനാല്‍ നിലവിലുള്ള ജീവനക്കാരെല്ലാം രാജിവയ്‌ക്കുകയും പുതുതായി തുടങ്ങുന്ന കമ്പനിയില്‍ എല്ലാവര്‍ക്കും പുതിയതായി നിയമനം നല്‍കുമെന്നുമുള്ള അടവാണ്‌ ഇത്തവണ മാനേജമെന്റ്‌ എടുത്തത്‌. വര്‍ത്തമാനം പത്രം പുതുതായി ഏറ്റെടുക്കുന്നത്‌ പഴയ നടത്തിപ്പുകാരില്‍ ചിലരും ചില പുതുപ്പണക്കാരായ പ്രസ്ഥാനക്കാരുമായിരുന്നു. കുറെ പ്രതിഷേധങ്ങളുണ്ടായെങ്കിലും മറ്റ്‌ ഗതിയില്ലാത്തതുകൊണ്ട്‌ ബഹുഭൂരിപക്ഷം ജീവനക്കാരും രാജിവച്ച്‌ പുതിയ കമ്പനിയില്‍ ചേര്‍ന്നു. അതോടെ അവരുടെ സീനിയോരിറ്റിയും ആനുകൂല്യങ്ങള്‍ക്കുള്ള അര്‍ഹതയും നഷ്‌ടപ്പെട്ടു. ഏറ്റവും പുതിയ വര്‍ത്തമാനം വാര്‍ത്ത വീണ്ടും പുതിയൊരു മാനേജ്‌മെന്റ്‌ കമ്പനി ഏറ്റെടുക്കാന്‍ പോവുകയാണെന്നാണ്‌. അപ്പോഴും മാനേജ്‌മെന്റിന്റെ ഡിമാന്റ്‌ വീണ്ടും ഒരിയ്‌ക്കല്‍ കൂടി ജീവനക്കാര്‍ രാജിവയ്‌ക്കണം. എല്ലാവര്‍ക്കും പുതുതായി അപ്പോയിന്റ്‌മെന്റ്‌ തരുമെന്നാണ്‌. ഇതിനെതിരെ ഇപ്പോള്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്‌.
ഇതിനിടെ വര്‍ത്തമാനം മാനേജ്‌നമെന്റ്‌ കോടികള്‍ വിലമതിക്കുന്ന സ്വന്തം കെട്ടിടവും പിന്നീട്‌ പ്രസ്സും വിറ്റുവെന്നാണെന്നറിയുന്നത്‌. ജീവനക്കാരുടെ കയ്യില്‍ നിന്നും പിരിച്ച പി എഫ്‌ വിഹിതം അടയ്‌ക്കാത്തതിനാല്‍ പലതവണ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസ്‌ നടപടിയുമായി രംഗത്തെത്തി. പത്രം തുടങ്ങി ആറുമാസം കൃത്യമായി ശമ്പളം കൊടുത്തതൊഴിച്ചാല്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്നുവരെ മര്യാദയ്‌ക്ക്‌ ശമ്പളം കൊടുക്കാന്‍ മാറിമാറി വന്ന മാനേജ്‌മെന്റുകള്‍ക്ക്‌ കഴിഞ്ഞിട്ടില്ല. മാനേജ്‌മെന്റ്‌ ഇടയ്‌ക്കിടെ മാറുന്നതായി കേള്‍ക്കാം. കസേരകളില്‍ ഇരിക്കാറുള്ളത്‌ പലപ്പോഴും പഴയവര്‍ തന്നെയാണ്‌. നഷ്‌ടം മാത്രമെന്ന്‌ പറയുമ്പോഴും വര്‍ത്തമാനം ഏറ്റെടുക്കാന്‍ `പുതിയ പുതിയ' മാനേജ്‌മെന്റുകള്‍ ഉത്സാഹത്തോടുകൂടി വരുന്നതെന്തിനെന്ന കാര്യം മാത്രം ദുരൂഹമാണ്‌.

പച്ച ബ്ലൗസ് ഉത്തരവിനെതിരെ വ്യാപകപ്രതിഷേധം


വിദ്യാഭ്യാസ മന്ത്രി പികെ അബ്ദു റബ്ബ് പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന ഉത്തരവിനെതിരെ വ്യാപകപ്രതിഷേധം. ഈ വാര്‍ത്ത പുറത്തുവന്നയുടനെ ഉടന്‍ കെ.എസ്.ടി.എ. അടക്കമുള്ള പ്രതിപക്ഷ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. 
 iuml green initiative hits roadblock row erupts
വകുപ്പിനെ ലീഗ്‌വല്‍ക്കരിക്കുകയാണെന്നും വിവാദ ഉത്തരവ് പിന്‍വലിക്കണമെന്നും കെ എസ് ടി എ നേതാവ് ഷാജഹാന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്നും എടുത്ത് മാറ്റണമെന്ന് ലത്തീന്‍ കത്തോലിക്ക അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടപടിക്കെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെ പി എസ് ടി യുവും എതിര്‍പ്പുമായെത്തി.
പച്ചസാരി വിവാദം സി.പി.എമ്മിന്റെ മഹിളാ സംഘടനകളും എസ്.എഫ്.ഐയും അധ്യാപകസംഘടകളും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിദ്യാഭ്യാസ മന്ത്രി ചുമതലയേറ്റതു മുതല്‍ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഇത്തരം വിവാദങ്ങളില്‍ അകപ്പെടുന്നത് കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നീറുന്ന പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനുള്ള ഗൂഡശ്രമത്തിന്റെ നീക്കമാണെന്നും ആരോപണമുണ്ട്.
പച്ച ബ്ലൌസ് വിവാദത്തില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നാടേശനും ലീഗിനെ ശക്തമായി വിമര്‍ശിച്ചു. ലീഗില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് എടുത്തുമാറ്റണമെന്ന് അന്നേ തങ്ങള്‍ ആവശ്യപ്പെട്ടതാണ്. പച്ച നല്ല നിറവും പ്രകൃതിയുടെ നിറവുമാണ്. പക്ഷെ ലീഗ് ഇത് നടപ്പാക്കുമ്പോള്‍ അവരുടെ കൊടിയുടെ നിറം കൂടിയാണ്. പച്ച നല്ല നിറമാണ് പക്ഷെ അത് ഇരിക്കേണ്ടിടത്ത് ഇരിക്കുമ്പോള്‍ മാത്രമാണ് ഭംഗിയെന്നും ഇത്തരം നടപടി കേരളീയര്‍ക്ക് അപമാനകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
എന്തായാലും പച്ച ടീച്ചര്‍ വിവാദം പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും പ്രതിഫലിയ്ക്കുന്നുണ്ട്. രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും അടങ്ങുന്ന പോസ്റ്റുകളുമായാണ് ഫേസ്ബുക്കില്‍ പ്രതിഷേധം ഉയരുന്നത്.
ഇതിന്റെ പ്രതിഫലനങ്ങള്‍ പതിവുപോലെ സോഷ്യല്‍ നെറ്റ് വര്‍ക്കിലും പടര്‍ന്നു. കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളുമായാണ് നെറ്റ് വര്‍ക്കിലെ പ്രതിഷേധം. 'റബ്ബ് സാറെ, ഇങ്ങനെ മതിയോ വേഷം.....' എന്ന അടിക്കുറിപ്പോടെ പച്ചക്കരയുള്ള സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞ് നില്‍ക്കുന്ന നടി മീര ജാസ്മിന്റെ ചിത്രമാണ് ഇതിലൊന്ന്. മറ്റു ചില പോസ്റ്റുകള്‍ അശ്ലീലപരാമര്‍ശങ്ങള്‍ ഉള്ളതുമാണ്.
അതേസമയം ടിപി ചന്ദ്രശേഖന്‍ വധത്തെ തുടര്‍ന്ന് സിപിഎം നേരിടുന്ന ആഭ്യന്തര പ്രതിസന്ധി മറികടക്കാനാണ് പച്ച ബ്ലൗസ് വിവാദം ചിലര്‍ വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് മുസ്ലിം ലീഗ് കേന്ദ്രങ്ങങ്ങളുടെ ആരോപണം.

Monday, July 2, 2012

ലൗജിഹാദിനെതിരേ കണക്കുകളുമായി വെള്ളാപ്പള്ളി


ലൗജിഹാദിനെതിരേ വീണ്ടും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംഘടനാമുഖപത്രമായ 'യോഗനാദ'ത്തില്‍ 'ലൗജിഹാദില്‍പ്പെട്ടവര്‍ ഇപ്പോള്‍ എവിടെ?' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനത്തിലൂടെയാണ് കണക്കുകള്‍ നിരത്തി വെള്ളാപ്പള്ളി ലൗജിഹാദിനെതിരെ രംഗത്തെത്തിയത്.

ലൗജിഹാദിനെതിരേ രക്ഷകര്‍ത്താക്കളുടെയും അധ്യാപകരുടേയും സമൂഹത്തിന്റേയും ജാഗ്രത വേണമെന്നു വെള്ളാപ്പള്ളി ലേഖനത്തില്‍ പറയുന്നു. ലൗജിഹാദില്‍ കുടുങ്ങി മതംമാറിയവരില്‍ ഭൂരിപക്ഷവും ഈഴവരടക്കമുള്ള പിന്നാക്ക വിഭാഗക്കാരാണ്. ഇവരില്‍ പലരേയും ഇപ്പോള്‍ കാണാനില്ല. 2006ന് ശേഷം സംസ്ഥാനത്ത് 6129 പേര്‍ മതം മാറി.
ഇതില്‍ ബ്രാഹ്മണര്‍ 15, നായര്‍ 700, ഈഴവര്‍ 1,228, വിശ്വകര്‍മജര്‍ 395, െ്രെകസ്തവര്‍ 1,132, പട്ടികജാതിക്കാര്‍ 1,376, മറ്റു ഹിന്ദുക്കള്‍ 1,273 എന്നിങ്ങനെയുള്ള കണക്കും ലേഖനത്തോടൊപ്പം നല്‍കിയിട്ടുണ്ട്. 2009 ജനുവരി മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ചുവരെ 3,902 പേര്‍ മതംമാറിയതില്‍ 3,815 പേര്‍ ഇസ്ലാംമതം സ്വീകരിച്ചുവെന്നും വെള്ളാപ്പള്ളി പറയുന്നു.
മതംമാറിയവരില്‍ 1,596 പേര്‍ യുവതികളാണ്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നതെന്നും ലേഖനം പറയുന്നു. മറ്റു ജില്ലകളില്‍ നിന്നുള്ളവരും ഇവിടെയെത്തി മതംമാറിയിട്ടുണ്ടാവാം. പൊതുസമൂഹത്തില്‍ നിന്ന് മുസ്ലീങ്ങളെ ഒറ്റപ്പെടുത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണ് ലൗജിഹാദിന് പിന്നില്‍. പിന്നോക്ക സമുദായത്തില്‍പ്പെട്ടവരുടെ ദാരിദ്രവും ഐക്യമില്ലായ്്മയും മുതലെടുത്ത് നടത്തുന്ന ചൂഷണത്തിനെതിരേ ജാഗ്രത വേണം. കാണാതായ പെണ്‍കുട്ടികളെ കുറിച്ച് അന്വേഷിക്കണമെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.

മജീദ് പേരിനൊരു ജനറല്‍ സെക്രട്ടറിമാത്രം: ലീഗിന്റെ കടിഞ്ഞാണ്‍ ഇനി കുഞ്ഞാലിക്കുട്ടിയുടെ കൈകളില്‍


മുസ്‌ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ പൂര്‍ത്തിയായതോടെ പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ കൈകളിലൊതുങ്ങി. സംഘടനാ കാര്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും യു.ഡി.എഫുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയുടെ സുപ്രധാന തീരുമാനങ്ങളും നയങ്ങളും രൂപപ്പെടുത്തുന്നതിന്റെ നിയന്ത്രണം കുഞ്ഞാലിക്കുട്ടിക്കായിരിക്കും.
സാധാരണ നിലിയില്‍ ഇത്തരം ചുമതലകള്‍ ജനറല്‍ സെക്രട്ടറിയാണ് കൈകാര്യം ചെയ്യാറുള്ളത്. എന്നാല്‍ മജീദിനെ പേരിനൊരു ജനറല്‍ സെക്രട്ടറിയാക്കി തീരുമാനമെടുക്കുന്നതിനുള്ള അധികാരം കുഞ്ഞാലിക്കുട്ടിയില്‍ നിഷിപ്തമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ജനറല്‍ സെക്രട്ടറിയുടെ അധികാരപരിധിയില്‍ വരുന്ന വാര്‍ത്താമാധ്യമങ്ങളോട് പാര്‍ട്ടി കാര്യങ്ങളും തീരുമാനങ്ങളും വിശദീകരിക്കുന്നതിനുള്ള ചുമതല ഇ.ടി മുഹമ്മദ് ബഷീറിനാണ്.
പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് എന്ന നിലയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംവിധാനം ഉന്നതാധികാരസമിതി  എന്ന നിലയില്‍ സ്ഥിരം സംവിധാനമാക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഉന്നതാധികാര സമിതിയാണ് സംഘടനാ കാര്യങ്ങളും പാര്‍ട്ടിയുടെ നയസമീപനങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക. അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദ്, സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് എന്നിവരാണ് ഉന്നതാധികാര സമിതിയിലുള്ളത്. ഇവര്‍ക്ക് പുറമേ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥിരം ക്ഷണിതാവായിരിക്കും.
പാര്‍ട്ടിയുടെ നയസമീപനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതാധികാര സമിതിയെയും സംഘടനാ കാര്യങ്ങള്‍ ഏകീകരിക്കുന്നതിന്റെയും യു.ഡി.എഫുമായും മറ്റ് സംഘടനകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പി.കെ കുഞ്ഞാലിക്കുട്ടിയെയും വാര്‍ത്താ മാധ്യമങ്ങളോട് പാര്‍ട്ടി കാര്യങ്ങളും  തീരുമാനങ്ങളും വിശദീകരിക്കുന്നതനുള്ള ചുമതല ഇ.ടി മുഹമ്മദ് ബഷീറിനും നല്‍കിയതോടെ കെ.പി.എ മജീദിന്റെ കൈവശമുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം അലങ്കാരമായി മാത്രം മാറും.

എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം

സി.പി.ഐ.എം ഇടുക്കി മുന്‍ജില്ലാ സെക്രട്ടറി എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം. കഴിഞ്ഞ ദിവസം രാജക്കാട്ട് ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്. സംസ്ഥാനനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.
അന്വേഷണ സംഘത്തിന് മുന്നില്‍ മണി ഹാജരാകേണ്ടതില്ലെന്ന് നേരത്തെ പാര്‍ട്ടി തീരുമാനിച്ചിരുന്നു. അതിനാലാണ് ഇന്ന് മണി അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാതിരുന്നത്.
വരുന്ന 22 ാം തിയ്യതി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം മണിയുടെ കാര്യം ചര്‍ച്ച ചെയ്യും. കേന്ദ്രകമ്മിറ്റിക്ക് മുന്‍പ് മണിയെ അറസ്റ്റ് ചെയ്താല്‍ കമ്മിറ്റിയില്‍ മണിയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതായി വരും. ഇതുകൂടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രകമ്മിറ്റി ചേരുന്നത് വരെ മണിയെ ഒളിവില്‍  പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
ഇതിനിടെ സുപ്രീംകോടതിയില്‍ നിന്നും അനുകൂലവിധി നേടാനും പാര്‍ട്ടി ശ്രമിക്കും. ഇടുക്കിയിലെ കേസ് നടത്താന്‍ ഒരു കോടിരൂപ പിരിക്കാനും ജില്ലാകമ്മിറ്റിയില്‍ തീരുമാനമായി.
സുപ്രീംകോടതിയിലെ പ്രശസ്തരായ അഭിഭാഷകരെ വെച്ചുതന്നെ കേസ് നടത്താനും ഇതിനായി പണം  ചിലവഴിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.  50 ലക്ഷം രൂപ ഏരിയാകമ്മിറ്റികള്‍ പിരിച്ചുനല്‍കാനും ബാക്കി 50 ലക്ഷം മണിയും കെ.കെ ജയചന്ദ്രനും ചേര്‍ന്ന് പിരിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
എന്തെങ്കിലും കാരണവശാല്‍ എം.എം മണി അറസ്റ്റിലായാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ നടത്താനും കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇന്ന് ഹാജരാകാനായിരുന്നു മണിക്ക് നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടതിനാല്‍ 10 ദിവസത്തെ സാവകാശം അനുവദിക്കണമെന്നു അഭിഭാഷക സംഘം മുഖേന മണി കത്തു നല്‍കുകയായിരുന്നു. ഇതോടെ തുടര്‍നടപടി സ്വീകരിക്കുന്നതിന് എറണാകുളം റേഞ്ച് ഐജി കെ.പദ്മകുമാറിന്റെ നേതൃത്വത്തില്‍ തൊടുപുഴ റസ്റ്റ് ഹൗസില്‍ അടിയന്തര യോഗം ചേരുകയും മണിയുടെ അവധി അപേക്ഷ തള്ളാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.

Saturday, June 23, 2012

ആത്മഹത്യാ തലസ്ഥാനമോ ഐടി തലസ്ഥാനമോ?


ജീവിതത്തിലെ പ്രതിസന്ധികള്‍ ധൈര്യ പൂര്‍വം തരണം ചെയ്തു വിജയ കിരീടം ചൂടിയവരാണു നമ്മുടെ ആരാധ്യ പുരുഷന്മാര്‍. എന്നാല്‍, അത്തരക്കാരുടെ വംശം അന്യം നില്‍ക്കുകയാണോ? 
പ്രതിസന്ധിയില്‍ നിന്നു രക്ഷപെടാന്‍ ജീവനൊടുക്കുന്നവരുടെ നാടായി ഭാരതം മാറുകയാണോ? പ്രതിസന്ധികളില്‍ പതറി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിന്‍റെ കണക്കുകളാണു പുറത്തുവരുന്നത്. 

കര്‍ഷക ആത്മഹത്യകള്‍ക്കു കുപ്രസിദ്ധമായിരുന്നു നമ്മുടെ നാട് എന്നും. എന്നാല്‍ ഈ കുപ്രസിദ്ധിയുടെ റേറ്റിങ്ങില്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു എന്നു വേണമെങ്കില്‍ പറയാം. കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞെന്നല്ല ഇതിനര്‍ഥം. വന്‍കിട ഐടി നഗരങ്ങളിലെ ആത്മഹത്യാ നിരക്കു കര്‍ഷക ആത്മഹത്യാ നിരക്കിലും അധികമായി എന്നാണു കണ്ടെത്തല്‍. 

ടെക്കികളെന്നു വിളിക്കപ്പെടുന്ന സാങ്കേതിക വിദഗ്ധരുടെ പ്രിയ നഗരമാണു ബംഗളൂരു. യുവത്വത്തിന്‍റെ പ്രസരിപ്പില്‍ എന്തും ഏതും തങ്ങള്‍ക്കു സ്വന്തം എന്നു കരുതുന്ന ഒരു സമൂഹത്തിന്‍റെ ഇഷ്ട സ്ഥലം. ഈ നഗരത്തിലാണ് ഇപ്പോള്‍ ആത്മഹത്യാ നിരക്ക് ഏറെക്കൂടുതലെന്നു സര്‍വെ. നഗരത്തിലെ പ്രതിവര്‍ഷ ആത്മഹത്യാ നിരക്കില്‍ വന്‍ വര്‍ധനയുണ്ടായെന്നാണു റിപ്പോര്‍ട്ട്. 

ബംഗളൂരുവിലെ ഓരോ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലും പ്രതിദിനം രണ്ട് ആത്മഹത്യ വീതം നടക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ആത്മഹത്യാ നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 80 ശതമാനത്തോളം വര്‍ധന രേഖപ്പെടുത്തിയ ബംഗളൂരുവിനെ രാജ്യത്തെ ആത്മഹത്യ തലസ്ഥാനമായി കണക്കാക്കാമത്രേ! 

അവിടെ ആത്മഹത്യയില്‍ അഭയം തേടുന്നവരില്‍ 30 ശതമാനവും ബിപിഒ, കോള്‍ സെന്‍റര്‍ പ്രൊഫഷനലുകളാണെന്നാണു റിപ്പോര്‍ട്ട്. ഐടി പ്രൊഫഷനലുകള്‍ക്കിടയിലും ആത്മഹത്യാ പ്രവണത വളരെയേറെയാണ്. 

വിദ്യാര്‍ഥികള്‍ക്കിടിയിലും ഇടത്തരക്കാര്‍ക്കിടയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആത്മഹത്യാ നിരക്കു കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 16 നും 29 നും ഇടിയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിച്ചു.

കൗമാര പ്രായത്തില്‍ത്തന്നെ വന്‍തുക ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കുന്നതോടെ ഇപ്പോഴത്തെ ചെറുപ്പക്കാര്‍ എല്ലാം നേടിയെന്ന ഭാവത്തിലെത്തുമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. ഇതിനു ശേഷം ഒരു ചെറിയ പ്രതിസന്ധി ഉണ്ടായാല്‍ പോലും ഇത്തരക്കാര്‍ക്കു പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. പണത്തിന്‍റെ ആര്‍ഭാടത്തില്‍ ഉണ്ടാകുന്ന സൗഹൃദങ്ങള്‍ മാത്രമേ ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കുമുണ്ടാകുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു പ്രതിസന്ധി ഘട്ടത്തില്‍ കൈത്താങ്ങാകാന്‍ ആരുംതന്നെ ഉണ്ടാകില്ലെന്നതാണു ഭൂരിപക്ഷത്തിന്‍റെയും സ്ഥിതി. ആത്മഹത്യയെന്ന ഈസി വോക്കോവറിലേക്ക് അവര്‍ എത്തിപ്പെടാന്‍ ഇവയൊക്കെ കാരണമാകുന്നുണ്ടെന്നു മനഃശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചെറിയ പ്രശ്നങ്ങള്‍ പോലും നേരിടാന്‍ ഇക്കൂട്ടര്‍ക്കു ധൈര്യമില്ലെന്നാണു മാനസ്സികാരോഗ്യ കൗണ്‍സിലര്‍മാരുടെ വിലയിരുത്തല്‍. പ്രശ്ന പരിഹാരത്തിന് ഓരോ ദിവസവും നൂറോളം പേരാണു കൗണ്‍സിലിങ് സെന്‍ററുകളുമായി ബന്ധപ്പെടുന്നത്. നേരിട്ടെത്തി കൗണ്‍സിലിങ് സഹായം തേടാന്‍ കൂടുതല്‍ പേര്‍ക്കും മടിയാണ്. അതിനാല്‍, ഫോണിലൂടെയുള്ള കൗണ്‍സിലിങ്ങാണു കൂടുതല്‍. 

പണ്ടൊക്കെ സുഹൃദ് ബന്ധങ്ങളും കുടുംബ ബന്ധങ്ങളും ഏറെയുണ്ടായിരുന്നു നമുക്ക്. ഇത്തരം ബന്ധങ്ങള്‍ പവിത്രമായി കാത്തു സൂക്ഷിക്കണമെന്ന ആഗ്രഹമുള്ള സമൂഹവുമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ ഏതു പ്രശ്നത്തിനും പരിഹാരം കാണാന്‍ ആളുകളുമുണ്ടായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളില്‍ അത്തരമൊരു അവസ്ഥ ഇല്ലാത്തത് ആത്മഹത്യകള്‍ കൂടാന്‍ പ്രധാന കാരണമാകുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ മുന്നിലാണെന്ന പഠനവും കഴിഞ്ഞദിവസം പുറത്തു വന്നിട്ടുണ്ട്. കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇതില്‍ ഏറെ മുന്നിലെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തി. സാമ്പത്തിക-വിദ്യാഭ്യാസ കാരണങ്ങളല്ല ആത്മഹത്യാ നിരക്കു വര്‍ധിക്കാന്‍ കാരണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്വയം മരണം വരിക്കുന്നവരില്‍ ഏറെയും 15 നും 19 നും ഇടിയില്‍ പ്രായമുള്ളവരാണെന്നും പഠനം കണ്ടെത്തി.

കേരളം, തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍. രാജ്യത്തെ മൊത്തം ആത്മഹത്യകളില്‍ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ് അരങ്ങേറുന്നത്. തലസ്ഥാനം ഡല്‍ഹിയാണ് ആത്മഹത്യയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. അസ്വഭാവിക മരണ കാരണങ്ങളില്‍ ആത്മഹത്യയ്ക്കു രണ്ടാം സ്ഥാനമാണ് ഇന്ത്യയിലുള്ളത്. വാഹനാപകടങ്ങളാണ് ഒന്നാമത്. ആത്മഹത്യാ നിരക്കിലുള്ള വര്‍ധന ഇപ്പോഴത്തെ തോതില്‍ തുടര്‍ന്നാല്‍ അധികം വൈകാതെ വാഹനാപകടങ്ങളെ ആത്മഹത്യ മറികടക്കുമെന്നു തീര്‍ച്ച. 

പങ്കില്ലെന്ന പല്ലവി പങ്കപ്പാടായി; പാര്‍ട്ടിയും 'കീഴടങ്ങുന്നു'


ഫസല്‍ വധക്കേസില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരനും, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ. കുഞ്ഞനന്തന്‍... തങ്ങള്‍ക്കു ബന്ധമില്ലെന്നു സി.പി.എം. ആണയിട്ട ഈ കേസുകളില്‍ ശരിക്കും 'കീഴടങ്ങു'ന്നതു പാര്‍ട്ടിതന്നെ. ഇരു കേസുകളിലുമായി പിടിയിലായ മൂവരും പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങള്‍ അലങ്കരിക്കുന്നവര്‍. കാരായി രാജന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗവും മുന്‍ തലശേരി ഏരിയാ സെക്രട്ടറിയുമാണ്‌. കാരായി ചന്ദ്രശേഖരന്‍ തിരുവങ്ങാട്‌ ലോക്കല്‍ സെക്രട്ടറി, കുഞ്ഞനന്തന്‍ പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം. ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്‌റ്റിലായ 47 പേരില്‍ ഒമ്പതുപേര്‍ സി.പി.എമ്മുകാരാണ്‌. നേരത്തേ അറസ്‌റ്റിലായ കെ.സി. രാമചന്ദ്രന്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും പടയങ്കണ്ടി രവീന്ദ്രന്‍ ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മിറ്റി അംഗവും ജ്യോതിബാബു കുന്നോത്തുപറമ്പ്‌ ലോക്കല്‍ കമ്മിറ്റി അംഗവുമാണ്‌.

വടക്കേയില്‍ മനോജ്‌, ഇ.എം. ഷാജി എന്നിവര്‍ ബ്രാഞ്ച്‌ സെക്രട്ടറിമാര്‍. എന്‍.ജി.ഒ. യൂണിയന്‍ മുന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. ഒഞ്ചിയം ഏരിയാ സെക്രട്ടറിയുമായ സി.എച്ച്‌. അശോകനും കമ്മിറ്റി അംഗം കെ.കെ. കൃഷ്‌ണനും തലശേരി ഏരിയാ കമ്മിറ്റി അംഗം പി.പി. രാമകൃഷ്‌ണനും നേരത്തേ അറസ്‌റ്റിലായെങ്കിലും സി.പി.എമ്മിനെ ഏറെ വെട്ടിലാക്കിയതു കുഞ്ഞനന്തന്റെ കീഴടങ്ങല്‍തന്നെ.

പോലീസിന്റെ അതിവേഗ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍, പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്‌ഥയിലാണു പാര്‍ട്ടിനേതൃത്വം. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന പോളിറ്റ്‌ ബ്യൂറോ പ്രഖ്യാപനവും നിലവിലിരിക്കേ സംസ്‌ഥാനനേതൃത്വത്തിന്റെ അടുത്ത നീക്കമാണ്‌ ഏവരും ഉറ്റുനോക്കുന്നത്‌.

ചന്ദ്രശേഖരന്‍ വധം കൊടുമ്പിരിക്കൊണ്ടിരിക്കേയാണ്‌, ആറുവര്‍ഷം പഴക്കമുള്ള തലശേരി മുഹമ്മദ്‌ ഫസല്‍ വധക്കേസില്‍ കാരായിമാരെ സി.ബി.ഐ. കീഴടക്കിയത്‌. തളിപ്പറമ്പ്‌ അരിയിലെ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസിലാകട്ടെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഒരുവട്ടം ചോദ്യംചെയ്യുകയും ടി.വി. രാജേഷ്‌ എം.എല്‍.എയെ ജൂലൈ ഒന്നിനു ചോദ്യം ചെയ്യാനിരിക്കുകയുമാണ്‌.

തൊട്ടടുത്ത ദിവസങ്ങളില്‍ നടന്ന കീഴടങ്ങലുകള്‍ പാര്‍ട്ടി തീരുമാനപ്രകാരമാണെന്ന സൂചന ശക്‌തമാണ്‌. കുഞ്ഞനന്തന്‍ കണ്ണൂര്‍ സി.പി.എം. ജില്ലാക്കമ്മിറ്റി ഓഫീസില്‍ ഒളിവില്‍ കഴിഞ്ഞതായും സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്‌. എന്തു വില കൊടുത്താലും കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സി.ബി.ഐക്കു വിട്ടുകൊടുക്കില്ലെന്നു പി. ജയരാജന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. കുഞ്ഞനന്തന്‍ പാര്‍ട്ടിയുടെ സംരക്ഷണയിലായിരുന്നെന്ന്‌ സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ ചാനലിനോടു പ്രതികരിച്ചതോടെ, നില്‍ക്കക്കള്ളിയില്ലാതാണു നേതാക്കളെ വിട്ടുകൊടുത്തതെന്നുവേണം കരുതാന്‍.

ഷുക്കൂര്‍ വധക്കേസില്‍ പി. ജയരാജനില്‍നിന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന എസ്‌.പിയുടെ പ്രസ്‌താവനയ്‌ക്കു പിന്നാലെ രണ്ടാംഘട്ട ചോദ്യംചെയ്യലിനു നോട്ടീസ്‌ നല്‍കിയതും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി. ശാരീരികാസ്വാസ്‌ഥ്യം ചൂണ്ടിക്കാട്ടി ജയരാജന്‍ രണ്ടാമതു ഹാജരായില്ല. ഷുക്കൂര്‍ കൊലക്കേസില്‍ അറസ്‌റ്റിലായ അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവാണ്‌ പി. ജയരാജനിലേക്ക്‌ അന്വേഷണം എത്തിക്കുന്ന മൊഴി നല്‍കിയത്‌.

ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ നിര്‍ദേശിച്ചതു കുഞ്ഞനന്തനാണെന്നും ഇതു പി. ജയരാജന്റെ അറിവോടെയാണെന്നും അറസ്‌റ്റിലായ ചിലര്‍ മൊഴി നല്‍കിയിരുന്നു. ചന്ദ്രശേഖരന്‍ വധക്കേസിലും കാരായി രാജനെ അടുത്തദിവസം ചോദ്യംചെയ്യും.

ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ പങ്കു നിഷേധിച്ച്‌ സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍തന്നെ രംഗത്തുവന്നിരുന്നു. ഒളിവിലായിരുന്ന കുഞ്ഞനന്തന്‍ പാര്‍ട്ടി സഹായത്തോടെയാണു വടകര കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്‌.

നേതാക്കള്‍ക്കും കൊലയാളി സംഘങ്ങള്‍ക്കും ഒളിത്താവളമൊരുക്കിയ 12 സി.പി.എം. പ്രവര്‍ത്തകരെയും അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. അപ്പോഴെല്ലാം തങ്ങള്‍ക്കു പങ്കില്ലെന്ന പല്ലവി ആവര്‍ത്തിക്കുകയായിരുന്നു പാര്‍ട്ടി. ഗൂഢാലോചനയുടെ മുഖ്യകണ്ണിയെന്നു പോലീസ്‌ വിശേഷിപ്പിക്കുന്ന കുഞ്ഞനന്തന്‍ ഇതുവരെ കണ്ണൂരിലെയും കാസര്‍ഗോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളിലാണത്രേ ഒളിജീവിതം നയിച്ചത്‌. ഈ വിവരം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നുതന്നെ ചോരുകയും അവിടെയെല്ലാം പോലീസ്‌ എത്തുകയും ചെയ്‌തതോടെയാണു പാര്‍ട്ടിയുടെ പ്രതിരോധമിളകിയത്‌.

Friday, June 22, 2012

ഇവന്‍ മേഘരൂപന്‍ പ്രദര്‍ശനത്തിനെത്തുന്നു


മ­ല­യാ­ള­ത്തി­ന്റെ പ്രി­യ­ക­വി പി കു­ഞ്ഞി­രാ­മന്‍ നാ­യ­രു­ടെ ജീ­വി­ത­ത്തെ ആസ്പ­ദ­മാ­ക്കി ­പി ബാ­ല­ച­ന്ദ്രന്‍ തി­ര­ക്ക­ഥ­യെ­ഴു­തി സം­വി­ധാ­നം ചെ­യ്ത ഇ­വന്‍ മേ­ഘ­രൂ­പന്‍ ഈ മാ­സം 29­ന് (ജൂണ്‍ 29)­പ്ര­ദര്‍­ശ­ന­ത്തി­നെ­ത്തു­ന്നു. അതി­സ­മ്പ­ന്ന­മായ മല­യാള കാ­വ്യ­ലോ­ക­ത്ത് സമാ­ന­ത­ക­ളി­ല്ലാ­ത്ത­വി­ധം ജീ­വി­ച്ച കവി­യാ­ണ് കു­ഞ്ഞി­രാ­മന്‍­നാ­യര്‍. ആത്മ­വേ­ദ­ന­ക­ളും ആത്മ­നി­ന്ദ­യും ചി­ല­പ്പോ­ഴൊ­ക്കെ ആത്മ­രോ­ഷ­വും നി­റ­ഞ്ഞ സ്വ­ര­ത്തില്‍ ­ക­വി­ തന്നെ­ത്ത­ന്നെ­പ­ല­വ­ട്ടം വി­ചാ­രണ ചെ­യ്തി­ട്ടു­ണ്ട്. യാ­ഥാര്‍­ത്ഥ്യ­വും കവി­ത­യും പര­സ്പ­രം വേര്‍­തി­രി­ക്കാ­നാ­വാ­ത്ത­വി­ധം കൂ­ടി­ക്ക­ല­രു­ന്ന കവി­യു­ടെ ജീ­വി­തം ആദ്യ­മാ­യാ­ണ് ചല­ച്ചി­ത്ര­മാ­കു­ന്ന­ത്.

­കെ പി മാ­ധ­വന്‍ നാ­യര്‍ എന്ന സങ്കല്‍­പ്പ കഥാ­പാ­ത്ര­ത്തി­ലൂ­ടെ­യാ­ണ് ചല­ച്ചി­ത്രം മഹാ­ക­വി പി­യു­ടെ ജീ­വിത വഴി­ക­ളി­ലൂ­ടെ യാ­ത്ര ചെ­യ്യു­ന്ന­ത്. ഉള്ള­ട­ക്കം, പവി­ത്രം, അങ്കിള്‍ ബണ്‍, പു­ന­ര­ധി­വാ­സം തു­ട­ങ്ങിയ ശ്ര­ദ്ധേ­യ­മായ സി­നി­മ­ക­ളു­ടെ തി­ര­ക്ക­ഥാ­കൃ­ത്തായ പി­.­ബാ­ല­ച­ന്ദ്രന്‍ ആദ്യ­മാ­യി സം­വി­ധാ­നം ചെ­യ്യു­ന്ന ചല­ച്ചി­ത്ര­മാ­ണ് ഇവന്‍ മേ­ഘ­രൂ­പന്‍. ''­തൈ­രില്‍ നി­ന്നു വെ­ണ്ണ കട­ഞ്ഞെ­ടു­ക്കു­ന്ന­തു­പോ­ലെ മഹാ­ക­വി പി­കു­ഞ്ഞി­രാ­മന്‍ നാ­യ­രില്‍ നി­ന്നും കട­ഞ്ഞെ­ടു­ത്ത കഥാ­പാ­ത്ര­മാ­ണ് കെ പി മാ­ധ­വന്‍ നാ­യര്‍. ഏതോ സത്ര­ത്തില്‍ ദു­രൂഹ സാ­ഹ­ച­ര്യ­ത്തില്‍ അദ്ദേ­ഹ­ത്തി­നു മര­ണം സം­ഭ­വി­ക്കു­ന്ന കവി­യില്‍ നി­ന്നും മാ­ധ­വന്‍ നാ­യര്‍ എന്ന സങ്കല്‍­പ്പ കഥാ­പാ­ത്രം പി­റ­ക്കു­ന്നു­.' പി ബാ­ല­ച­ന്ദ്രന്‍ പറ­ഞ്ഞു­.


­വ­ട­ക്കേ­മ­ല­ബാ­റി­ലെ ഒരു യാ­ഥാ­സ്ഥി­തിക സമ്പ­ന്ന കു­ടും­ബ­ത്തി­ലാ­ണ് മാ­ധ­വന്‍ നാ­യര്‍ ജനി­ച്ച­ത്. കു­ട്ടി­ക്കാ­ല­ത്തു തന്നെ കവി­ത­കള്‍ എഴു­തി­ത്തു­ട­ങ്ങി­.  നി­ത്യ­സ­ഞ്ചാ­രി­യാ­യി­രു­ന്നു മാ­ധ­വന്‍ നാ­യര്‍. സ്ത്രീ­യു­ടെ­യും പ്ര­കൃ­തി­യു­ടെ­യും സൌ­ന്ദ­ര്യ­ത്തി­ലൂ­ടെ തന്റെ നി­ത്യ­കാ­മു­കി­യായ കവി­ത­യെ­ത്തേ­ടി അദ്ദേ­ഹം അല­ഞ്ഞു­കൊ­ണ്ടേ­യി­രു­ന്നു. മു­റ­പ്പെ­ണ്ണായ ജാ­ന­കി­യു­മാ­യി വീ­ട്ടു­കാര്‍ ഇതി­നി­ട­യില്‍ വി­വാ­ഹ­മു­റ­പ്പി­ച്ചു­.


­നാ­ടു­വി­ട്ടു­പോയ മാ­ധ­വന്‍ നാ­യര്‍ നാ­ട്ടിന്‍­പു­റ­ത്തു­കാ­രി­യും കവ­യി­ത്രി­യു­മായ സര­സ്വ­തി­യോ­ടൊ­പ്പം ജീ­വി­ക്കു­ന്നു. സര­സ്വ­തി­യു­ടെ പ്ര­തി­ഭ­യില്‍ അസൂ­യാ­ലു­വാ­യി­രു­ന്ന മാ­ധ­വന്‍ നാ­യര്‍ അവള്‍ എഴു­തി ഏല്‍­പ്പി­ച്ച കവി­ത­ക­ളൊ­ന്നും വാ­രി­ക­കള്‍­ക്ക് അയ­ച്ചു­കൊ­ടു­ത്തി­ല്ല. മന­സ്സു­മ­ടു­ത്ത സര­സ്വ­തി ക്ര­മേണ കവി­ത­യു­ടെ കാല്‍­പ­നിക ലോ­ക­ത്തു­നി­ന്നും ജീ­വി­ത­ത്തി­ന്റെ പരു­ക്കന്‍ യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളി­ലേ­ക്ക് മാ­റി­ത്തു­ട­ങ്ങു­ന്നു. എഴു­ത്ത് എന്നേ­ക്കു­മാ­യി അവ­സാ­നി­പ്പി­ച്ച് കവി­യു­ടെ ഭാ­ര്യ­യാ­യി സര­സ്വ­തി ഒതു­ങ്ങി ജീ­വി­ക്കു­ന്നു. സര­സ്വ­തി­യു­ടെ കാ­വ്യ ജീ­വി­ത­ത്തി­ന്റെ മര­ണ­ത്തി­ന് താ­നാ­ണ് ഉത്ത­ര­വാ­ദി­യെ­ന്ന് കു­റ്റ­ബോ­ധ­ത്താല്‍ ഇരി­ക്ക­പ്പൊ­റു­തി­യി­ല്ലാ­തെ മാ­ധ­വന്‍ നാ­യര്‍ വീ­ടു­വി­ട്ടി­റ­ങ്ങു­ന്നു. ലക്ഷ്യ­മി­ല്ലാ­ത്ത മറ്റൊ­രു യാ­ത്ര­യി­ലേ­ക്ക്.


­നി­ളാ തീ­ര­ത്തു­കൂ­ടി അല­ഞ്ഞു തീര്‍­ത്ത ആ നാ­ളു­ക­ളി­ലാ­ണ് മാ­ധ­വന്‍ നാ­യര്‍ അമ്മി­ണി എന്ന പാ­ട്ടു­കാ­രി­യു­മാ­യി അനു­രാ­ഗ­ത്തി­ലാ­കു­ന്ന­ത്. അമ്മി­ണി­യു­ടെ വീ­ട്ടു­കാര്‍ അവ­രു­ടെ വി­വാ­ഹം ഉറ­പ്പി­ച്ചു. ഇതി­നി­ട­യില്‍ തൃ­ശൂ­രില്‍ എത്തു­ന്ന കവി തന്റെ പ്ര­സാ­ധ­ക­നു­മാ­യി നാ­ടന്‍ പാ­ട്ടു­കള്‍ സമാ­ഹ­രി­ച്ച് പു­സ്ത­ക­മാ­ക്കു­ന്ന ഒരു പു­തിയ കരാ­റില്‍ ഏര്‍­പ്പെ­ടു­ന്നു. പാ­ട്ടു­കള്‍ തേ­ടി ഉള്‍­നാ­ട്ടി­ലേ­ക്ക് പോ­കു­ന്ന മാ­ധ­വന്‍ നാ­യര്‍ പാ­ട്ടു­കാ­രി തങ്ക­മ­ണി­യു­മാ­യി കണ്ടു­മു­ട്ടു­ന്നു. പാ­ട്ടു­പാ­ടി­യും കേ­ട്ടെ­ഴു­തി­യും മറ്റൊ­രു പ്ര­ണ­യ­കാ­ല­ത്തി­ലൂ­ടെ കവി കട­ന്നു­പോ­കു­ന്നു. ഇതി­നി­ട­യില്‍ അമ്മി­ണി­യു­മാ­യു­ള്ള വി­വാ­ഹ­ക്കാ­ര്യം തന്നെ അയാള്‍ മറ­ന്നു­പോ­യി­രു­ന്നു­.


ആ­രി­ലും തൃ­പ്തി­പ്പെ­ടാ­തെ എവി­ടെ­യും തങ്ങി­നില്‍­ക്കാ­നാ­വാ­തെ പാ­റി­ന­ട­ന്ന കവി ജീ­വി­ത­ത്തില്‍ ബന്ധ­പ്പെ­ട്ട സ്ത്രീ­ക­ളെ­ല്ലാം കാ­മ­ത്തി­ന്റെ മാ­ത്ര­മ­ല്ല മര­ണ­ത്തി­ന്റേ­യും പ്ര­തി­നി­ധി­ക­ളാ­ണ്. മര­ണ­വു­മാ­യു­ള്ള വേ­ഴ്ച­യില്‍ നി­ന്നാ­ണ് മാ­ധ­വന്‍ നാ­യ­രു­ടെ കവി­ത­ക­ളു­ണ്ടാ­കു­ന്ന­ത്. അതു­കൊ­ണ്ടു തന്നെ കവി ചെ­ന്നു­ചേ­രു­ന്ന ഇട­ങ്ങ­ളും കണ്ടു­മു­ട്ടു­ന്ന സ്ത്രീ­ക­ളും വ്യ­ത്യ­സ്ത­രാ­യി­രു­ന്നു. അമ്മി­ണി ടീ­ച്ച­റും, തങ്ക­മ­ണി­യും നാ­ട്ടു­മ്പു­റ­ത്തു­കാ­രി­യും കവി­യു­മായ സര­സ്വ­തി­യും മു­റ­പ്പെ­ണ്ണായ ജാ­ന­കി­യും സ്‌­കൂ­ളി­ലെ സഹ അധ്യാ­പി­ക­യാ­യി­രു­ന്ന രാ­ജ­ല­ക്ഷ്മി­യും അവ­സാ­നം കവി­ത­യി­ലേ­ക്കും മര­ണ­ത്തി­ലേ­ക്കും കൂ­ട്ടി­ക്കൊ­ണ്ടു­പോ­കു­ന്ന നഴ്‌­സ് മാ­യാ മഹേ­ശ്വ­രി­യും­... അങ്ങ­നെ കവി കണ്ടു­മു­ട്ടു­ക­യും പ്ര­ണ­യി­ക്കു­ക­യും ചെ­യ്ത­വ­രെ­ല്ലാം വ്യ­ത്യ­സ്ത­രാ­യി­രു­ന്നു­.


­തെ­റ്റു­കള്‍ ചെ­യ്യു­ക­യും അതില്‍ പശ്ചാ­ത്ത­പി­ക്കു­ക­യും ചെ­യ്തു­കൊ­ണ്ട് ജീ­വി­ത­ത്തെ കൂ­സ­ലി­ല്ലാ­തെ അതി­ജീ­വി­ച്ച കവി­യും മനു­ഷ്യ­നു­മാ­യി­രു­ന്നു കെ പി മാ­ധ­വന്‍ നാ­യര്‍. സൂ­ഫി പറ­ഞ്ഞ കഥ­യി­ലെ കേ­ന്ദ്ര കഥാ­പാ­ത്ര­ത്തെ അവ­ത­രി­പ്പി­ച്ച നട­നും നിര്‍­മ്മാ­താ­വു­മായ പ്ര­കാ­ശ് ബാ­രെ­യാ­ണ് മാ­ധ­വന്‍ നാ­യ­രാ­യി വേ­ഷ­മി­ടു­ന്ന­ത്. അമ്മി­ണി­യാ­യി പത്മ­പ്രി­യ­യും മാ­യാ­മ­ഹേ­ശ്വ­രി­യാ­യി ശ്വേ­താ­മേ­നോ­നും രാ­ജ­ല­ക്ഷ്മി­യാ­യി രമ്യാ നമ്പീ­ശ­നും തങ്ക­മ­ണി­യാ­യി അനു­വും സര­സ്വ­തി അമ്മ­യാ­യി പു­തു­മു­ഖം ജയ­പ്രി­യ­യും വേ­ഷ­മി­ടു­ന്നു­.


­കൂ­ടാ­തെ ജഗ­തി ശ്രീ­കു­മാര്‍, വി കെ ശ്രീ­രാ­മന്‍, ചെ­മ്പില്‍ അശോ­കന്‍, തമ്പി ആന്റ­ണി, മാര്‍­ഗി സതി, സജി­താ മഠ­ത്തില്‍, മു­രു­കന്‍, കണ്ണൂര്‍ ശ്രീ­ല­ത, ഭാ­നു­മ­തി, വി­ജ­യ­കു­മാര്‍ പ്ര­ഭാ­ക­രന്‍, സു­ദര്‍­ശന്‍ അന്നൂര്‍, ഗോ­പന്‍ കരു­നാ­ഗ­പ്പ­ള്ളി, അം­ബി­കാ­മോ­ഹന്‍, ആഷ, സു­നി­താ നെ­ടു­ങ്ങാ­ടി, ഗോ­പു കേ­ശ­വ്, സു­ര­ഭി, എം ആര്‍ രാ­ജന്‍, മനോ­ജ്കു­മാര്‍ ഷാ­ജി സു­രേ­ന്ദ്ര­നാ­ഥ്, ചന്ദ്ര­മോ­ഹന്‍, വി­ജ­യ് പെ­രി­ങ്ങോ­ട്, സജി സോ­പാ­നം, മനു ജോ­സ്, കലാ­മ­ണ്ഡ­ലം പ്ര­ഭാ­ക­രന്‍ തു­ട­ങ്ങിയ വന്‍ താ­ര­നി­ര­യാ­ണ് ഇവന്‍ മേ­ഘ­രൂ­പ­നില്‍ അണി­നി­ര­ക്കു­ന്ന­ത്.


­മ­ല­യാ­ളി­യായ പ്ര­ശ­സ്ത ബോ­ളി­വു­ഡ് ഛാ­യാ­ഗ്രാ­ഹ­കന്‍ രാ­ജീ­വ് രവി­യാ­ണ് മേ­ഘ­രൂ­പ­ന് ക്യാ­മറ ചലി­പ്പി­ച്ച­ത്. പ്ര­ശ­സ്ത കലാ­സം­വി­ധാ­യ­ക­നും ഡി­സൈ­ന­റും അനി­മേ­റ്റ­റു­മായ പ്ര­കാ­ശ് മൂര്‍­ത്തി­യാ­ണ് കലാ­സം­വി­ധാ­യ­കന്‍. ഗാ­ന­ര­ചന ഒഎന്‍­വി­യും കാ­വാ­ലം നാ­രാ­യ­ണ­പ­ണി­ക്ക­രും ചേര്‍­ന്ന് നിര്‍­വ്വ­ഹി­ച്ചു. സം­ഗീ­തം ശര­ത്. എഡി­റ്റിം­ഗ് വി­നോ­ദ് സു­കു­മാ­രന്‍. സി­ലി­ക്കോണ്‍ മീ­ഡി­യ­യു­ടെ ബാ­ന­റില്‍ ഗോപ പെ­രി­യാ­ടന്‍, തമ്പി ആന്റ­ണി, ­പ്ര­കാ­ശ് ബാ­രെ­ എന്നി­വ­രാ­ണ് ചി­ത്രം നിര്‍­മ്മി­ച്ചി­രി­ക്കു­ന്ന­ത്.

ഷുക്കൂര്‍ വധം : കുടുങ്ങുമെന്നു ഭയം; ചോദ്യംചെയ്യലിന്‌ ജയരാജന്‍ ഇന്നു ഹാജരാകില്ല


കോഴിക്കോട്‌: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും ആരോപണവിധേയനായ സാഹചര്യത്തില്‍ അരിയില്‍ അബ്‌ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ ഇന്നു നടക്കുന്ന രണ്ടാംഘട്ട ചോദ്യംചെയ്യലിനു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹാജരാകില്ല.

ഷുക്കൂര്‍ വധക്കേസില്‍ ജയരാജനെ അറസ്‌റ്റ് ചെയ്യുമെന്ന അഭ്യൂഹത്തിനിടെയാണു പിന്മാറ്റം.

ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്നു ഹാജരാകാന്‍ കഴിയില്ലെന്നു ജയരാജന്‍ പോലീസിനു കത്തു നല്‍കുകയായിരുന്നു. ചോദ്യംചെയ്യലിനുള്ള അടുത്ത തീയതി പിന്നീടു തീരുമാനിക്കും. ടി.പി. വധക്കേസില്‍ അറസ്‌റ്റിലായവരുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇന്നു ജയരാജനില്‍നിന്നു വിവരങ്ങള്‍ ആരായാനായിരുന്നു അന്വേഷണസംഘത്തിന്റെ തീരുമാനം.

പയ്യാമ്പലത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ 12നു ജയരാജനെ ചോദ്യംചെയ്‌തിരുന്നു. നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്നു ചോദ്യംചെയ്യലിനു നേതൃത്വം നല്‍കിയ കണ്ണൂര്‍ എസ്‌.പി: രാഹുല്‍ ആര്‍. നായര്‍ വെളിപ്പെടുത്തുകയും ചെയ്‌തു. ടി.പി. വധത്തില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ നേതൃത്വത്തിനു പങ്കുണ്ടെന്ന ആരോപണമുയര്‍ന്നപ്പോള്‍ ജയരാജനെ വിളിച്ചുവരുത്തി ചോദ്യംചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചിരുന്നു. എന്നാലതു കൊലയാളി സംഘാംഗങ്ങള്‍ പിടിയിലായശേഷം മതിയെന്ന ഉന്നതോദ്യോഗസ്‌ഥരുടെ നിര്‍ദേശത്തെത്തുടര്‍ന്ന്‌ ഒഴിവാക്കുകയായിരുന്നു.

തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയിലെ മുറിയില്‍നടന്ന ഗൂഢാലോചനയെത്തുടര്‍ന്നായിരുന്നു ഷുക്കൂറിനെ വധിച്ചതെന്ന സി.പി.എം. അരിയില്‍ ലോക്കല്‍ സെക്രട്ടറി യു.വി. വേണുവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലായിരുന്നു പയ്യാമ്പലത്തെ ചോദ്യം ചെയ്യല്‍.

ചില മൊഴികളില്‍ വൈരുധ്യമുള്ളതിനാലാണ്‌ ജയരാജനെ വീണ്ടും ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്‌. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണവിധേയനായ ടി.വി. രാജേഷ്‌ എം.എല്‍.എയെ ചോദ്യംചെയ്യുന്നതു ജൂലൈ ഒന്നിലേക്കു മാറ്റി.

ചോദ്യംചെയ്യലിന്‌ അഭിഭാഷക സാന്നിധ്യം വേണമെന്ന ജയരാജന്റെ ആവശ്യം നേരത്തേ തള്ളിയിരുന്നു. അറസ്‌റ്റ് വേണമെങ്കില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം മതിയെന്നാണു പോലീസ്‌ നേതൃത്വം നിര്‍ദേശിച്ചിരുന്നത്‌. ഇന്നു വിളിച്ചുവരുത്തി അറസ്‌റ്റ് ചെയ്യാനിടയുണ്ടെന്നാണു ജയരാജനു ലഭിച്ച ഉപദേശമെന്ന്‌ അറിയുന്നു.

നടുവേദനയും ഇടുപ്പെല്ലിനു തകരാറുമുള്ളതിനാല്‍ പൂര്‍ണവിശ്രമം ആവശ്യമാണെന്ന ഡോക്‌ടറുടെ റിപ്പോര്‍ട്ട്‌ അടക്കമാണു ചോദ്യംചെയ്യല്‍ മാറ്റണമെന്നാവശ്യപ്പെട്ട്‌ പാര്‍ട്ടി ഓഫീസ്‌ സെക്രട്ടറി മുഖേന വളപട്ടണം സി.ഐ: യു. പ്രേമനു ജയരാജന്‍ കത്തു നല്‍കിയത്‌. രണ്ടാഴ്‌ചയ്‌ക്കു ശേഷം ഏതുദിവസവും ഹാജരാകാമെന്നു കത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌് എസ്‌.പി: രാഹുല്‍ ആര്‍. നായര്‍, അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ടൗണ്‍ ഡിവൈ.എസ്‌.പി: പി. സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്‌ഥന്‍ സി.ഐ: യു. പ്രേമന്‍ എന്നിവര്‍ ചര്‍ച്ച ചെയ്‌ത ശേഷം അപേക്ഷ അംഗീകരിച്ചു.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനി, കിര്‍മാണി മനോജ്‌, ടി.കെ. രജീഷ്‌ എന്നിവരുടെ മൊഴികളും ജയരാജനെതിരാണ്‌. ഇതു സംബന്ധിച്ചു പ്രത്യേകം ചോദ്യം ചെയ്യാന്‍ നേരത്തേ തീരുമാനിച്ചെങ്കിലും ഷുക്കൂര്‍ വധക്കേസില്‍ ഇന്നു ഹാജരാകുന്നതിനൊപ്പമാക്കാമെന്നു പിന്നീടു നിശ്‌ചയിക്കുകയായിരുന്നു.

Thursday, June 21, 2012

രാധ വിനോദ് രാജു എന്ന 'ഒറിജിനല്‍' സേതുരാമയ്യര്‍!


ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സ്ഥാപക ഡയറക്റ്റര്‍ രാധ വിനോദ് രാജുവിന്റെ (62) നിര്യാണവാര്‍ത്ത സിനിമാപ്രേമികളെയും വിഷമിപ്പിക്കും. കാരണം, ‘സി‌ബി‌ഐ’ സിനിമകളിലൂടെ സിനിമാപ്രേമികളുടെ മനം കവര്‍ന്ന ‘സേതുരാമയ്യര്‍’ എന്ന കഥാപാത്രത്തിന്റെ ‘ഒറിജിന’ലാണ് മണ്‍‌മറഞ്ഞത്. മമ്മൂട്ടിയെ മലയാളികളുടെ പ്രിയങ്കരനാക്കുന്നതില്‍ സേതുരാമയ്യര്‍ എന്ന കഥാപാത്രം വഹിച്ച പങ്ക് വലുതാണല്ലോ.

തിരക്കഥാകൃത്ത് പല അഭിമുഖങ്ങളിലും പറഞ്ഞ കാര്യമാണ് സേതുരാമയ്യരുടെ പ്രോട്ടോടൈപ്പ് രാധ വിനോദ് രാജുവാണെന്ന്. ആദ്യമായി ഒരു സിബി‌ഐ സിനിമയ്ക്ക് തിരക്കഥ എഴുതിയ എസ്‌എന്‍ സ്വാമി നായക കഥാപാത്രത്തെ ഒരു മുസ്ലീമായാണ് വിഭാവന ചെയ്തത്. എന്നാല്‍ തിരക്കഥ വായിച്ച മമ്മൂട്ടിയാണ് കഥാപാത്രത്തെ ഒരു ബ്രാഹ്മണനാക്കിയാല്‍ കൊള്ളാം എന്ന് നിര്‍ദേശിച്ചത്. എസ്‌എന്‍ സ്വാമി അതുചെയ്യുകയും ചെയ്തു.

സിബിഐയില്‍ എസ്പി ആയിരുന്ന രാധ വിനോദ് രാജുവിന്റെ മാനറിസങ്ങള്‍ കഥാപാത്രത്തിന് ഉണ്ടായാല്‍ കൊള്ളാമെന്ന് എസ്‌എന്‍ സ്വാമിയോട് പറഞ്ഞതും മമ്മൂട്ടിയാണ്. രാധ വിനോദ് രാജുവിനെ മമ്മൂട്ടിക്ക് അറിയാമായിരുന്നു. കാരണം, മഹാരാജാസ് കോളേജില്‍ മമ്മൂട്ടിയുടെ സീനിയറായിട്ടാണ് രാധ വിനോദ് രാജു പഠിച്ചത്.

സിനിമ ഇറങ്ങിയതും എക്കാലത്തെയും വലിയ ഹിറ്റായി മാറിയതും പിന്നീടുള്ള ചരിത്രം. ഒന്നാം ഭാഗവും രണ്ടാം ഭാഗവും തൊട്ട് നാലാം ഭാഗം വരെ ഈ സിനിമ മുന്നേറുകയും ചെയ്തു. ഈ സിനിമയുടെ അഞ്ചാം ഭാഗത്തിന്റെ തയ്യാറെടുപ്പിലാണ് എസ്‌എന്‍ സ്വാമിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാധ വിനോദ് രാജു മരണത്തിന് കീഴടങ്ങിയത്. ജമ്മു കാശ്മീര്‍ കേഡറിലെ 1975 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് മട്ടാഞ്ചേരി സ്വദേശിയായ രാധ വിനോദ് രാജു. രാജീവ് ഗാന്ധി വധക്കേസ്, കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ തുടങ്ങിയ സുപ്രധാന കേസുകളും അദ്ദേഹം അന്വേഷിച്ചിട്ടുണ്ട്. മമ്മൂട്ടിയുമായി അടുത്ത ബന്ധമാണ് രാധ വിനോദ് രാജു പുലര്‍ത്തിയിരുന്നത്.

Tuesday, June 19, 2012

'വിഎസ് ഗ്രാമം' നീക്കാനായില്ല


തോട്ടപ്പള്ളിയില്‍ വിഎസ് അനുഭാവികള്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച വിഎസ് ഗ്രാമം ബോര്‍ഡും വിഎസ് അച്യുതാനന്ദന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡും നീക്കം ചെയ്യാനുള്ള സിപിഎംലോക്കല്‍ നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍സെക്രട്ടറിയും ചേര്‍ന്നാണ്  തിങ്കളാഴ്ച രാവിലെ ബോര്‍ഡ് നീക്കം ചെയ്യാനെത്തിയത്.
വിഎസ് ഗ്രാമമെന്ന ബോര്‍ഡ് പകുതി അഴിച്ച ശേഷം രണ്ടാമത്തെ ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വിഎസ് അനുകൂലികള്‍ സ്ഥലത്തെത്തി ഇവരെ തടയുകയായിരുന്നു. ബോര്‍ഡ് നീക്കുന്നതിനെ വിഎസ് അനുകൂലികള്‍ ശക്തമായി എതിര്‍ത്തതോടെ ഇവര്‍ക്ക് പിന്‍വാങ്ങേണ്ട്ി വന്നു.
തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി വിഎസ് പക്ഷത്തിനൊപ്പമാണെങ്കിലും ഔദ്യോഗികപക്ഷത്തിന് മേല്‍കൈയുള്ള ഏരിയ കമ്മിറ്റിയുടെ കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് ലോക്കല്‍ നേതൃത്വം ബോര്‍ഡുകള്‍ നീക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന.
വെള്ളിയാഴ്ച രാത്രിയാണ് ബോര്‍ഡ് വച്ചത്. ദേശീയപാതയ്ക്കരികില്‍ തോട്ടപ്പള്ളി സ്പില്‍വെ പാലത്തിന് അരികിലാണ് ബോര്‍ഡ്. ശനിയാഴ്ച രാത്രിയാണ് ഇതിന് നേരെ എതിര്‍വശത്തായി വിഎസ് അനുകൂല ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചത്. വിഎസ് ഗ്രാമം ബോര്‍ഡ് വിഎസ് അനുകൂലികള്‍ കെട്ടി പഴയ നിലയില്‍ ആ്ക്കിയിട്ടുണ്ട്. ഔദ്യോഗിക വിഭാഗക്കാര്‍ ബോര്‍ഡ് നീക്കം ചെയ്യാതിരിക്കാന്‍ സ്ഥലത്ത് രഹസ്യ നിരീക്ഷണവും നടത്തി വരുന്നുണ്ട്്.

ഒന്നര മണിക്കൂർ യുദ്സ്ധം...പോലീസ് തല്ലിയൊയതുക്കി


æÉÞÜàØßÈá çÈæø ®ùßÏÞX- ÏâÃßçÕÝíØßxß çµÞ{¼ßÈáUßW ºÞAßW ¿âÌíèÜxáµZ æµÞIáÕøáK-í  ®Øí.®Ëí.æ® dÉÕVJµV.
·ÄcLøÎßˆÞæÄ æÉÞÜàØí Äßøß‚¿ß‚á.§¿áAß ¼ßˆÞ èÕØí dÉØßÁaí ¥Èà×í øÞ¼ßæa æµÞÜÉÞĵߵæ{ ¥ùØíxí æº‡ÃæÎKÞÕÖcæMGí ®Øí®Ëí° dÉÕVJµV çùÞÁí ©ÉçøÞÇJßæa çÉøßW È¿JßÏ Ø¢¸V×¢ æÉÞÜàØí ¥¿ßæ‚ÞÄáAß.µˆá¢ µáM߂߈áµ{áÎÞÏß æÉÞÜàØßæÈ çÈøßG Õ߯cÞVjßµæ{ ²ÄáAÞÈÞÏß æÉÞÜàØí ÉÄßÈçFÞ{¢ ÄÕà d·çÈÁᢠµHàV ÕÞĵÕᢠdÉçÏÞ·ß‚á.ØíæÉXØV ¼¢·í×Èí ØÎàÉæJ ÏâÃßçÕÝíØßxß çµÞ{¼ßæa ÄáùAÞJ ç·xí çµdwàµøß‚ÞÃí ÉÄßÕßˆÞæÄ dÉÕVJµV ¥dµÎ¢ È¿JßÏÄí.Ø¢¸V×JßW ÉçJÞ{¢ ®Øí®Ëí° dÉÕVJµVAí ÉøáçAxá.²Kø ÎÃßAâçùÞ{¢ ®¢¼ß çùÞÁßW ·ÄÞ·Ä¢ ÄÞùáÎÞùÞÏß.

§KæÜ øÞÕᑚ 11.45 ÈÞÃí .Äá¿A¢. ÈâçùÞ{¢ ÕøáK ®Øí®Ëí° dÉÕVJµV ØíæÉXØV ¼¢·í×ÈßW çùÞÁí ©ÉçøÞÇß‚á. ¼ÜÉàøCß ©ZæMæ¿ ØKÞÙBç{Þæ¿ æÉÞÜàØí Õ{Eá ÈßKçÄÞæ¿  ²æøÞx ÕÞÙÈÕᢠ¥Äá Õß çÉÞÕßæÜïK Øí@ßÄß.®Øí®Ëí° Ø¢ØíÅÞÈ èÕØí dÉØßÁaí ®.®.ùÙߢ ©ÉçøÞÇ¢ ©Æí¸Þ¿È¢ æºÏíÄá.ùÙßÎßæa dÉØ¢·¢ ¥ÕØÞÈß‚çÄÞæ¿ çÈøæJ µøáÄßAâGßæÏJßÏ dÉÕVJµV æÉÞÜàØßÈí çÈæø ÄßøßEá.®Øí®Ëí° ¼ßˆÞ dÉØßÁaí ®¢.¦V.ÌÞÜÎáø{ßÏáæ¿ çÈÄãÄãÄbJßW ÉçJÞ{¢ ÕøáK dÉÕVJµV ØíÅÜJáIÞÏßøáK æÉÞÜàØßÈí çÈæø ÄßøßEá.ÜÞJß É߿߂á ÕÞBÞÈᢠ×àWÁßW É߿߂áLßÏá¢ ÉøÞÎÞÕÇß 
dÉçµÞÉÈ¢ Øã×í¿ßAáµÏÞÏßøáKá Üfc¢.µÝßE ÆßÕØ¢ §æÄÞæA È¿KçMÞZ ®ÜïÞ ¢ØÙß‚á ÈßK æÉÞÜàØí §JÕà ÈßWAAUßÏßˆÞæÄ ÜÞJß ÕàÖß.

¥çÄÞæ¿  ØíæÉXØV ¼¢·í×Èí ØÎàÉæJ ç·xá ÕÝß ÏâÃßçÕÝíØßxß çµÞ{¼ßȵJá ÈßKí µçˆùáIÞÏß.øâfÎÞÏ µçˆùßÈßæ¿ ºßÄùß ÈßK dÉÕVJµæø æÉÞÜàØí ÜÞJß ÕàÖß ÄáøJß.²xæMGáçÉÞÏ ®Øí®Ëí° ÉÞ{Ï¢ ¯øc æØdµGùß ÈßÏÞØßæÈ æÉÞÜàØí Õ{EßGá ÎVgß‚á.¼ßˆÞ çÈÄÞÕí ØßÌßAᢠÜÞJßÏ¿ßÏßW ÉøáçAxá.§ÄßÈßæ¿ çµÞ{¼ßȵJá ÈßKí µøßCˆá¢ ºá¿áµˆá¢ æµÞIí dÉÕVJµV æÉÞÜàØßæÈ çÈøß¿áµÏÞÏßøáKá.²øÞZ æÉÞAçJÞ{ÎáU ÎÄßW ºÞ¿ß µ¿Kí çùÞÁßÜßùBßÏᢠæÉÞÜàØßÈí çÈæø µçˆùí È¿Jß.§Õæø ÄáøJÞÈÞÃí æÉÞÜàØí µHàV ÕÞĵÕᢠd·çÈÁᢠdÉçÏÞ·ß‚Äí.æÉÞÜàØßæa Äßøß‚¿ßAßæ¿ ¥WM¢ ÖÞLøÞµáK dÉÕVJµV µˆá¢ µáMßÏᢠ¿câÌí èÜxáµ{áÎÞÏß ÕVißÄ ÕàøcçJÞæ¿ æÄøáÕßÜßùBß.¯µçÆÖ¢ ÎáAÞW ÎÃßAâçùÞ{¢ æÉÞÜàØá¢ ®Øí®Ëí° dÉÕVJµøá¢ ²øá ÎÄßW ÕcÄcÞØJßW ¯xáÎáGß.

ÉßçK¿í µçˆùí Õßæ¼¿ß ÙÞ{ßÈí ÎáXÕÖJá çµdwàµøß‚á.µáMßÏᢠµˆá¢ Õ߯cÞVjßµZ çùÞÁßçÜAí ÕÜßæ‚ùßEá. ¨ ØÎÏ¢ ¦V®ØíÉß(Ìß) Ø¢ØíÅÞÈ ØçN{È¢ Õßæ¼¿ß ÙÞ{ßW È¿AáµÞÏßøáKá.§Õßç¿Aí µâ¿áÄWæÉÞÜàæØJßÏçÄÞæ¿ dÉÕVJµV çµÞ{¼ßȵçJAí ©ZÕÜßEá.®¢®W®ÎÞøÞÏ ¿ß.Õß.øÞç¼×í, ¼ÏߢØí ÎÞÄcá,Øáçø×í µáùáMí ®KßÕV çµÞ{¼ßæÜJß dÉÕVJµæø ÖÞLøÞAß.§ÄßÈí çÖ×ÎÞÃí µçˆùßÈí ¥ÏÕá ÕKÄí.

¥WM ØÎÏJßȵ¢ ØßÉß®¢ çÈÄÞA{ÞÏ æµÞ¿ßçÏøß ÌÞܵã×íÃX,®{Îø¢ µøà¢,®.æµ.ÌÞÜX,§.Éß.¼ÏøÞ¼X,Éß.æµ.dÖàÎÄß ®KßÕV çµÞ{¼ßæÜJß æÉÞÜàØí ȿɿßÏßW dÉÄßçfÇß‚í Õ߯cÞVjßµæ{ µâGß dɵ¿È¢ ÈÏß‚á.Ø¢¸V×JßW ÉæC¿áJ dÉÕVJµæø ¥ùØíxßW ÈßKí ²ÝßÕÞAÞÈÞÏß ¦ÖÞX ØíµbÏV Õæø dɵ¿È¢ È¿JßÏ çÖ×¢ çÈÄÞAZ ÉßøßEá çÉÞÏß.ÉøáçAxÕæø æÎÁßAW çµÞ{¼í ¦ÖáÉdÄßÏßW dÉçÕÖßMß‚á.ÈÞÜá çÉæø ¥ùØíxí æºÏíÄá.µIÞÜùßÏÞÕáK ¥XÉçÄÞ{¢ çÉVæAÄßæø µçaÞYæÎaí æÉÞÜàØí çµæØ¿áJá.

¥Èà×í øÞ¼ßæa æµÞÜÉÞĵߵæ{ ¥ùØíxí æº‡ÃæÎKÞÕÖcæMGí ®Øí®Ëí° È¿JáK ØÎø¢ ÎâKÞ¢ ÆßÕØÕᢠآ¸V×JßW µÜÞÖß‚á.çÈøæJ øIá ÆßÕØ¢ æÉÞÜàØßæÈ dÉçµÞÉßMßAÞX dÉÕVJµøáæ¿ ÍÞ·Já ÈßKí dÖÎÎáIÞæÏCßÜᢠ¥ÕV Ø¢ÏÎÈ¢ ÉÞÜß‚á.ÈßWAAUßÏßˆÞæÄÏÞÃí §KæÜ ÜÞJß ºÞV¼á¢ d·çÈÁí dÉçÏÞ·ÕᢠȿJßÏÄí. §KæÜ æÉÞÜàØá¢ dÉÕVJµøá¢ ÄNßW Ø¢¸GÈ¢ È¿AáçOÞZ ÏâÃßçÕÝíØßxß çµÞ{¼ßW ØVŒµÜÞÖÞÜÏáæ¿ Ìß®Øí ØßÏáæ¿ dÉÞçÏÞ·ßµ Éøàf È¿AáµÏÞÏßøáKá.

ആന്റണിയും അഴിമതിയുടെ നിഴലില്‍?


അഴിമതി ആരോപണങ്ങളില്‍ മുങ്ങികുളിച്ച യുപിഎ സര്‍ക്കാറിലെ ആദര്‍ശ ധീരനായ പ്രതിരോധമന്ത്രി എകെ ആന്റണിയും സംശയത്തിന്റെ നിഴലിലേക്ക്. ഭാര്യഎലിസബത്തിന്റെ പെയിന്റിങുകള്‍ 28 കോടി രൂപയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വാങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് ആന്റണിയെ പ്രതിക്കൂട്ടിലാക്കുന്നത്. ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തെ വിമാനത്താവളങ്ങള്‍ അലങ്കരിക്കുന്നതിനുവേണ്ടിയാണ് ഈ ചിത്രങ്ങള്‍ വാങ്ങിയിട്ടുള്ളത്. എട്ടു ചിത്രങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് ഇത്രയും കോടി രൂപ ചെലവാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
 aai elizabath antony painting ak antony വിഖ്യാത ചിത്രകാരനായ തയ്യബ് മേഹ്തയുടെ സെലിബ്രേഷന്‍ എന്ന ചിത്രം ഒന്നരക്കോടി രൂപയ്ക്ക് വിറ്റതാണ് ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ ഏറ്റവും വലിയ കച്ചവടം. 2002ലാണ് ഈ വില്‍പ്പന നടന്നത്. റിപ്പോര്‍ട്ടിലെ സൂചനകളനുസരിച്ച് അതിനുശേഷം ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്.
പക്ഷേ, ചിത്രകാരിയെന്ന രീതിയില്‍ മേഹ്തയുടെ ഏഴയലത്ത് പോലും എത്താത്ത എലിസബത്തിന്റെ ചിത്രങ്ങള്‍ക്ക് ഇത്രയും വില ലഭിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോഴാണ് അഴിമതി മണക്കുന്നത്. മോടിപിടിപ്പിക്കുന്നതിനുവേണ്ടി പെയിന്റിങുകളും കരകൗശലവസ്തുക്കളും വാങ്ങുന്നതില്‍ കോടികണക്കിനു രൂപയുടെ അഴിമതി നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്. ഇതിലെ രണ്ട് ചിത്രങ്ങള്‍ തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പെയിന്റിങുകള്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് വിറ്റിട്ടുണ്ടെന്ന് എലിസബത്ത്സമ്മതിക്കുന്നുണ്ട്. എന്നാല്‍ അത് എത്ര രൂപയ്ക്കാണെന്ന് സ്ഥിരീകരിക്കാന്‍ എലിസബത്തിനെ പോലെ അതോറിറ്റിയും തയ്യാറായിട്ടില്ല. ചിത്രം വിറ്റുകിട്ടുന്ന പണം കാന്‍സര്‍ രോഗികളെ ചികിത്സിക്കാനാണ് ഉപയോഗിക്കുകയെന്ന് എലിസബത്ത് പറയുന്നുണ്ട്. ഇതിന്റെ ആദ്യപടിയായി കാന്‍സര്‍ സൊസൈറ്റിക്ക് 3 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയതായി എലിസബത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
മുന്‍ ബാങ്ക് ഉദ്യോഗസ്ഥയായ എലിസബത്ത് ചിത്രകല ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതല്‍ ചിത്രം വരയ്ക്കുന്ന ശീലമുണ്ട്. പക്ഷേ, ഒരോ ചിത്രത്തിനും കോടികള്‍ കൊടുക്കാന്‍ മാത്രം വിലപിടിപ്പുള്ള ചിത്രങ്ങളാണോ എലിസബത്ത് വരച്ചതെന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും സംശയം.

രാജസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കു "സ്വാഭാവിക' മരണം


പെണ്‍ഭ്രൂണഹത്യ വളരെയധികം റിപ്പോര്‍ട്ട് ചെയ്ത രാജസ്ഥാനില്‍ പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നതിനു പുതിയ രീതി കൈക്കൊളളുന്നതായി റിപ്പോര്‍ട്ട്. വേണ്ടത്ര പരിചരണവും ശ്രദ്ധയും നല്‍കാതെ കുട്ടികളെ രോഗികളാക്കുകയും ചികിത്സ നല്‍കാതിരിക്കുകയുമാണു പുതിയ രീതി. ഇത്തരം സംഭവങ്ങള്‍ സ്വാഭാവിക മരണങ്ങളായി തളളിക്കളയുന്നതിനാല്‍ മാതാപിതാക്കള്‍ക്കെതിരേ നിയമനടപടിയും ഉണ്ടാകില്ല. ജയ്സല്‍മേര്‍ ജില്ലയിലെ തേജ്മല്‍ത, മാന്‍ഡി ഗ്രാമങ്ങളില്‍ കഴിഞ്ഞ 10 ദിവസത്തിനുളളില്‍ സമാനമായ മൂന്നു സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപ് സിങ് എന്നയാളെ ചോദ്യം ചെയ്തപ്പോഴാണു വെളിപ്പെടുത്തല്‍ ലഭിച്ചത്. ദിലീപ് സിങ് തന്‍റെ മകള്‍ക്കു വേണ്ടത്ര പരിചരണം നല്‍കാത്തതിനാലാണു മരിച്ചതെന്നു സമ്മതിച്ചു. മാത്രമല്ല പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇതു വ്യക്തമായിരുന്നു. ഇങ്ങനെ പെണ്‍കുട്ടികളെ ക്രൂരമായി കൊല്ലുന്ന പ്രവണത സംസ്ഥാനത്തു വര്‍ധിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Monday, June 11, 2012

രജീഷിന്റെ അറസ്റ്റ്: ന്യായീകരണമില്ലാതെ ഇടത് ഏകോപന സമിതി


Sn ]n h-[-t¡-kn Sn sI c-Po-jv A-d-Ìn-em-b km-l-N-cy-¯n sIm-e-]m-X-Icm-{ão-b-t¯m-Sp-Å C-S-Xp-]-£ G-tIm-]-\k-an-Xn-bp-sS \n-e-]m-Sv NÀ-¨-bm-hp-¶p. bp-h-tamÀ-¨ kw-Øm-\ t\-Xm-hm-bn-cp-¶ sI Sn P-b-Ir-jv-W³- am-kv-ä-sd kv-IqÄ Ip-«n-I-fp-sS ap-¶n-en-«v sh-«n-s¡m-e-s¸-Sp-¯n-b-Xn-s\ H-cp-Im-e-¯v \ym-bo-I-cn-¨-h-cm-Wv C-t¸mÄ C-S-Xp-]-£ G-tIm-]-\ k-an-Xn-¡p t\-Xr-Xzw sIm-Sp-¡p-¶-Xv. Sn ]n h-[-t¡-kn-sâ ]-Ým-¯-e-¯n kn.-]n.-F-½n-s\-Xn-tc sIm-e-]m-X-Icm-{ão-b-¯n-sâ t]-cn C-S-Xp-]-£ G-tIm-]-\k-an-Xn B-ª-Sn-¨p-h-cp-¶-Xn-\n-sS-bm-Wv Sn- ]n-þ-P-b-Ir-jv-W-³ sIm-e-]m-X-I-t¡-kp-I-fn-se {]-ap-J³ c-Po-jm-sW-¶ hmÀ-¯-IÄ ]p-d-¯p-h-cp-¶-Xv. kn.-]n.-Fw k-l-bm-{Xn-I-\pw _p-²n-Po-hn-bp-am-bn-cp-¶ Fw F³ hn-P-b³ am-ÌÀ A-S-¡-ap-Å-hÀ P-b-Ir-jv-W³ h-[-s¯ \ym-bo-I-cn-¨p cw-K-¯p-h-¶-Xv hn-hm-Z-am-bn-cp-¶p.
 hn-P-b³ am-jn-sâ A-Sp-¯ A-\p-bm-bn-I-fm-bn A-dn-b-s¸-Sp-¶ sI kn D-ta-jv _m-_p, sI F-kv l-cn-l-c³, tUm. B-km-Zv Xp-S-§n-b-h-cm-Wv ]n-¶o-Sv C-S-Xp-]-£ G-tIm-]-\ k-an-Xn cq-]o-I-cn-¨-Xv.-
Fw F³ hn-P-b-sâ ]m-X ]n-´p-SÀ-¶v ]mÀ-«n-¡p ]-p-d-s¯-¯n-b {]-ap-J-cn-sem-cm-fm-b Sn ]n N-{µ-ti-J-c-sâ sIm-e-t¡-kn-epw Sn sI c-Po-jv {]-Xn-bm-b- km-l-N-cy-¯n sIm-e-]m-X-Icm-{ão-b-t¯m-Sp-Å C-S-Xp-]-£ G-tIm-]-\k-an-Xn-bp-sS \n-e-]m-Sm-Wv tNm-Zyw-sN-¿-s¸-Sp-¶-Xv.kw-Øm-\-¯v hn-hn-[ t]-cp-I-fn {]-hÀ-¯n-¡p-¶ hn-a-X kn.-]n.-Fw A-Wn-IÄ-¡n-S-bn C-Xn-s\s¨m-Ãn ap-dp-ap-dp-¸v Xp-S-§n-bn-«p-WvSv. 
P-b-Ir-jv-W-sâ Ip-Spw-_-t¯m-Sv \o-Xn ]p-eÀ-¯n-bn-Ã F-¶ B-tcm-]-W-w D-bÀ-¶-Xn-s\ Xp-SÀ-¶v _n.-sP.-]n-¡p-Ån-epw {]-Xn-k-Ôn cq-£-am-Wv. 

ഹസാരെ സംഘത്തിന് അമെരിക്കന്‍ സഹായം ലഭിക്കുന്നു


അണ്ണ ഹസാരെ സംഘത്തിന് അമെരിക്കന്‍ കമ്പനികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. രാജ്യത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലാണു ഹസാരെയുടെ പ്രസ്താവനകള്‍. മാഗ്സസെ അവാര്‍ഡ് നേടാന്‍ ഹസാരെയ്ക്ക് എന്ത് അര്‍ഹതയാണുളളതെന്നും അദ്ദേഹം ചോദിച്ചു.

ഹസാരെയും സംഘാംഗങ്ങളും നിഷ്കളങ്കരാണെന്നു താന്‍ കരുതുന്നില്ല. സത്യസന്ധനും ബഹുമാന്യനുമായ വ്യക്തിയാണു പ്രധാനമന്ത്രി. കിരണ്‍ ബേദിക്കും അരവിന്ദ് കെജ് രിവാളിനും എതിരേ അഴിമതിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാനുളള ധാര്‍മികത അവര്‍ക്കില്ലെന്നും വയലാര്‍ രവി.

വധു കറുത്തതിന് കളിയാക്കല്‍; വരന്‍ ജീവനൊടുക്കി


കറുപ്പ് നിറമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ചതിന്റെ പേരില്‍ അയല്‍ക്കാരുടെ കളിയാക്കലിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയില്‍ നിന്നുള്ള രാജേഷ് മണ്ടല്‍ ആണ് വിഷം കഴിച്ച് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവാഹപ്പിറ്റേന്ന് വിഷം ചേര്‍ത്ത പാനീയം കഴിച്ചാണ് രാജേഷ് ജീവനൊടുക്കിയത്.
വെളുത്ത നിറമുള്ള രാജേഷ് കറുത്ത പെണ്ണിനെ കെട്ടിയതെന്തിനാണെന്ന് ചോദിച്ചാണ് അയല്‍വീട്ടിലുള്ള ഏതാനും സ്ത്രീകള്‍ കളിയാക്കിയിരുന്നു.  ഇതിലുള്ള മനോവേദനയും ദേഷ്യവുമാണ് രാജേഷിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു.
വിഷം കഴിച്ച ശേഷം ഇക്കാര്യങ്ങള്‍ രാജേഷ് സഹോദരനായ സഞ്ജയിനോട് പറഞ്ഞു. കറുപ്പ് നിറമുള്ള വധുവിനെ തനിയ്ക്ക് തിരഞ്ഞെടുത്തതിലുള്ള അതൃപ്തിയും രാജേഷ് സഹോദരനോട് വെളിപ്പെടുത്തിയിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കറുത്ത നിറമുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ ബിഹാര്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ വിമുഖത പ്രകടിപ്പിയ്ക്കാറുണ്ട്.

88 വര്‍ഷത്തിനു ശേഷം ലെനിന്‌ ശവസംസ്‌കാരം


 Lenin Dead Body Embalm Burial 88 Years
നീണ്ട 88 വര്‍ഷങ്ങള്‍ക്ക്‌ ശേഷം സോവിയറ്റ്‌ യൂണിയന്‍ സ്ഥാപകനായ വ്‌ളാഡ്‌മിര്‍ ലെനിന്‌ ശവസംസ്‌കാരം. 1924 ജനുവരി 21 മരണമടഞ്ഞ ലെനിന്റെ മൃതദേഹം സംസ്‌കരിക്കാതെ വര്‍ഷങ്ങളായി റഷ്യയില്‍ എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌.
ലെനിന്‍ മരണമടഞ്ഞതിന്റെ പിറ്റേ ദിവസം പോസ്‌റ്റ്‌ മോര്‍ട്ടം നടത്തി തലച്ചോര്‍ ഉള്‍പ്പെടെയുള്ള ആന്തരാവയവങ്ങള്‍ നീക്കം ചെയ്‌തു, മൃതദേഹം എംബാം ചെയ്‌തു സൂക്ഷിച്ചു വെച്ചിരിക്കുകയാണ്‌. എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ്‌ നേതാവിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെക്കൂന്നതിനെതിരെ ലോകത്തിന്റെ വ്യത്യസ്‌ത തുറകളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
മോസ്‌കോയിലെ റെഡ്‌ സ്‌ക്വയറിലെ മുസ്സോളിയത്തില്‍ പൊതുദര്‍ശനത്തിന്‌ വെച്ചിരിക്കുകയാണ്‌ ലെനിന്റെ മൃതദേഹം. ഇത്‌ സംസ്‌കരിക്കണം എന്ന്‌ മുന്‍പും പല തവണ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന്‌ ജനകീയ അഭിപ്രായം കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം പ്രശസ്‌ത ചലച്ചിത്രം ഗുഡ്‌ ബൈ ലെനിന്‍ എന്ന പേരില്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കുകയും ഉണ്ടായി.
ലെനിന്‌ യുക്തമായ അന്തിമോപചാരം നല്‍കാതെ അദ്ദേഹത്തിന്റെ മൃതദേഹം ഇങ്ങനെ സൂക്ഷിച്ചു വെച്ചിരിക്കുന്നത്‌ യുക്തിക്ക്‌ നിരക്കുന്നതല്ല എന്നാണ്‌ റഷ്യയുടെ സാംസ്‌കാരിക മന്ത്രി വ്‌ളാഡ്‌മിര്‍ മെദിന്‍സ്‌കി പറഞ്ഞത്‌. പ്രസിഡന്റ്‌ വ്‌ളാഡ്‌മിര്‍ പുടിന്റെ വളരെ അടുത്ത അനുയായ ഇദ്ദേഹത്തിന്റെ വാക്കുകള്‍ സര്‍ക്കാറിന്റെ അഭിപ്രായമായി തന്നെ കണക്കാക്കാവുന്നതാണ്‌.
1953ല്‍ അന്തരിച്ച സ്റ്റാലിന്റെ മൃതദേഹവും ലെനിന്റേതു പോലെ എംബാം ചെയ്‌തു സൂക്ഷിച്ചിരുന്നെങ്കിലും, പിന്നീട്‌ അദ്ദേഹം അനഭിമതനായതിനെ തുടര്‍ന്ന്‌ 1961ല്‍ മൃതദേഹം സംസ്‌കാരിക്കുകയായിരുന്നു.

Saturday, June 9, 2012

മാതാപിതാക്കള്‍ കൊല്ലാനൊരുങ്ങിയ കുഞ്ഞിനെ ഏറ്റെടുത്ത രമ്യയുടെ കഥ ബിഗ് സ്‌ക്രീനിലേക്ക്


ആസ്വാദകര്‍ക്ക് പുതിയ ദൃശ്യ വിരുന്നൊരുക്കിയ ‘അന്‍പ് ‘ എന്ന നാടകം ബിഗ്‌സ്‌ക്രീനിലേക്കെത്തുന്നു. ഇന്ത്യയിലെ ഏക ഫ്‌ളോട്ടിങ് തിയേറ്ററായ ചിലങ്ക കേരളത്തിലുടനീളം അവതരിപ്പിച്ച നാടകമാണ് അന്‍പ്. സ്‌കൂള്‍ യുവജനോത്സവത്തില്‍ തുടങ്ങി നിരവധി വേദികള്‍ പിന്നിട്ട അന്‍പ് സിനിമയാക്കുന്നത് പ്രമോദ് പയ്യന്നൂരാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ‘അന്‍പ്’ എന്ന നാടകത്തിന്റെ കഥാപുരോഗതി. ആ കഥ ഇങ്ങനെ…
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തില്‍ പെണ്‍കുട്ടിയായതിന്റെ പേരില്‍ മാതാപിതാക്കള്‍ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഇതറിഞ്ഞ കമ്പത്ത് ഗാന്ധിശിലയില്‍ രമ്യ എന്ന എട്ടാം ക്ലാസുകാരി ഈ കുഞ്ഞിനെ ഏറ്റെടുക്കുന്നു. കുഞ്ഞിന് രേഷ്മ എന്ന് പേരിട്ട് അതിന്റെ അമ്മയാകുന്നു. സൂര്യയും രമ്യ എന്ന അമ്മയും വളര്‍ന്നു വലുതായി. വര്‍ഷങ്ങള്‍ പലതും കഴിഞ്ഞു, രേഷ്മ ഇന്നും ജീവിക്കുന്നു രമ്യയുടെ വീട്ടില്‍ രമ്യയുടെ മകളായി.
നീലേശ്വരത്ത് നടന്ന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ചിലങ്ക അന്‍പ് എന്ന ഈ കഥ പറഞ്ഞ് ഒന്നാം സ്ഥാനം നേടി. ഏറെ ആസ്വാദക പ്രശംസ നേടിയ നാടകം കേരളത്തിലുടനീളം പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി രമ്യയുടെ മരണം സംഭവിക്കുന്നത്. രേഷ്മ വീണ്ടും തനിച്ചായി.
വീണ്ടുമൊരിക്കല്‍ കൂടി അന്‍പ് അരങ്ങില്‍ അവതരിപ്പിച്ച വിധിയേല്‍പ്പിച്ച മുറിവുകളോടെ. അതുകാണാന്‍ രേഷ്മയും രമ്യയുടെ കുടുംബവും എത്തിയിരുന്നു.
സിനിമാ സംവിധായകനായ പ്രമോദ് പയ്യന്നൂര്‍ നാടകം കാണുകയും ഇതിന്റെ ചലചിത്രാവിഷ്‌കാരത്തിന് മുന്‍കൈയ്യെടുക്കുകയുമായിരുന്നു. മമ്മൂട്ടിയെ നായകനാക്കി പ്രമോദ് സംവിധാനം ചെയ്യുന്ന ബാല്യകാല സഖിയുടെ ചിത്രീകരണത്തിന് ശേഷം ഇതിന്റെ ജോലികള്‍ ആരംഭിക്കും.
ചിലങ്കയിലെ പ്രവര്‍ത്തകര്‍ തന്നെയാണ് സിനിമയുടേയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി കാത്തിരിക്കാം രേഷ്മയ്ക്കും രമ്യക്കുമായി.